ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മുല്ലൻപുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ കളി കാണാൻ ഇന്ത്യയിലേക്കു പറന്നെത്തി ബ്രിട്ടിഷ് യുവതി മാഡി ഹാമിൽട്ടന്‍. രാജസ്ഥാന്റെ യുവതാരം യശസ്വി ജയ്സ്വാളും മാഡി ഹാമില്‍ട്ടനും പ്രണയത്തിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ട്. മാഡ‍ി ഹാമിൽട്ടനും സഹോദരൻ ഹെൻറി ഹാമിൽട്ടനും ഗാലറിയിലിരുന്ന് ജയ്സ്വാളിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരനൊപ്പം ഇന്ത്യയിലെത്തിയതിന്റെ ചിത്രങ്ങൾ മാഡി ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

ജയ്സ്വാൾ‌ കളിക്കുന്ന മത്സരങ്ങളില്‍ പതിവായെത്തിയതോടെയാണ് മാഡി ഹാമിൽട്ടൻ ആദ്യം ശ്രദ്ധ നേടുന്നത്. യശസ്വി ജയ്സ്വാൾ ‍മാ‍ഡിക്കൊപ്പമുള്ള ചിത്രങ്ങളും പിന്നീടു പുറത്തുവന്നു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ നടന്ന ടെസ്റ്റ് മത്സരത്തിലും ജയ്സ്വാളിന്റെ ബാറ്റിങ് കാണാൻ മാഡി എത്തിയിരുന്നു. ഐപിഎലിലെ ആദ്യ മൂന്നു മത്സരങ്ങളിൽ ബുദ്ധിമുട്ടിയ യശസ്വി ജയ്സ്വാൾ, മുല്ലൻപുരിൽ പഞ്ചാബ് കിങ്സിനെതിരെ ഫോം കണ്ടെത്തിയത് രാജസ്ഥാൻ റോയൽസിന് ആശ്വാസമാണ്.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 45 പന്തുകൾ നേരിട്ട ജയ്സ്വാൾ 67 റൺസെടുത്തു പുറത്തായി. അഞ്ച് സിക്സുകളാണ് ജയ്സ്വാൾ ഗാലറിയിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്ന യശസ്വി ജയ്സ്വാൾ ഗോവയിലേക്കു മാറാൻ തീരുമാനിച്ചിരുന്നു. മുംബൈ ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു തീരുമാനം. ആഭ്യന്തര സീസണിൽ ഗോവയുടെ ക്യാപ്റ്റനായി ജയ്സ്വാൾ കളിക്കും.

English Summary:

Yashasvi Jaiswal's Rumoured Girlfriend Spotted Cheering For RR Star

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com