ADVERTISEMENT

നാദാപുരം ∙ പത്തു വയസ്സുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 42 വർഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാണിമേൽ പരപ്പുപാറ സ്വദേശി ദയരോത്തുകണ്ടി ഷൈജുവിനാണ് (42) ശിക്ഷ വിധിച്ചത്. മാതാവിന്റെ സംരക്ഷണം ലഭിക്കാതെ കഴിയുകയായിരുന്ന ബാലികയെയാണ് പ്രതി ഉപദ്രവിച്ചത്.

നാട്ടുകാർക്കു സംശയമുണ്ടായതോടെ ബാലികയെ ബാലികാസദനത്തിലേക്കു മാറ്റിയിരുന്നു. തുടർന്ന് വളയം പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഷൈജുവിന്റെ ഉപദ്രവത്തെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. പോക്സോ കോടതി ജഡ്ജി കെ.നൗഷാദലിയാണു ശിക്ഷ വിധിച്ചത്. ഇൻസ്പെക്ടർമാരായ ജെ.ആർ.രഞ്ജിത്ത് കുമാർ, ഇ.വി.ഫായിസ് അലി, എഎസ്ഐ കുഞ്ഞുമോൾ എന്നിവരാണ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

English Summary:

Man Sentenced to 42 Years for Sexually Assaulting 10-Year-Old Girl

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com