Activate your premium subscription today
Tuesday, Apr 1, 2025
ന്യൂഡൽഹി∙ സംസ്ഥാനത്ത് ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ
ന്യൂഡൽഹി ∙ ഏപ്രിലിലെ മഴയിൽ കേരളം, കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഏപ്രിൽ–ജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും. ഇന്ത്യയുടെ മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗങ്ങൾ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവിൽ പ്രതീക്ഷിക്കാം.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.
കോട്ടയം∙ 26ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കോട്ടയം ജില്ലയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 24.4 മില്ലിമീറ്റർ വേനൽമഴ ലഭിച്ചു. വൈക്കം (53.5 മിമീ), കോട്ടയം ( 28.6 ), കാഞ്ഞിരപ്പള്ളി (24.0), കുമരകം (8.1), പൂഞ്ഞാർ (5.0) എന്നിങ്ങനെയാണ് പ്രാദേശിക മഴക്കണക്ക്.
ആനിക്കാട് ∙ പഞ്ചായത്ത് പ്രദേശത്ത് വീശിയടിച്ച കാറ്റിൽ മരം വീണ് വീടുകൾക്ക് നാശം. വൈദ്യുതത്തൂണുകളും തകർന്നു. ഇന്നലെ വൈകുന്നേരം പെയ്ത മഴയോടൊപ്പമാണ് കാറ്റ് വീശിയടിച്ചത്. പുന്നവേലി മതിലുങ്കൽ സാജുവിന്റെ വീടിനു മുകളിൽ പ്ലാവ് വീണ് കേടുപാടുകൾ സംഭവിച്ചു. പുന്നവേലി പ്ലാക്കൽ കിഷോറിന്റെ വീടിന്റെ മേൽക്കൂരയിലേക്കു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈയാഴ്ച പരക്കെ വേനൽ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട, മിന്നലോടു കൂടിയ മഴയാകും ലഭിക്കുക. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റിനും സാധ്യതയുണ്ട്. ചിലയവസരങ്ങളിൽ കാറ്റിന്റെ വേഗം 50 കിലോമീറ്റർ ആയി ശക്തിപ്രാപിക്കാനും സാധ്യത. മലയോര മേഖലകളിൽ കഴിയുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
പുത്തൂർ ∙ വേനൽമഴയ്ക്ക് ഒപ്പം ആലിപ്പഴവും..! ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പെയ്ത ശക്തമായ വേനൽമഴയ്ക്ക് ഒപ്പമാണു പുത്തൂർ ടൗണിലും സമീപ പ്രദേശങ്ങളിലും ആലിപ്പഴം പെയ്തത്. അപ്രതീക്ഷിതമായി മഴയിൽപെട്ടു പോയവർക്കു ചരൽക്കല്ലു കൊണ്ടുള്ള ഏറു കിട്ടിയ അനുഭവമായിരുന്നു. 15 മിനിറ്റിലേറെ സമയം ആലിപ്പഴം പൊഴിച്ചിലുണ്ടായി. മേൽക്കൂരയിൽ ചരൽ വാരിയെറിയുന്നതു പോലെയുള്ള ശബ്ദം കേട്ടു പുറത്തേക്കു നോക്കിയവരാണ് മഞ്ഞുകട്ടകൾ തുരുതുരാ വീഴുന്നത് കണ്ടത്. ചിലർ കൗതുകം
തിരുവനന്തപുരം ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
കരുവാരകുണ്ട് ∙ ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കക്കറയിൽ നാശം. വീടുകൾക്കു മുകളിൽ മരം വീണു. വൈദ്യുതക്കാലുകൾ പൊട്ടി. ചെരിപുറത്ത് സക്കീർ ബാബുവിന്റെ വീട്ടുമുറ്റത്തെ മാവ് വീണു ശുചിമുറി തകർന്നു. തേങ്ങയിൽ റഫീഖിന്റെ വീടിനു മുകളിൽ മരം വീണു ജലസംഭരണി പൊട്ടി. മാറശേരി ഷരീഫ് താമസിക്കുന്ന ഷെഡിന്റെ ഷീറ്റുകൾ
ചുങ്കപ്പാറ ∙ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശം, കെട്ടിടങ്ങളുടെ മേൽക്കൂരയിലെ സംരക്ഷണമറകൾ നിലം പതിച്ചു. ചാലാപ്പള്ളി റോഡിൽ ഹൈസ്കൂൾപ്പടിക്ക് സമീപം വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര ഇന്നലെ വൈകിട്ട് മൂന്നുമണിയോടുണ്ടായ കാറ്റിലും മഴയിലും പറന്നുപൊങ്ങി നിലംപതിച്ചു. പൊതുവിതരണ കേന്ദ്രത്തിന്റെ മുകളിലെ നിലയുടെ
Results 1-10 of 6408
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.