Activate your premium subscription today
Saturday, Apr 12, 2025
നന്നായി കുപ്പായങ്ങൾ തുന്നിയിരുന്ന ഒരു തയ്യൽക്കാരന് 70 വയസ്സെത്തിയപ്പോൾ കൈകൾക്ക് വിറയൽ ബാധിച്ചു. ഏകാഗ്രത അൽപം കുറഞ്ഞു. തുന്നലിൽ പൂർണത പോരായെന്ന തോന്നലുണ്ടായി. ജീവിതംകൊണ്ട് ഇനി എന്ത് പ്രയോജനമെന്ന വിചാരത്തിലായി അദ്ദേഹം. എല്ലാ വൈഭവങ്ങളും അതിന്റെ മികവിൽ എല്ലാ പ്രായത്തിലും നിലനിൽക്കണമെന്നില്ല. പ്രായമോ
രോഗത്തെ മാത്രമല്ല രോഗിയുടെ പശ്ചാത്തലവും പൂർണമായി മനസ്സിലാക്കുന്ന ഒരു കുടുംബ ഡോക്ടറുടെ സേവനം അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നു എന്നതും പല ആശുപത്രികളിൽ സമയം പാഴാക്കാതെ അനുമാനങ്ങളിലെത്തിച്ചേരാമെന്നതും കുടുംബ ഡോക്ടറുടെ പ്രയോജനങ്ങളാണ്. രോഗലക്ഷണങ്ങൾ
പ്രായമായ പിതാവ് പെട്ടെന്നാണ് അവശനിലയിലായത്. മക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെത്തി, വിദഗ്ധ പരിശോധനകൾ നടത്തി. സ്ഥിതി അൽപം ഗുരുതരമാണെന്നും വെന്റിലേറ്ററിലാക്കണമെന്നും ഡോക്ടർ. മുന്നിലുള്ള ചികിത്സാസാധ്യതകൾ ഡോക്ടർ വിശദീകരിക്കുന്നു. അൽപം റിസ്കുള്ള ചികിത്സയാണ്, കുടുംബാംഗങ്ങൾക്ക് തീരുമാനിക്കാമെന്ന്
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വയോജന കമ്മിഷന് ബില്‍ നിയമസഭ കഴിഞ്ഞ ദിവസം പാസാക്കി. വയോജനങ്ങള്‍ക്കു മാത്രമായി ഒരു കമ്മിഷന് രാജ്യത്ത് ആദ്യമായി കേരളത്തില്‍ നിലവില്‍ വരുന്നു എന്നതാണ് പ്രത്യേകത. വയോജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി
മക്കൾ ജോലിക്കും പേരക്കുട്ടികൾ പഠനത്തിനും പോയിക്കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ വിഷമം. ആവശ്യമില്ലാത്ത ആകുലചിന്തകൾ ശല്യം ചെയ്യുന്നുവെന്നാണ് മുതിർന്ന പൗരന്മാരിൽ ചിലരുടെ ആവലാതി. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കുറെ നേരം ഉറങ്ങും. ടെലിവിഷനിലോ മൊബൈലിലോ കണ്ണോടിക്കും... മുതിർന്ന പൗരന്മാരുടെ വിരസതയ്ക്ക്
മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ. ലളിതമായ ചില മാർഗങ്ങൾ സ്വീകരിച്ചാൽ വീഴ്ചകൾക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയും. ∙ കഴിക്കുന്ന മരുന്നുകൾ ബാലൻസിനെ ബാധിക്കുന്നതോ തലകറക്കമുണ്ടാക്കുന്നതോ ആണോയെന്ന് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക. ആണെങ്കിൽ അതിനുള്ള
മുതിര്‍ന്ന പൗരന്മാരുടെ ജന്മദിനവും വിവാഹ വാര്‍ഷികവുമൊക്കെ എല്ലാവരും ചേര്‍ന്ന് ഓര്‍മിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേക സന്തോഷമുണ്ടാകും. ഊഷ്മളതയ്ക്കും സ്നേഹത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത്. നമ്മുടെ സന്തോഷം,വീടിന്റെ സന്തോഷം ചിലര്‍ക്ക് സമപ്രായക്കാരായ കൂട്ടുകാരെ സല്‍ക്കരിക്കണമെന്ന മോഹം കാണും.
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തുടർച്ചയായി അഞ്ചാം ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ആഞ്ചലൂസ് പ്രാർഥനയിൽ പങ്കെടുക്കാനായില്ല. ലോകമെങ്ങും നിന്നെത്തുന്ന വിശ്വാസികൾക്കായി ഞായറാഴ്ചകളിൽ മാർപാപ്പ പൊതുവേദിയിൽ ചൊല്ലുന്ന പ്രാർഥന എഴുതിനൽകിയത് ഇന്നലെയും വായിക്കുകയായിരുന്നു. മഹാജൂബിലി വിശുദ്ധ വാതിലിലൂടെ കടന്ന് പാപമോചനം നേടാനായി വത്തിക്കാനിലെത്തുന്ന തീർഥാടകർ 15 മിനിറ്റ് ട്രെയിൻ യാത്ര ചെയ്ത് മാർപാപ്പ ചികിത്സയിൽ കഴിയുന്ന ജമേലി ആശുപത്രി കവാടം സന്ദർശിച്ചാണു മടങ്ങുന്നത്.
മുതിര്‍ന്ന പ്രായക്കാരുടെ യാത്രകള്‍ പുണ്യസ്ഥലങ്ങളിലേക്ക് മാത്രമെന്നൊരു ധാരണയുണ്ട് ചിലര്‍ക്ക്. വിശ്വാസികള്‍ക്ക് അത് ഊര്‍ജം നല്കുമെന്നതില് തര്‍ക്കമില്ല. എന്നാല്‍, ഉല്ലാസവും വിനോദവുമൊക്കെ തേടിയുള്ള യാത്രകള്‍ക്കും ഈ പ്രായത്തില്‍ സ്ഥാനമുണ്ട്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം പോക്കറ്റിനൊതുങ്ങുന്ന
വത്തിക്കാൻ സിറ്റി ∙ ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലും കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടിവരും. കഴിഞ്ഞ മാസം 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഖമായ വിശ്രമത്തിനുശേഷം ഇന്നലെ അദ്ദേഹം ഉന്മേഷവാനായിരുന്നു. നോമ്പുകാല ധ്യാനത്തിന്റെ രാവിലത്തെയും വൈകിട്ടത്തെയും പ്രസംഗങ്ങളിൽ ഓൺലൈനായി മുഴുവൻ സമയവും പങ്കെടുത്തു. സ്വന്തം നാടായ അർജന്റീനയിലെ വെള്ളപ്പൊക്കം സംബന്ധിച്ച വിവരങ്ങൾ തേടി. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിച്ച് ടെലിഗ്രാം അയയ്ക്കാൻ നിർദേശിച്ചു.
Results 1-10 of 102
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.