Activate your premium subscription today
Tuesday, Apr 1, 2025
തൃശൂർ ∙ ‘‘ഞാൻ ഈ മനോഹരമായ നാടിനോടു വിടവാങ്ങുകയാണ്. എത്ര നാളത്തേക്ക് ഇവിടെ നിന്ന് അകന്നു നിൽക്കാൻ സാധിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ചുറ്റുപാടും ഞാൻ കാണുന്ന ഈ മനോഹര പ്രകൃതി ഭംഗികളിൽ നിന്ന് അകന്നു മാറുന്നത് അത്രതന്നെ പ്രയാസമുള്ള കാര്യമാണ്’’. തൃശൂരിൽ ആദ്യ സന്ദർശനത്തിനെത്തി മടങ്ങും മുൻപു രാഷ്ട്രപിതാവ്
പത്തനംതിട്ട ∙ ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിന് 100 വർഷം തികയുന്ന വേളയിൽ മധ്യതിരുവിതാംകൂറിനും അഭിമാന നിമിഷം. 1100 മീനം 2ന് ഗാന്ധിജി (1925 മാർച്ച്15) തിരുവല്ലയിൽ എത്തിയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു 1925ലെ ഗാന്ധിജിയുടെ കേരള സന്ദർശനം. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ പങ്കെടുത്ത് കോട്ടയം വഴി വൈക്കത്ത് ആയിരുന്നു വിശ്രമം. വരുന്നവഴി അടൂരിലും പന്തളത്തും ഇറങ്ങി.
ആലുവ∙ ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ ആണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. മഹാത്മാഗാന്ധിയുടെ ആലുവ സന്ദർശനത്തിനു 100 വർഷം തികയുന്നതിന്റെ ഭാഗമായി ഡിസിസിയും സബർമതി പഠന ഗവേഷണ കേന്ദ്രവും ചേർന്നു യുസി കോളജിൽ സംഘടിപ്പിച്ച ‘ഗാന്ധിമാവിൻ ചുവട്ടിലെ ഒരു നൂറ്റാണ്ട്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ∙ മഹാരഥൻമാർ പിറന്ന വീട്ടിലേക്കു മഹാത്മാവ് പടികടന്നെത്തിയിട്ട് നാളെ 100 വർഷം. സ്വാതന്ത്ര്യസമര സേനാനി ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മാതാപിതാക്കളെ കാണാൻ ചെങ്ങന്നൂർ ഊരയിൽ വീട്ടിൽ മഹാത്മാഗാന്ധി എത്തിയത് 1925 മാർച്ച് 15നായിരുന്നു. മോത്തിലാൽ നെഹ്റു ആരംഭിച്ച ഇൻഡിപെൻഡന്റ്, ഗാന്ധിജി ആരംഭിച്ച ‘യങ് ഇന്ത്യ’ എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു ജോർജ് ജോസഫ്. സഹോദരങ്ങൾ ഇന്ത്യൻ പത്രലോകത്തെ കുലപതി പോത്തൻ ജോസഫും പ്രമുഖ കായിക പരിശീലകൻ പി.എം.ജോസഫും.
തിരവനന്തപുരം ∙ തുഷാർ ഗാന്ധിക്കെതിരെ ആർഎസ്എസ് നടത്തിയത് പരസ്യമായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്ത്തകനുമായ തുഷാര് ഗാന്ധി വർക്കല ശിവഗിരിയിലെ ഗാന്ധി - ഗുരു സംവാദത്തിന്റെ നൂറാം വാർഷികം
ആ രണ്ടു മഹനീയവ്യക്തിത്വങ്ങൾ തമ്മിൽ നൂറു വർഷംമുൻപു നടന്ന കൂടിക്കാഴ്ചയ്ക്കു സാക്ഷിയാവാൻ മൂന്നാമതൊരാൾകൂടി അവർക്കൊപ്പം ശിവഗിരിയിലുണ്ടായിരുന്നു: ചരിത്രം. ആ അപൂർവസംഗമം കൺപാർത്തും കാതോർത്തും ചരിത്രം അരികിലുണ്ടായതുകൊണ്ടാണല്ലോ ഈ ശതാബ്ദിസ്മൃതിക്കുമേൽ കാലം ഇന്നും സുവർണദീപ്തി ചൊരിയുന്നത്.
ഇന്ത്യൻ ജീവിതത്തിന്റെ സമസ്തമേഖലകളിൽനിന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ തുടച്ചുനീക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവുമായി ഗാന്ധിജി നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിനെത്തിയ തുഷാർ ഗാന്ധി സംസാരിക്കുന്നു.
ശിവഗിരി∙ ഒരു നൂറ്റാണ്ടു മുൻപ് മഹാത്മാഗാന്ധി, ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വനജാക്ഷി മന്ദിരത്തിലേക്ക് ചെരിപ്പഴിച്ചുവച്ച് തൊഴുകൈകളോടെ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പ്രവേശിച്ചു. ഗാന്ധിജിയുടെ വരവും ഗുരുവുമായുള്ള കൂടിക്കാഴ്ചയും മന്ദിരത്തിലെ ചിത്രങ്ങളിൽ കണ്ടറിഞ്ഞു. ഗുരുവിന്റെ ചിത്രത്തിനു മുന്നിൽ കൊളുത്തിവച്ച വിളക്കിന് അരികിൽ, നൂൽനൂൽക്കുന്ന ചർക്ക സമർപ്പിച്ചു. തുടർന്നു ലോക ശാന്തിക്കും സമാധാനത്തിനുമായി നടന്ന പ്രാർഥനയിൽ പങ്കെടുത്തു.
തിരുവനന്തപുരം ∙ മനുഷ്യസേവനത്തിലൂടെയാണ് ആധ്യാത്മിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും സാർഥകവും സഫലവും ആകുന്നതെന്നു മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും 100 വർഷം മുൻപു കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിവഗിരി ∙ മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ഇന്ന് ശിവഗിരിയിൽ. ഇരുവരും സംവാദം നടത്തിയ ശിവഗിരിക്കടുത്തുള്ള വനജാക്ഷി മന്ദിരത്തിലേക്ക് രാവിലെ 9.30നു സന്യാസിമാരുടെ അനുസ്മരണ യാത്രയുണ്ടാകും.
Results 1-10 of 305
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.