ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പത്താമുദയത്തിന് വിത്ത് വിതയ്ക്കുന്ന തന്റെ കുട്ടി കർഷകന്റെ ഒരു വിഡിയോ  പങ്കുവച്ചിരിക്കുകയാണ് സംഗീതസംവിധായകൻ കൈലാസ് മേനോൻ. ‘പത്താമുദയത്തിന് വിത പൊഴുത് കൊള്ളുന്ന കന്നി കർഷകൻ’ എന്നാണ് അദ്ധേഹം വിഡിയോയ്ക്ക് അടിക്കുറിപ്പിട്ടത്. പത്താമുദയ ദിവസത്തിലെ ഈ വിഡിയോയിലെ താരം കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയാണ്. കുട്ടിമുണ്ടുടുത്ത് കുറിതൊട്ട് പതിവില്ലാത്ത ഗൗരവത്തിലാണ് ഈ കന്നി കർഷകൻ. ആചാരങ്ങളുടെ ഭാഗമായി അമ്മൂമ്മ കൊടുത്ത വിത്തും പൂവുമൊക്കെ  ആ കുഞ്ഞികൈകൾകൊണ്ട് വാങ്ങുന്നുണ്ട് കുഞ്ഞാവ. അതിനിടയിൽ കൈയ്യിൽ കിട്ടിയ പൂവ് വായിലാക്കാനും ഒരു ശ്രമം നടത്തി കക്ഷി. 

എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന മകന്റെ ക്യൂട്ട് വിഡിയോകൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  അതുകൊണ്ടു തന്നെ ഇത്തവണ കർഷകന്റെ മുഖത്തെ ഗൗരവത്തെ കുറിച്ച് പലരും കമന്റു ചെയ്യുന്നുമുണ്ട്. ‘ഒന്നു ചിരിച്ചേടാ’  എന്ന് അമ്മ പറഞ്ഞെങ്കിലും ഒരു കുഞ്ഞുചിരിമാത്രമാണ് കുഞ്ഞാവ ഇത്തവണ സമ്മാനിച്ചത്.

മേടം പത്തിനു പത്താമുദയ ആഘോഷമായിരുന്നു. ഇതു വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം. പത്താമുദയ ദിവസം തൈകൾ നടുന്നത് ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. ഏതു തൈയും നടാനും ഏതു വിത്തും വിതയ്ക്കാനും പറ്റിയ ദിവസമാണത്രേ പത്താമുദയം. ഇക്കൊല്ലത്തെ പത്താമുദയം ഏപ്രിൽ 23 വെള്ളിയാഴ്ചയായിരുന്നു. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണു പത്താമുദയ ആചാരങ്ങൾ.  ഇപ്പോഴും ഇവർ ഈ ആചാരങ്ങൾ പാലിക്കുന്നതിനെ ഒരുപാട് പേർ അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്. 

English Summary: Music director Kailas Menon post video of son Samanyu Rudra on Pathamudayam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com