ADVERTISEMENT

കൊല്ലം ∙ മുംബൈയിൽ നിന്നു കൊണ്ടു വന്ന പൂച്ചകൾക്കു 13,440 രൂപ പിഴയും ‘തടവും’. പൂച്ചകൾ വഴിയും കോവിഡ് പകരാമെന്നുള്ള ഭയം മൂലമാണ് 7 പൂച്ചകളെ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ ആക്കിയത്. വിദേശ ഇനത്തിൽ പെട്ടതാണ് ഇവ.മുംബൈ സ്വദേശികളായ 2 യുവാക്കളാണ് വിൽപനയ്ക്ക് പൂച്ചകളുമായി ട്രെയിനിൽ കൊല്ലത്ത് എത്തിയത്. പൂച്ചയെ വാങ്ങാൻ കരുനാഗപ്പള്ളി , മങ്ങാട് സ്വദേശികളും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

ആന്റി കൊറോണ ഹെൽപ് ഡെസ്കിലെ റവന്യു ഉദ്യോഗസ്ഥരും ട്രാക്ക് വൊളന്റിയർമാരും ചേർന്നു നടത്തിയ പരിശോധനയിൽ അനധികൃതമായാണു പൂച്ചകളെ കൊണ്ടുവന്നതെന്നു കണ്ടെത്തി. ഡപ്യൂട്ടി തഹസിൽദാർ എ.ആഞ്ചലോസ്, റെയിൽവേ പൊലീസ് എ എസ് ഐ ഷാജഹാൻ, ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ വലിയവീട് എന്നിവർ  അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് കേസെടുത്തു പിഴ ഈടാക്കി.

പൂച്ചകളെ വാങ്ങിയവർ അവരുടെ വീടുകളിൽ കൂടു നിർമിച്ച് അവയെ ക്വാറന്റീനിൽ ആക്കാൻ നിർദേശം നൽകി.   മുംബൈ സ്വദേശികളെ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തുപോകാ‍ൻ അനുവദിച്ചില്ല. ഇന്നലെ അവർ മുംബൈയിലേക്കു മടങ്ങി.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com