ADVERTISEMENT

ന്യൂഡൽഹി ∙ അനധികൃതമായി റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവരെ കണ്ടെത്താൻ  ‘ഇ-വെരിഫിക്കേഷൻ’ സംവിധാനം സംസ്ഥാന സർക്കാർ കർശനമാക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഗുണഭോക്താക്കൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ  ലഭിക്കുന്ന ആനുകൂല്യങ്ങൾ, അനധികൃതമായി വാങ്ങുന്ന സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു.

 കഴിഞ്ഞ ഒരുമാസമായി തലസ്ഥാനത്ത് പുരോഗമിക്കുന്ന ഇ-വെരിഫിക്കേഷൻ (റേഷൻ കാർഡിലെ വിവരങ്ങൾ പുതുക്കൽ) 31ന് അവസാനിക്കും. സർക്കാർ ഓഫിസുകളിലെത്താതെ 'മേരാ ഇ-കെവൈസി' മൊബൈൽ ആപ്പ് വഴി ഗുണഭോക്താക്കൾക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. പുതിയ കാർഡിന് അപേക്ഷിക്കുകയും ചെയ്യാം. വിവരങ്ങൾ പൊതുവിതരണ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കുകയും അർഹരായവർക്ക് കാർഡ് ലഭ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  

3 ലക്ഷത്തിലധികം  അപേക്ഷകൾ
2024 ഡിസംബർ 30 വരെ ഡൽഹിയിൽ 3 ലക്ഷത്തിലേറെ റേഷൻ കാർഡ് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.   കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അംഗീകരിച്ചത് ആകെ  84,692 അപേക്ഷകളാണെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ഡൽഹി സർക്കാർ അറിയിച്ചു. പുതിയ റേഷൻ കാർഡ് അപേക്ഷകൾ പരിഗണിക്കുന്നില്ലെന്ന് ഒരു വർഷമായി പരാതിയുണ്ട്.

English Summary:

E-verification will strengthen New-delhi PDS. The New-delhi government aims to identify and penalize wealthy individuals illegally receiving ration benefits intended for the poor.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com