ADVERTISEMENT

ബര്‍ലിന്‍ ∙ എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും യുഎസുമായി കച്ചവട കരാർ ഉണ്ടെങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള്ളത് ജർമനിക്കാണ്. ഉൽപാദനം ഉയർത്തുന്നതിൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും താരിഫുകൾ ഒഴിവാക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തുമെന്ന് ജർമനി പറഞ്ഞു. 

ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, കയറ്റുമതിയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയുള്ള ജർമനി, 2024ൽ ഉത്പാദനത്തിലും മൊത്തത്തിലുള്ള കയറ്റുമതിയിലും ഇടിവ് രേഖപ്പെടുത്തി. 2024ൽ ജർമനി മൊത്തം 1.56 ട്രില്യൻ യൂറോ (1.62 ട്രില്യൺ ഡോളർ) ചരക്കുകൾ കയറ്റുമതി ചെയ്തു. 2023ൽ നിന്ന് 1.0% കുറഞ്ഞു. 

ജർമൻ ഹോൾസെയിൽ, ഫോറിൻ ട്രേഡ് ആൻഡ് സർവീസസ് അസോസിയേഷൻ (ബിജിഎ) 2024നെ ജർമൻ വിദേശ വ്യാപാരത്തിന് "നഷ്ട വർഷം" എന്നാണ് വിശേഷിപ്പിച്ചത്. 

English Summary:

German Export Expectations Continue to Fall

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com