Activate your premium subscription today
Saturday, Apr 26, 2025
ഭോപാൽ ∙ മധ്യപ്രദേശിൽ 28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാർക്ക് കാബിനറ്റ് പദവിയും 10 പേർക്ക് സഹമന്ത്രിസ്ഥാനവുമാണുള്ളത്. സഹമന്ത്രിമാരിൽ
ജയ്പുർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിയാകുമാരി, പ്രേംചന്ദ് ബട്വ എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. ജന്മദിനത്തിലാണ് ഭജൻലാൽ (57) ചുമതലയേറ്റത്.
പട്ന ∙ ജനതാദൾ (യു) ദേശീയ നിർവാഹക സമിതി യോഗം 29നു ന്യൂഡൽഹിയിൽ ചേരുമെന്നു പാർട്ടി ദേശീയ അധ്യക്ഷൻ ലലൻ സിങ് അറിയിച്ചു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെയാണ് ജെഡിയു ദേശീയ നേതൃയോഗം. ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി പ്രഖ്യാപനവും സീറ്റു വിഭജനവും വൈകിക്കരുതെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം ലക്ഷ്യമിട്ടു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തർപ്രദേശിലെ പ്രധാന കേന്ദ്രങ്ങളിൽ റാലികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭോപാൽ / റായ്പുർ ∙ മധ്യപ്രദേശിൽ മോഹൻ യാദവും ഛത്തീസ്ഗഡിൽ വിഷ്ണുദേവ് സായിയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. രാജസ്ഥാനിൽ ഭജൻലാൽ ശർമയുടെ സത്യപ്രതിജ്ഞ നാളെ 11.15ന് ജയ്പുരിൽ നടക്കും.
ന്യൂഡൽഹി ∙ ആദ്യമായി എംഎൽഎ ആയ ഭജൻലാൽ ശർമ (56) രാജസ്ഥാൻ മുഖ്യമന്ത്രി. 2 തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെയുടെ സാന്നിധ്യത്തിൽ കേന്ദ്രനിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണു പ്രഖ്യാപനം നടത്തിയത്. ബിജെപി ഓഫിസിൽ നടന്ന പ്രഖ്യാപനത്തിനു ശേഷം ശർമ ഗവർണർ കൽരാജ് മിശ്രയെക്കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു. ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെയാണു രാജസ്ഥാനിലും ബിജെപി തലമുറമാറ്റത്തിനു വഴിയൊരുക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
ജയ്പുർ ∙ ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെ തിരഞ്ഞെടുത്ത് ബിജെപി. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണു ഭജൻലാലിനെ തിരഞ്ഞെടുത്തത്.
ന്യൂഡൽഹി∙ തെലങ്കാന ഡിജിപി അഞ്ജാനി കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. തെലങ്കാനയിൽ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപ് കോൺഗ്രസ് നേതാവ് രേവന്ദ് റെഡ്ഡിയെ സന്ദർശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തത്. വോട്ടെണ്ണൽ
ജയ്പുർ∙ രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേരും. ബിജെപി സംസ്ഥാന ഓഫിസിൽ വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ നിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്നാഥ്
ന്യൂഡൽഹി ∙ ഒരു മാസം മുൻപ് ഛത്തീസ്ഗഡിലെ കുങ്കുരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തവർക്ക് കേന്ദ്രമന്ത്രി അമിത് ഷാ ഒരു ഉറപ്പു കൊടുത്തു: ‘നിങ്ങൾ ഈ സ്ഥാനാർഥിയെ എംഎൽഎ ആക്കൂ, അദ്ദേഹത്തെ വലിയ ആളാക്കുന്ന കാര്യം ഞങ്ങളേറ്റു.’ അങ്ങനെ ജയിച്ച വിഷ്ണുദേവ് സായിയാണു പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി. കുങ്കുരു മണ്ഡലം 2008ൽ ആണ് രൂപീകരിച്ചത്. അതിനുശേഷം നടന്ന 2 തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പമായിരുന്നു.
റായ്പുർ∙ ഛത്തീസ്ഗഡില് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് സ്പീക്കറാകും. സംസ്ഥാന ബിജെപി അധ്യക്ഷനും ഒബിസി നേതാവുമായ അരുൺ സാവോയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്രമന്ത്രിയും ദലിത് നേതാവുമായ വിഷ്ണു
ജയ്പുർ∙ രാജസ്ഥാനിൽ മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് തുടരുന്നതിനിടെ, സംസ്ഥാനത്തെ നിരവധി പുതിയ എംഎൽഎമാരും മുൻ എംഎൽഎമാരും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വസുന്ധര രാജെയുടെ ജയ്പുരിലെ വസതിയിൽ എത്തിയതായി റിപ്പോർട്ട്. രാജസ്ഥാനിൽ സർക്കാർ രൂപീകരണം വൈകുന്നതിന് കാരണം അച്ചടക്കമില്ലായ്മയാണെന്ന് കോൺഗ്രസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ്
ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും. റായ്പുരിൽ ചേർന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎൽഎമാരുടെ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം.
ന്യൂഡൽഹി ∙ രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയാരെന്ന് നാളെ അറിയാം. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി നിയമസഭാകക്ഷി യോഗം നാളെ ചേരും. ഛത്തീസ്ഗഡിൽ ഇന്നു പ്രഖ്യാപനമുണ്ടായേക്കും. അവിടെ ഇന്നാണു നിയമസഭാകക്ഷി യോഗം. രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ ഓരോരുത്തരായി വിളിച്ച് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്നലെ രാത്രി മുതൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ പരിശോധിക്കാൻ സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തി. വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശിൽ പാർട്ടിക്കു വിനയായതെന്നു യോഗം വിലയിരുത്തി. സ്ത്രീകൾ, ഒബിസി വിഭാഗങ്ങൾ എന്നിവർ കോൺഗ്രസിനെ പിന്തുണച്ചില്ല.
ഭോപാൽ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തതിന് മുസ്ലിം യുവതിയെ ഭർതൃസഹോദരൻ മർദിച്ചെന്ന് പരാതി. സമീന (30) എന്ന യുവതിക്കാണ് മർദനമേറ്റത്. സമീനയുടെ പരാതിയിൽ ഭർത്താവിന്റെ ഇളയ സഹോദരൻ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി ∙ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ എംഎൽഎമാരുമായി ഇവർ ചർച്ച നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. കേന്ദ്ര നിരീക്ഷകർ– രാജസ്ഥാൻ: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സരോജ് പാണ്ഡെ എംപി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ.
കൊൽക്കത്ത ∙ മിസോറം മുഖ്യമന്ത്രിയായി സെഡ്പിഎം നേതാവ് ലാൽഡുഹോമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മിസോറമിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിലെത്തുന്നത്. ഗവർണർ ഹരിബാബു കംഭംപാടി സത്യപ്രതിഞ ചൊല്ലിക്കൊടുത്തു. 40 അംഗ നിയമസഭയിൽ 27 സീറ്റാണ് സെഡ്പിഎം നേടിയത്.
ഐസ്വാൾ∙ സോറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) നേതാവ് ലാൽഡുഹോമ മിസോറം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലാൽഡുഹോമയ്ക്ക് ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു പതിനൊന്ന് സെഡ്പിഎം നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
ന്യൂഡൽഹി∙ ബിജെപി ജയിച്ച 3 സംസ്ഥാനങ്ങളിൽ ആരൊക്കെ മുഖ്യമന്ത്രിമാരാകുമെന്നതു സംബന്ധിച്ച ഉദ്വേഗം തുടരുന്നതിനിടെ, മൂന്നു സംസ്ഥാനങ്ങളിലേക്കും കേന്ദ്രമന്ത്രിമാർ ഉൾപ്പെടുന്ന നിരീക്ഷക സംഘത്തെ നിയോഗിച്ച് പാർട്ടി ദേശീയ നേതൃത്വം. ബിജെപി ജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന നടപടികൾക്കു നേതൃത്വം നൽകാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ടെ, സർബാനന്ദ സോനോവാൾ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയവരാണ് ഒൻപതംഗ നിരീക്ഷക സംഘത്തിലുള്ളത്.
തെലങ്കാനയിലെ ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏറെക്കാലം തോക്കെടുത്തിട്ടുണ്ട് സീതക്ക എന്ന ഡി.അനസൂയ. കോവിഡ് കാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന ആദിവാസി ഊരുകളിലേക്ക് തോളിൽ ഭക്ഷണസാധനങ്ങളും മരുന്നുമായി സീതക്ക എത്തി. അപ്പോൾ മുളുഗു മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു സീതക്ക. ഇന്നലെ തെലങ്കാനയിലെ സത്യപ്രതിജ്ഞാവേദിയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് സീതക്കയ്ക്കായിരുന്നു.
ഹൈദരാബാദ് ∙ തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി സ്ഥാനമേറ്റു. 11 അംഗങ്ങളുള്ള മന്ത്രിസഭയും ചുമതലയേറ്റു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്ത ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായി. എൻ.ഉത്തംകുമാർ റെഡ്ഡി, കെ.വെങ്കട്ട റെഡ്ഡി, സി.ദാമോദർ രാജനരസിംഹ, ഡി.ശ്രീധർ ബാബു, പി.ശ്രീനിവാസ റെഡ്ഡി, പൊന്നം പ്രഭാകർ, കോണ്ട സുരേഖ, ഡി.അനസൂയ (സീതക്ക) ടി.നാഗേശ്വര റാവു, ജെ.കൃഷ്ണറാവു എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരിലെ ഉത്തം കുമാർ റെഡ്ഡി (61) വ്യോമസേനയിലെ മുൻ പൈലറ്റാണ്. 7 തവണ നിയമസഭാംഗമായി.
ജയ്പുർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും കേന്ദ്രമന്ത്രിയുമായ അശ്വിനി വൈഷ്ണവ് രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സാധ്യത. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഒന്നാമൻ അശ്വനി വൈഷ്ണവ് തന്നെയാണ്. രണ്ടു ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി
ഹൈദരാബാദ്∙ തോക്കുധാരിയായ മാവോയിസ്റ്റിൽ നിന്ന് തെലങ്കാന എംഎൽഎയും ഇപ്പോൾ മന്ത്രിയുമായി ‘സീതാക്ക’. ഒരുകാലത്ത് മോവോയിസ്റ്റായിരുന്ന ധനസാരി അനസൂയ സീതാക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. മവോയിസ്റ്റിൽ നിന്ന് വക്കീലും എംഎൽയും ഒടുവിൽ മന്ത്രിയുമായി അവർ. എൽ.ബി. സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം
ഹൈദരാബാദ് ∙ മുഖ്യമന്ത്രിയായി അധികാരമേറ്റ ആദ്യ ദിവസം തന്നെ തെലങ്കാനയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട് രേവന്ത് റെഡ്ഡി. ഹൈദരാബാദിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനെ ‘പ്രജാഭവനാ’യി പുനർനാമകരണം ചെയ്ത രേവന്ത്, ഇതിനു മുന്നിലുള്ള വലിയ ഇരുമ്പു വേലിയും നീക്കി. സത്യപ്രതിജ്ഞാ ദിനമായ ഇന്നു രാവിലെ തന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി (54) ഇന്നു സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി അദ്ദേഹം ചരിത്രം കുറിക്കും. ഏകദേശം 30 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയാകും രേവന്ത് റെഡ്ഡി.
ന്യൂഡൽഹി∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ബിജെപിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരാനിരിക്കെ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിലുമുള്ള വസുന്ധര രാജെ ഡൽഹിയിലെത്തി. കഴിഞ്ഞ ദിവസം
ന്യൂഡൽഹി ∙ മുതിർന്ന നേതാക്കളെ മാറ്റിനിർത്തി എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി വാഴിച്ചതു വഴി തെലങ്കാനയിൽ തലമുറമാറ്റത്തിനു വഴിയൊരുക്കിയ ഹൈക്കമാൻഡ്, രാജസ്ഥാനിലും മധ്യപ്രദേശിലും സമാന രീതി തുടരുമോ എന്ന ചോദ്യം കോൺഗ്രസ് ക്യാംപിൽ ഉയരുന്നു.
ന്യൂഡൽഹി∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മത്സരരംഗത്തുണ്ടായിരുന്ന 10 ബിജെപി എംപിമാർ രാജിവച്ചതോടെ, മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് അഭ്യൂഹവും ബലപ്പെടുന്നു. മൂന്നു സംസ്ഥാനങ്ങളിലും ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വം
കൊൽക്കത്ത ∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് മുഖ്യമന്ത്രി സൊറംതാഗ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി പദത്തിൽനിന്നുള്ള രാജിക്കത്ത് കഴിഞ്ഞദിവസം അദ്ദേഹം ഗവർണർക്കു കൈമാറിയിരുന്നു. മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ബിരേൻ സിങ് പരാജയപ്പെട്ടതായി മിസോറമിലെ നിയുക്ത മുഖ്യമന്ത്രി ലാൽഡുഹോമ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും തെറ്റാണ്. മണിപ്പുരിലെ കലാപം മെയ്തെയ്കളും ഗോത്ര വിഭാഗങ്ങളും തമ്മിലല്ലെന്നും സർക്കാറും ഗോത്രവിഭാഗങ്ങളും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഒരു വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് ലാൽഡുഹോമ പറഞ്ഞു.
ന്യൂഡൽഹി ∙ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം നീളുന്നു. ‘ധൃതിപ്പെടേണ്ട, സമയമാകുമ്പോൾ ആരു മുഖ്യമന്ത്രിയാകുമെന്നറിയാം’ എന്നായിരുന്നു ഇതെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രതികരണം. മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരവേ, താൻ ബിജെപിയുടെ വെറും പ്രവർത്തകൻ മാത്രമാണെന്ന് അദ്ദേഹം ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. കൈലാഷ് വിജയ് വർഗിയയെ മുഖ്യമന്ത്രിയാക്കണമെന്ന് ഇൻഡോർ മേഖലയിൽനിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭോപ്പാൽ ∙ മധ്യപ്രദേശിലെ കനത്ത പരാജയത്തിനു പിന്നാലെ ബിജെപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്. ഖച്റൗട് മണ്ഡലത്തിൽ
ഭോപാൽ ∙ മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചില സിറ്റിങ് എംഎൽഎമാർ സ്വന്തം ഗ്രാമത്തിൽനിന്ന് 50 വോട്ടുകൾപോലും ലഭിച്ചില്ലെന്ന് പരാതിപ്പെട്ടതായി കോൺഗ്രസ് നേതാവ് കമൽനാഥ്.
ജയ്പുർ ∙ അശോക് ഗെലോട്ട് നയിച്ച കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ രാജസ്ഥാനിൽ ബിജെപിയുടെ അടുത്ത ചർച്ച മുഖ്യമന്ത്രി ആരാകും എന്നതിനെച്ചൊല്ലിയാണ്. വസുന്ധര രാജെ സിന്ധ്യയ്ക്ക് ഒരിക്കൽക്കൂടി മുഖ്യമന്ത്രിയാകാൻ മോഹമുണ്ടെങ്കിലും പുതുമുഖങ്ങളെ പരീക്ഷിക്കാനാണു കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. 7 സിറ്റിങ്
ഹൈദരാബാദ്∙ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാർകയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ നൽകിയേക്കും. സംസ്ഥാനത്ത് മുഖ്യമന്ത്രി
ഭോപാൽ∙ മധ്യപ്രദേശിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്ന് കമൽ നാഥിനോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ട്. 230 സീറ്റിൽ 163 സീറ്റ് നേടിയാണ് ബിജെപി മധ്യപ്രദേശിൽ അധികാരം പിടിച്ചത്. കോൺഗ്രസിന് ജയിക്കാൻ അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും കനത്ത പരാജയം
മുംബൈ ∙ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കെ.ചന്ദ്രശേഖർ റാവുവിനേറ്റ (കെസിആർ) കനത്ത തിരിച്ചടി അതിർത്തി സംസ്ഥാനമായ മഹാരാഷ്ട്രയിൽ വേരുപടർത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതികളുടെയും പാളം തെറ്റിച്ചേക്കും. ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷം മുൻപ്
തിരുവനന്തപുരം ∙ തെലങ്കാനയിൽ കോൺഗ്രസിന്റെ വിജയത്തിൽ, അവിടെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പങ്കെടുത്ത കേരള സ്ക്വാഡിനും ആഹ്ലാദം. ഇന്നലെ തെലങ്കാനയിൽ പുതിയ നിയമസഭാംഗങ്ങളുടെ യോഗത്തിൽ കെ.മുരളീധരൻ ഹൈക്കമാൻഡ് പ്രതിനിധിയായി പങ്കെടുത്തു. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥും യോഗത്തിനുണ്ടായിരുന്നു. എഐസിസിയുടെ പ്രത്യേക നിരീക്ഷകനായി രമേശ് ചെന്നിത്തലയും തെലങ്കാനയിൽ പല ദിവസവും ഉണ്ടായിരുന്നു. സ്ഥാനാർഥികളെ തീരുമാനിച്ച എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാനായിരുന്നു കെ.മുരളീധരൻ.
കൊൽക്കത്ത ∙ രാജിവച്ച മിസോറം മുഖ്യമന്ത്രിയും മിസോ നാഷനൽ ഫ്രണ്ട് നേതാവ് സോറാംതാംഗ ആയുധംവച്ച് കീഴടങ്ങിയ മിസോ സായുധസേനാ നേതാവാണ്. ആ കീഴടങ്ങലിനു നേതൃത്വം നൽകിയത് അന്നത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ ലാൽഡുഹോമ. കാലം പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയായ സോറാം താംഗയെ ‘കീഴടക്കി’ 74 കാരനായ ലാൽഡുഹോമ മുഖ്യമന്ത്രിയാവുന്നു. അന്ന് തോക്ക് താഴെവയ്പിച്ചു; ഇപ്പോൾ അധികാരവും. ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഗോവയിൽ ജോലി ചെയ്യുമ്പോഴാണു ലാൽഡുഹോമ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുമായി ഡൽഹിയിലെത്തുന്നത്.
കൊൽക്കത്ത ∙ മിസോറമിൽ ത്രിശങ്കുസഭയായിരിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തെ അപ്പാടെ തള്ളിക്കളഞ്ഞാണ് സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) വൻ വിജയം നേടിയത്. മിസോറം സംസ്ഥാനം രൂപീകരിച്ച 1987 മുതൽ ഇതുവരെ എംഎൻഎഫും കോൺഗ്രസുമാണു മാറിമാറി ഭരിച്ചത്. 2 ടേമുകളിൽ ഒരു പാർട്ടി ഭരിച്ച ശേഷം ഭരണം മാറുന്ന രീതിയായിരുന്നു ഇതുവരെ. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ച തിരഞ്ഞെടുപ്പിൽ, സാധാരണനിലയിൽ കോൺഗ്രസിനു ലഭിക്കുമെന്നു കരുതപ്പെട്ട ഭരണവിരുദ്ധവോട്ടുകൾ സെഡ്പിഎമ്മിനു ലഭിച്ചു. 2018 ൽ രൂപീകരിച്ച സെഡ്പിഎമ്മിന്റെ സ്ഥാനാർഥികൾ ആദ്യമായാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായിട്ടാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. 8 സീറ്റ് നേടി പ്രധാന പ്രതിപക്ഷമാകുകയും ചെയ്തു.
കൊൽക്കത്ത ∙ 36 വർഷം മാറിമാറി ഭരിച്ച മിസോ നാഷനൽ ഫ്രണ്ടിനെയും (എംഎൻഎഫ്) കോൺഗ്രസിനെയും പുറന്തള്ളി പ്രാദേശിക പാർട്ടികളുടെയും പൗരസംഘടനകളുടെയും കൂട്ടായ്മയായ സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) മിസോറമിൽ അധികാരത്തിലെത്തി. 40 അംഗ നിയമസഭയിൽ സെഡ്പിഎം 27 സീറ്റ് നേടിയപ്പോൾ നിലവിലെ ഭരണകക്ഷിയായ എംഎൻഎഫിന് ലഭിച്ചത് 10 സീറ്റ് മാത്രം. കോൺഗ്രസ് ഒരു സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ ബിജെപി 2 സീറ്റിൽ ജയിച്ചു.
ന്യൂഡൽഹി ∙ തെലങ്കാനയിൽ പിസിസി പ്രസിഡന്റ് എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎൽഎമാരും അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്തിനു ഭൂരിപക്ഷം ലഭിച്ചത്. മുതിർന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാർക, ഉത്തംകുമാർ റെഡ്ഡി എന്നിവരുടെ പേരുകളും ചിലർ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗം പാസാക്കി.
മിസോറമിൽ 15 വനിതകൾ മത്സരിച്ചതിൽ ഇത്തവണ 3 പേർ ജയിച്ചു. ഇത്രയധികം വനിതകൾ ജയിക്കുന്നത് ഇതാദ്യമാണ്. പല ടേമിലായി 4 വനിതകൾ മാത്രമാണു മുൻപ് നിയമസഭയിലെത്തിയത്. മന്ത്രിയായത് ഒരാളും. വനിതാ ബിൽ പാർലമെന്റ് പാസാക്കിയതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സംസ്ഥാനങ്ങളിലായി വിജയിച്ചത് 79 വനിതകളാണ് (11.63%). 679 സീറ്റുകളിലാണ് വനിതകൾ മത്സരിച്ചത്. 2018 ൽ ജയിച്ചത് 64 വനിതകളായിരുന്നു (9.43%).
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസം മുൻപു നടക്കുന്നതിനാൽ മാത്രമാണു ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളെ ‘സെമി ഫൈനൽ’ എന്നു വിശേഷിപ്പിക്കാനാവുന്നത്. നിയമസഭയിൽനിന്നു ലോക്സഭയിലേക്കു മാറുമ്പോൾ സാഹചര്യം കൂടുതലും ബിജെപിക്ക് അനുകൂലമാകുന്നതാണ് 2019ൽ കണ്ടത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലുണ്ടാക്കിയ നേട്ടം അതേപടി ലോക്സഭയിൽ ആവർത്തിക്കാൻ കോൺഗ്രസിനു സാധിച്ചില്ല. നിയമസഭയിൽ തിരിച്ചടി നേരിട്ട ബിജെപിയുടെ സീറ്റെണ്ണവും വോട്ട് ശതമാനവും ലോക്സഭയിൽ വലിയ തോതിൽ വർധിച്ചു.
സൗത്ത് ടുപുയി (മിസോറം) ∙ ‘കോർണർ’ മീറ്റിങ് കിക്കുകളിലൂടെ യുവത്വത്തിന്റെ ഹരമായി മുന്നേറി ജെജെ ഗോളടിച്ചു. ഒരു കാലത്ത് രാജ്യത്തെ വിലപിടിപ്പുള്ള ഫുട്ബോൾ താരങ്ങളിലൊരാളായ ജെജെ ലാൽപെഖുല മിസോറം തിരഞ്ഞെടുപ്പിൽ സൗത്ത് ടുപുയി മണ്ഡലത്തിലാണു സോറം പീപ്പിൾസ് മൂവ്മെന്റിനെ വിജയിപ്പിച്ചത്. എതിരാളി മിസോ നാഷനൽ ഫ്രണ്ടിന്റെ ഡോ. ആർ. ലാൽതംഗ്ലിയാനയുടെ ശക്തമായ പ്രതിരോധവലയം ഭേദിച്ചത് 135 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കോൺഗ്രസ് സ്ഥാനാർഥി സി. ലാൽഡിന്റ് ലുവാംഗ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
തിരുവനന്തപുരം ∙ രാജസ്ഥാനിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിക്ക് വോട്ട് നൽകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിറ്റിങ് സീറ്റിൽ സിപിഎം
നൂറുമേനി വിളവ് കിട്ടുമെന്നു വിശ്വസിച്ചു വിതച്ച വിത്തിൽനിന്ന് പതിരു മാത്രം കിട്ടിയാൽ എന്താകും തോന്നുക? അതേ നിരാശയിലാണ് കോൺഗ്രസും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയും. നന്നായി മണ്ണൊരുക്കിയിട്ടും ‘ജാതിപ്പാടം’ പൂത്തുകായ്ക്കാതിരുന്നതിന്റെ ഉത്തരം ഒറ്റവരിയിൽ ഒതുങ്ങില്ലെന്നറിയാം നേതൃത്വത്തിന്. ജാതി സെൻസസ്
കൊൽക്കത്ത∙ മൂന്നുസംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം കോൺഗ്രസിന്റെ പരാജയമാണെന്ന് ത്രിണമൂൽ കൊൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. ഇത് ജനങ്ങളുടെ പരാജയമല്ലെന്നും മമത പറഞ്ഞു. ‘തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു. മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളിലും അവർക്ക് വിജയിക്കാമായിരുന്നു. പക്ഷേ, ഇന്ത്യ മുന്നണിയിലെ
കണക്കുകൂട്ടലുകളെ കാറ്റിൽ പറത്തി വടക്കു കിഴക്ക് പുതിയ രാഷ്ട്രീയ നീക്കം. മിസോറമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ കക്ഷിയായ സോറം പീപ്പിൾസ് മുവ്മെന്റിന് (സെഡ്പിഎം) വൻഭൂരിപക്ഷത്തോടെ ചരിത്രവിജയം. 40ൽ 26 സീറ്റുകളിൽ സോറം പീപ്പിൾസ് മൂവ്മെന്റ് വിജയിച്ചു.
ജയ്പുര്∙ രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് വന്പരാജയം നേരിട്ടതിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച് അദ്ദേഹത്തിന്റെ ഓഫിസര് ഓണ് സ്പെഷന് ഡ്യൂട്ടി ലോകേഷ് ശര്മ. പരാജയത്തിന്റെ ഉത്തരവാദിത്തം ഗെലോട്ടിനാണെന്നും അദ്ദേഹത്തിന്റെ പ്രവര്ത്തിപരിചയത്തിനും
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വളരെയേറെ ആവേശവും ആത്മവിശ്വാവും നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണവിരുദ്ധ വികാരമെന്ന വാക്ക് അപ്രസക്തമായി. ജനങ്ങളുടെ ക്ഷേമത്തിലും രാജ്യത്തിന്റെ മികച്ച ഭാവിയിലും വിശ്വസിക്കുന്നവർക്ക് ആവേശകരമായ തിരഞ്ഞെടുപ്പാണിതെന്നും മോദി
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.