ADVERTISEMENT

ന്യൂഡൽഹി ∙ പരോളിലിറങ്ങുന്ന തടവുകാരെയും ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതു പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതി ശുപാർശ ചെയ്തു. ഒഡീഷയിൽ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ മനുഷ്യാവകാശ ലംഘനമുണ്ടാകരുതെന്നും അന്തേവാസികളുടെ സമ്മതത്തോടെ മാത്രമേ നടപ്പാക്കാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

തടവുകാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുള്ള തുക നിലവിൽ തീരെ കുറവാണെന്നും ആകെ ചെലവിന്റെ 7% എങ്കിലും ഇതിനു നീക്കിവയ്ക്കണമെന്നും കേരളം, സ്ഥിരം സമിതിയെ അറിയിച്ചിട്ടുണ്ട്. ദരിദ്രരായ തടവുകാർക്കു ജാമ്യത്തിനോ പിഴയടയ്ക്കാനോ വേണ്ട തുക കണ്ടെത്താനായി പ്രത്യേക ഫണ്ട് സംസ്ഥാന സർക്കാർ വഴി ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു.

English Summary:

India Considers GPS Monitoring for Released Prisoners: Balancing Security and Human Rights

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com