ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടുചേർന്ന സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിലെ ഉൾപ്പെടെ ബാർ അസോസിയേഷനുകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

അലഹാബാദ് ഹൈക്കോടതിയിലേക്കു ജസ്റ്റിസ് വർമയെ സ്ഥലംമാറ്റാനുള്ള ശുപാർശ മരവിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസിനു നൽകിയ കത്തിലുണ്ട്. സ്ഥലംമാറ്റം പുനഃപരിശോധിക്കാമെന്ന് അസോസിയേഷൻ ഭാരവാഹികളോടു ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചുവെന്നാണു വിവരം.

കേസിൽ സുതാര്യത ഉറപ്പാക്കാനും സംഭവത്തിലെ രേഖകൾ പരസ്യപ്പെടുത്താനും ചീഫ് ജസ്റ്റിസ് സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്തു. കോടതിചുമതലകളിൽനിന്നു നീക്കിയതിനു പുറമേ, ജസ്റ്റിസ് വർമയ്ക്ക് ഭരണപരമായ ചുമതലകളും നൽകരുതെന്ന് ആവശ്യപ്പെട്ടു.

കേരള ഹൈക്കോടതി ബാർ അസോസിയേഷനു പുറമേ, ഡൽഹി, അലഹാബാദ്, കർണാടക, ഗുജറാത്ത് ബാർ അസോസിയേഷൻ ഭാരവാഹികളാണ് കത്തിൽ ഒപ്പിട്ടത്.

ക്രിമിനൽ നടപടികളെടുത്തിരുന്നെങ്കിൽ സംഭവസ്ഥലത്തുനിന്ന് തെളിവു നീക്കം ചെയ്യപ്പെടില്ലായിരുന്നു. കേസ് റജിസ്റ്റർ ചെയ്യാതിരിക്കുന്നതു വിചാരണ നടപടികളെ ബാധിക്കുമെന്നും കത്തിലുണ്ട്. ജസ്റ്റിസ് വർമയ്‌ക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് അഭിഭാഷകനായ മാത്യൂസ് ജെ.നെടുമ്പാറ നേരത്തേ ഹർജി നൽകിയെങ്കിലും അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു.

മാർച്ച് 14നു ജസ്റ്റിസ് വർമയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ തീപിടിത്തമുണ്ടായതിനെതുടർന്നാണ് നോട്ടുകെട്ടുകൾ അടങ്ങിയ ചാക്കുകൾ കണ്ടെത്തിയത്. ഈ സമയം ജസ്റ്റിസ് വർമയും ഭാര്യയും ഭോപാലിലായിരുന്നു. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്നംഗ അന്വേഷണസംഘത്തെ നിയോഗിച്ചത്.

English Summary:

Cash Bundle Incident: Bar associations demand case against justice verma

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com