ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിനു സമീപം ദേശീയപാതയിൽ പറക്കുന്നത്ത് പൈപ്പ് ലൈൻ കണക്‌ഷൻ കൊടുക്കാനായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്തിക്കാനും വൈകി. വടക്കന്തറ മനയ്ക്കൽത്തൊടി സുകന്യ നിവാസിൽ സുധാകരൻ (65) ആണു മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. സ്കൂട്ടർ കുഴിയിൽ ചാടിയപ്പോൾ തെറിച്ചുവീണു പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ 10 മിനിറ്റിലേറെ റോഡിൽ കിടത്തേണ്ടിവന്നു. പിന്നീട് അതുവഴി വന്ന ഓട്ടോറിക്ഷയിലാണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധാകരനെ ജില്ലാ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗവ. വിക്ടോറിയ കോളജിലെ പുതിയ കെട്ടിടത്തിലേക്കു ശുദ്ധജല കണക്‌ഷൻ എടുക്കാനാണു ദേശീയപാതയുടെ വശം വെട്ടിപ്പൊളിച്ചത്. 3 മാസമായിട്ടും കുഴി നികത്തിയിട്ടില്ല. മുന്നറിയിപ്പു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിലും മറ്റും മരത്തിൽ കൊത്തുപണി നടത്തുന്നതിൽ വിദഗ്ധനാണു സുധാകരൻ. പ്രേമയാണു ഭാര്യ. മക്കൾ: മണികണ്ഠൻ, മനോജ്, സ്വപ്ന, സുകന്യ. മരുമക്കൾ: മണികണ്ഠൻ, പ്രശാന്ത്, ദുർഗ. സംസ്കാരം നടത്തി.

English Summary:

Pothole Claims Life of Elderly Two-Wheeler Rider Near Govt. Victoria College, Palakkad

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com