ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വാഷിങ്ടൻ ∙ അഫ്ഗാനിൽ യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെ ഭീകരാക്രമണങ്ങൾക്കു നേതൃത്വം നൽകി നോട്ടപ്പുളളിയായി മാറിയ താലിബാൻ നേതാവിനെ കിട്ടാൻ ഇനാം പ്രഖ്യാപിച്ച നടപടി യുഎസ് പിൻവലിച്ചു. താലിബാൻ ഭരണകൂടത്തിലെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയെക്കുറിച്ചു വിവരം നൽകി അറസ്റ്റിനു സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ വാഗ്ദാനം ചെയ്തിരുന്നതാണു പിൻവലിച്ചത്. 

വർഷം മുൻപ് അഫ്ഗാൻ സന്ദർശനത്തിനി‌ടെ താലിബാൻ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ജോർജ് ഗ്ലെസ്മാനെ വിട്ടുകിട്ടിയതിനു പിന്നാലെയാണ് ഹഖാനിയെ ഇനാം പട്ടികയിൽനിന്നു നീക്കിയത്.

സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരങ്ങളായ അബ്ദുൽ അസീസ് ഹഖാനി, യഹ്യ ഹഖാനി എന്നിവരെയും ഇനാം പട്ടികയിൽനിന്നു നീക്കി ഉത്തരവായി. ഇവരുൾപ്പെട്ട ‘ഹഖാനി നെറ്റ്‌വർക്കി’നെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു.  

ഈ വർഷം ജനുവരി മുതൽ ഇതുവരെ 3 യുഎസുകാരെയാണു താലിബാൻ മോചിപ്പിച്ചത്. താലിബാനുമായി ചർച്ചകളിൽ ഖത്തറാണു യുഎസിനെ സഹായിച്ചത്.

English Summary:

Sirajuddin Haqqani: US Rescinds $10 million bounty on Taliban leader Sirajuddin Haqqani

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com