Activate your premium subscription today
Tuesday, Apr 15, 2025
മക്കളുമായുള്ള ആശയവിനിമയങ്ങൾ അമ്മമാരിലേക്കു മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുകയാണോ എന്ന് ഞാൻ സംശയിക്കാറുണ്ട്. അച്ഛന്മാർ എല്ലാ വീടുകളിലും പുറന്തള്ളപ്പെടുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. നീണ്ട നിശബ്ദതയും, അവഗണനയും അവരെ വീട്ടിനുള്ളിൽത്തന്നെ ഒരു ഏകാന്തദ്വീപിൽ തളച്ചിടുന്നപോലെ.
'ഈ പെഴച്ചതുങ്ങളെ ഞാനിന്ന് കൊല്ലുമെന്ന്' ആക്രോശിച്ചു തിരിഞ്ഞ അയാളുടെ കഴുത്തുനോക്കി ആ അമ്മ ആഞ്ഞുവെട്ടി. ചോര കെട്ടുപൊട്ടിയപോലെ നാലുപാടും ചീറ്റി. ശബ്ദംകേട്ട് മക്കളുണർന്നു. ആളുകൾ ഓടിക്കൂടി.
ഇനിയും കൊട്ടാനാകാത്ത ആ വിരലുകളിലെ കുത്തിത്തറക്കുന്ന വേദന താൻ തിരിച്ചറിഞ്ഞു. ചിലപ്പോഴൊക്കെ ചെണ്ടക്കോൽ അച്ഛന്റെ കൈവെള്ളയിലേക്ക് ചേർത്ത് വെച്ച് വിരലുകൾ മടക്കി ചേർത്തു. അപ്പോഴെല്ലാം അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ജീവിതത്തിൽ പലപ്പോഴും ഉള്ള ഓട്ടത്തിന്റെ ഇടക്ക് ഞാൻ എപ്പോഴൊക്കെയോ മരണത്തിന്റെ ഈ ഒരു വരവ് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഈ വരവ് അൽപം നേരത്തെ ആയോ എന്നൊരു സംശയം. മരണം എന്റെ തോളത്തു കൈ വച്ചു കൊണ്ട് ചോദിച്ചു "പ്രതീക്ഷിച്ചില്ല അല്ലെ"
കടവ് വഞ്ചിയിൽ അക്കരേക്ക് പോയി കൊണ്ടിരിക്കുമ്പോൾ, പുഴയുടെ മധ്യത്തിൽ എത്തിയപ്പോൾ, കടലിലെ തിരമാലകൾ കണക്ക് വലിയ ഓളങ്ങൾ, പുഴയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അത് ഞങ്ങൾ യാത്ര ചെയ്തിരുന്ന വഞ്ചിയിലേക്ക് അടിക്കാൻ തുടങ്ങി. കഴുക്കോൽ കുത്തി വഞ്ചി നിയന്ത്രിച്ചിരുന്ന അമരക്കാരന് നിയന്ത്രണം നഷ്ടപ്പെട്ട് തുടങ്ങി,
നാടകം തുടങ്ങി, അയാളുടെ പ്രവേശന സമയമായി. കാല് നിലത്തുറക്കാതെ അസ്പഷ്ടമായ ഡയലോഗ് പറഞ്ഞുകൊണ്ട് വാസുദേവൻ രംഗപ്രവേശനം ചെയ്തു. കാണികൾ അസ്വസ്ഥരായി, മുറുമുറുപ്പ് സംസാരത്തിലേക്ക് കടന്നു. അവസാനം വാസുദേവൻ ഉടുത്ത മുണ്ടഴിച്ചു നാടകത്തിലില്ലാത്ത ഡയലോഗുകൾ
പൊടുന്നനെ തന്നെ ആരോ ചുറ്റിവരിയുന്നതുപോലെ അദ്ദേഹത്തിന് തോന്നി. ഒഴിഞ്ഞ് മാറി തിരിയാനാഞ്ഞു. ഝടുതിയിൽ ലോകം കീഴ്മേൽ മറിഞ്ഞു. ചേമ്പിൻ താളുകള്‍ അദ്ദേഹത്തെ തലകീഴായി ആകാശത്തേക്ക് എടുത്തുയർത്തി.
വളർന്നിറങ്ങിയിട്ടും വെട്ടിയൊതുക്കാത്ത മുടിയും, പൊടിയും അഴുക്കും പിടിച്ച മേനിയും, മുഷിഞ്ഞ വേഷവുമായി ശാഠ്യക്കാരിയായ ആ സ്ത്രീ നിരാശയായി വിദൂരതയിലേക്ക് നോക്കിയിരിക്കുമ്പോൾ തിങ്ങിപ്പാര്‍ക്കുന്ന വള്ളിപ്പടർപ്പുകൾക്ക് ഇടയിലൂടെ അവൾ അവരെയും നോക്കിയിരുന്നു.
ഉള്ളിന്റെയുള്ളിൽ തന്റെ വധുവായി യമുനയെ സങ്കൽപ്പിക്കുമ്പോൾ ഇങ്ങനെ ഒരു അവസ്ഥാന്തരം അവൾക്കുണ്ടാകുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചില്ല.. രണ്ടു ദിവസം പനിച്ചുകിടന്ന അവൾ മൂന്നാം ദിവസം ആരോടും ഒരു യാത്ര പോലും പറയാതെ ഈ ലോകം വിട്ടുപോയി.
എന്റെ ഹൃദയത്തിന്റെ ഭാഷ ഉമ്മ തിരിച്ചറിയാൻ തുടങ്ങി. ഒരു വാക്ക് പോലും ഉമ്മയോട് സംസാരിക്കാൻ എനിക്ക് കഴിയില്ല. പക്ഷെ എന്റെ ഒരു കാര്യത്തിനും ഉമ്മ മുടക്കം വരുത്തിട്ടില്ല. എന്നെ മറ്റുള്ളവർ ചീത്ത പറയുമ്പോൾ ഉമ്മയ്ക്ക് വലിയ സങ്കടമാണ്.
Results 1-10 of 2747
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.