ADVERTISEMENT

എടക്കര∙ മഴയിലും കാറ്റിലും മരുത മേഖലയിൽ വൻ നാശനഷ്ടം. ഇന്നലെ വൈകിട്ടു നാലരയോടെ പെയ്ത കനത്ത മഴയിലും തുടർന്നുണ്ടായ കാറ്റിലും മരുതക്കടവ്, വെണ്ടേക്കുംപൊട്ടി, ഓടപ്പൊട്ടി, വേങ്ങാപ്പാടം, കാഞ്ഞിരത്തിങ്കൽ, ചക്കപ്പാടം എന്നിവിടങ്ങളിലാണു നാശനഷ്ടമുണ്ടായത്.   വെട്ടാടി സരോജിനി, ഗഫൂർ കളത്തിൽ, സുലൈമാൻ നെടുംകുളത്ത്, ജംസീന താനിക്കൽ, തോമസ് കാവുങ്ങൽ എന്നിവരുടെ വീടുകളുടെ മുകളിലേക്കു മരം വീണു മേൽക്കൂരകൾ തകർന്നു.മരുതക്കടവിലെ പെരുമായൽ ഡേവിഡിന്റെ കടയുടെ മുകളിലേക്കു മരം വീണു. മരുത കല്ലായിപ്പൊട്ടി മേഖലയിൽ മുപ്പതിലധികം വൈദ്യുത പോസ്റ്റുകൾ നിലംപതിച്ചിട്ടുണ്ട്.  രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാൻ വഴിക്കടവ് കെഎസ്ഇബി അധികൃതർ പ്രവർത്തനം നടത്തിവരികയാണ്. തെങ്ങ്, കമുക്, റബർ എന്നിവ കടപുഴകി വീണു കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. 

നടുവത്ത് ചേന്ദംകുളങ്ങര പച്ചീരി രാജന്റെ വീടിനു മുകളിൽ തെങ്ങുവീണു നാശനഷ്ടം ഉണ്ടായ നിലയിൽ.
നടുവത്ത് ചേന്ദംകുളങ്ങര പച്ചീരി രാജന്റെ വീടിനു മുകളിൽ തെങ്ങുവീണു നാശനഷ്ടം ഉണ്ടായ നിലയിൽ.

മൂത്തേടം∙ കൽക്കുളത്ത് കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചു.   മാവ് കടപുഴകിവീണു പാലക്കുണ്ടൻ അബ്ദുൽ മുത്തലിബ്, കുന്നകാടൻ‍ മുജീബ് എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. മുജീബിന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മരുതയിലെ നെടുംകുളത്ത് സുലൈമാന്റെ വീടിനു മുകളിൽ തെങ്ങു വീണു മേൽക്കൂര തകർന്നപ്പോൾ.
മരുതയിലെ നെടുംകുളത്ത് സുലൈമാന്റെ വീടിനു മുകളിൽ തെങ്ങു വീണു മേൽക്കൂര തകർന്നപ്പോൾ.

വണ്ടൂർ ∙ കനത്തകാറ്റിൽ തെങ്ങുവീണു വീട് തകർന്നു. നടുവത്ത് ചേന്ദംകുളങ്ങര പച്ചീരി രാജന്റെ വീടിനു മുകളിലാണു തെങ്ങു വീണത്. ഇന്നലെ വൈകിട്ടു ശക്തമായ മഴയും കാറ്റുമാണുണ്ടായത്. പ്രദേശത്തു കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

English Summary:

Edakkara storm damage resulted from heavy rain and strong winds, causing widespread destruction in the Marutha region. Many homes and properties were damaged, and KSEB crews worked through the night to restore power.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com