ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലൊസാഞ്ചലസിൽ പടർന്ന കാട്ടുതീ ജനജീവിതം ഒന്നാകെ താളംതെറ്റിച്ചിരിക്കുകയാണ്. കാട്ടുതീയിൽ നിന്നും രക്ഷനേടാൻ കൈയിൽ കിട്ടുന്നതുമെടുത്ത് ആളുകൾ ഓടിരക്ഷപ്പെടുകയാണ്. രണ്ട് വശത്തും കാട്ടുതീ പടർന്നുപിടിക്കുമ്പോൾ റോഡ് പോലും കാണാത്ത അവസ്ഥയാണ്. എന്നിട്ടും ആളുകൾ വാഹനമോടിച്ച് അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഭീതിജനകമായ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒരു ദൃശ്യം നെഞ്ചുലയ്ക്കുന്ന ഒന്നായിരുന്നു. രാത്രിയിൽ വീടുവിട്ടിറങ്ങിയ ആൾ രാവിലെ വന്ന് നോക്കുമ്പോൾ വീടില്ല. പകരം വെറും ചാരം മാത്രം!

ലൊസാഞ്ചലസിൽ നിന്ന് ടാനർ ചാൾസ് യുവാവ് ആണ് വിഡിയോ പങ്കുവച്ചത്. ഗ്രാമീണപ്രദേശത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് ഓർലി ലിസ്റ്റൻസിന്റെ വീടാണ് കത്തിചാമ്പലായത്. പ്രദേശത്ത് കാട്ടുതീ പടർന്നപ്പോൾ ചാൾസും സുഹൃത്തും വീട്ടിലുണ്ടായിരുന്നു. സ്ഥിതി വഷളാകുമെന്ന് കണ്ടതോടെ അവശ്യസാധനങ്ങൾ മാത്രമെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നു.  ഈ സമയം വീടിനടുത്തുള്ള ചെടികളും മരങ്ങളുമെല്ലാം കത്തിനശിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ അദ്ദേഹം വീട് നോക്കാനായി ഇറങ്ങി. എന്നാൽ വീടുനിന്നിടത്ത് വെറും ചാരം മാത്രമാണ് കണ്ടത്. രണ്ടു വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ആളുകൾ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലൊസാഞ്ചലസിൽ കാട്ടുതീ പടർന്നത്. ഇതുവരെ 5 പേരാണ് വെന്തുമരിച്ചത്. നൂറുകണക്കിന് വീടുകൾ പൂർണമായും അഗ്നിക്കിരയായി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

English Summary:

Escape from Flames: Residents Flee Devastating Los Angeles Wildfire

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com