ADVERTISEMENT

വടക്കേ ആഫ്രിക്കയിലെ മൊറോക്കോയിൽ ഉണ്ടായ ഭൂകമ്പത്തില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റിരുന്നു. പല കുടുംബങ്ങളും പൂർണമായും ഇല്ലാതായ അവസ്ഥയാണ്. മഹാദുരന്തത്തിൽ നിന്നും കരകയറിയവർ ഇപ്പോൾ പലയിടത്തായി താമസിക്കുകയാണ്. മരണത്തെ മുഖാമുഖം കണ്ട് എത്തിയ തങ്ങൾ ഇപ്പോൾ താമസിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഭൂകമ്പം അതിജീവിച്ചവർ പറയുന്നു.

‘ഏഴു ദിവസമായി ഞാൻ കുളിച്ചിട്ടില്ല. കക്ഷം മാത്രം കഴുകി വസ്ത്രം മാറുകയാണ്.’ മാരിക്കേഷിൽ നിന്ന് 60 കിലോമീറ്റർ (40 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അമിസ്മിസിൽ നിന്നുള്ള സീന മെക്ഗാസി പറഞ്ഞു. വൃത്തിഹീനമായ പൊടിപടലങ്ങൾ നിറഞ്ഞയിടത്താണ് അവർ പാചകം ചെയ്യുന്നത്. കൈകഴുകാനും മറ്റും ചെളി കലർന്ന വെള്ളമാണ് ഉപയോഗിക്കുന്നത്.

ദുരിതാശ്വാസ ക്യാംപിൽ നിന്നുള്ള കാഴ്ച (Photo by BULENT KILIC / AFP)
ദുരിതാശ്വാസ ക്യാംപിൽ നിന്നുള്ള കാഴ്ച (Photo by BULENT KILIC / AFP)
ഭൂകമ്പത്തിൽ അതിജീവിച്ചവർ കഴിയുന്ന ക്യാംപ് (Photo by BULENT KILIC / AFP)
ഭൂകമ്പത്തിൽ അതിജീവിച്ചവർ കഴിയുന്ന ക്യാംപ് (Photo by BULENT KILIC / AFP)

നിരവധിപ്പേർ ഒരുമിച്ച് താമസിക്കുന്നതിനാൽ കുളിമുറികളിലും ശൗചാലയത്തിലും എപ്പോഴും ആളുകളാണ്. അതുകൊണ്ട് തന്നെ വൃത്തിഹീനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പകൽ, അമിസ്മിസിലെ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് (86 ഡിഗ്രി ഫാരൻഹീറ്റ്), എന്നാൽ രാത്രിയിൽ കൊടും തണുപ്പാണ്.

Read Also: കുഞ്ഞിനെ രക്ഷിക്കാൻ സിംഹങ്ങൾക്ക് മുന്നിൽ ചാടികൊടുത്ത് എരുമ; നെഞ്ചുലയ്ക്കും കാഴ്ച

A relative reacts as rescue workers recover one body from the rubble, in the aftermath of a deadly earthquake in Ouirgane, Morocco. Photo: Reuters/Hannah McKay
A relative reacts as rescue workers recover one body from the rubble, in the aftermath of a deadly earthquake in Ouirgane, Morocco. Photo: Reuters/Hannah McKay
മൊറോക്കോയിലെ ടിൻമാളിൽ ഗ്രേറ്റ് മോസ്ക് ഭൂകമ്പത്തിൽ തകർന്ന നിലയിൽ. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ പള്ളി യുനെസ്കോ പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.      ചിത്രം: റോയിട്ടേഴ്സ്
മൊറോക്കോയിലെ ടിൻമാളിൽ ഗ്രേറ്റ് മോസ്ക് ഭൂകമ്പത്തിൽ തകർന്ന നിലയിൽ. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ പള്ളി യുനെസ്കോ പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചിത്രം: റോയിട്ടേഴ്സ്

‘‘ശീതകാലം വരികയാണ്. ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ മോശമായിരിക്കും. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ.” – ഭൂകമ്പം അതിജീവിച്ച റാബി മൻസൂർ എന്ന യുവതി വ്യക്തമാക്കി. റാബിക്ക് നാല് മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളുണ്ട്.

TOPSHOT - Volunteers watch as a digger moves rubble of collapsed houses in Tafeghaghte, 60 kilometres (37 miles) southwest of Marrakesh, on September 10, 2023, two days after a devastating 6.8-magnitude earthquake struck the country. Moroccans on September 10 mourned the victims of a devastating earthquake that killed more than 2,000 people as rescue teams raced to find survivors trapped under the rubble of flattened villages. (Photo by FADEL SENNA / AFP)
(Photo by FADEL SENNA / AFP)
Spanish and Moroccan rescuers search the rubble for survivors in Talat N'Yacoub village of al-Haouz province in earthquake-hit Morocco. Photo: AFP
Spanish and Moroccan rescuers search the rubble for survivors in Talat N'Yacoub village of al-Haouz province in earthquake-hit Morocco. Photo: AFP

ഭൂകമ്പത്തിൽ അതിജീവിച്ച ഗർഭിണിയായ ഹസ്ന ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ഇത്രയും ഭയാനകമായ അന്തരീക്ഷത്തിൽ താൻ പ്രസവിക്കുമെന്ന് പോലും കരുതിയില്ല. ഇപ്പോൾ വെള്ളമില്ലാത്ത അവസ്ഥയാണ്. ശുചിമുറിയിൽ പോകാൻ തന്നെ പ്രയാസമാണ്. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.

ഭുകമ്പത്തിൽ തകർന്ന സ്വന്തം വീടിന്റെ  അവശിഷ്ടങ്ങൾക്കു സമീപം നിൽക്കുന്ന സ്ത്രീ(Photo by FADEL SENNA / AFP)
ഭുകമ്പത്തിൽ തകർന്ന സ്വന്തം വീടിന്റെ അവശിഷ്ടങ്ങൾക്കു സമീപം നിൽക്കുന്ന സ്ത്രീ(Photo by FADEL SENNA / AFP)
A man walks on the rubble as people look on, in the aftermath of a deadly earthquake, in Amizmiz, Morocco. Photo: Reuters/ Nacho Doce
A man walks on the rubble as people look on, in the aftermath of a deadly earthquake, in Amizmiz, Morocco. Photo: Reuters/ Nacho Doce

Read Also: സെൽഫി എടുക്കാൻ തിരക്ക് കൂട്ടുന്നവരെ കണ്ട് ഭയന്നു: മുനമ്പിൽ നിന്ന് വീണ കുതിരക്കുട്ടി ചത്തു

ഭൂകമ്പത്തിന് മുമ്പ് തന്നെ ചില പ്രദേശങ്ങളിൽ ശുദ്ധജലം ലഭ്യത കുറവായിരുന്നു. ഇപ്പോഴുള്ള ജലമാകട്ടെ മലിനവും. ഇത് വയറിളക്കം, കോളറ തുടങ്ങി നിരവധി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന്  ഫ്രഞ്ച് ചാരിറ്റി സോളിഡറൈറ്റ്സ് ഇന്റർനാഷനൽ എമർജൻസി ഡയറക്ടർ ഫിലിപ്പ് ബോണറ്റ് വ്യക്തമാക്കി. ശുചിത്വമില്ലായ്മ കാരണം ചർമപ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. 

അവശ്യ സാധനങ്ങളുമായി ഭൂകമ്പബാധിത പ്രദേശത്തു നിന്ന് പലായനം ചെയ്യുന്നവർ. (Photo by FADEL SENNA / AFP)
അവശ്യ സാധനങ്ങളുമായി ഭൂകമ്പബാധിത പ്രദേശത്തു നിന്ന് പലായനം ചെയ്യുന്നവർ. (Photo by FADEL SENNA / AFP)

1960 ൽ 12,000 പേർ കൊല്ലപ്പെട്ടതിനു ശേഷമുള്ള അതിശക്തമായ ഭൂകമ്പമാണ് മൊറോക്കോയിൽ ഉണ്ടായത്. ഭൂകമ്പം കനത്ത പ്രഹരമേൽപ്പിച്ച മലയോരമേഖലയിൽ പലയിടത്തും റോഡ് നശിച്ചതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. മൊറോക്കോയിൽ ഭൂകമ്പത്തിന്റെ തുടർചലനം ഭയന്ന് തലസ്ഥാനമായ റബാത്ത് അടക്കം പല നഗരങ്ങളിലും ജനങ്ങൾ വീടുകൾക്കു പുറത്താണ് കഴിയുന്നത്.

ഭൂകമ്പത്തിന്റെ തുടർചലനങ്ങളുണ്ടാകാം എന്ന നിർദേശത്തെ തുടർന്ന് വീടിനു പുറത്ത് അന്തിയുറങ്ങുന്നവർ. (Photo by FADEL SENNA / AFP)
ഭൂകമ്പത്തിന്റെ തുടർചലനങ്ങളുണ്ടാകാം എന്ന നിർദേശത്തെ തുടർന്ന് വീടിനു പുറത്ത് അന്തിയുറങ്ങുന്നവർ. (Photo by FADEL SENNA / AFP)
ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമിക്കുന്ന രക്ഷാഉദ്യോഗസ്ഥർ. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ ആളുടെ കാലുകളും ചിത്രത്തിൽ കാണാം. (Photo by FADEL SENNA / AFP)
ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമിക്കുന്ന രക്ഷാഉദ്യോഗസ്ഥർ. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ ആളുടെ കാലുകളും ചിത്രത്തിൽ കാണാം. (Photo by FADEL SENNA / AFP)
morocco-rescue
(Photo by FADEL SENNA / AFP)

മധ്യമേഖലയിലെ മാരിക്കേഷ് നഗരത്തിൽ നിന്ന് 72 കിലോമീറ്റർ മാറി ഹൈ അറ്റ്ലസ് പർവത മേഖലയിലെ അമിസ്മിസ് ഗ്രാമമാണ് 6.8 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടത്തെ ഗ്രാമങ്ങളെല്ലാം തകർന്നടിഞ്ഞു. അസ്നി എന്ന ഗ്രാമം പൂർണമായും ഇല്ലാതായി. ഭൂകമ്പം 3 ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചതെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. 

People walk past destroyed houses after an earthquake in the mountain village of Tafeghaghte, southwest of the city of Marrakesh. Photo: Fadel Senna/ AFP
People walk past destroyed houses after an earthquake in the mountain village of Tafeghaghte, southwest of the city of Marrakesh. Photo: Fadel Senna/ AFP

Content Highlights: Poor Hygiene | Clean Water | Morocco| Earth Quake Survivors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com