ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കേരളം നേരിട്ട  രണ്ടു പ്രളയങ്ങൾക്ക് ശേഷം നമ്മുടെ നാട്ടിൽ സജീവമായ ഒരു സാങ്കേതികവിദ്യയാണ് വീട് ഉയർത്തുന്നതും നിരക്കി നീക്കുന്നതും. ആയിരത്തോളം വീടുകളാണ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേരളത്തിൽ ഈവിധം ഉയർത്തിയതത്രെ. ഇപ്പോൾ ഇതുപറയാൻ കാരണം, അതുപോലെ ഒരു വീട് ഉയർത്തിമാറ്റൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്. സംഭവം കേരളത്തിലല്ല എന്നുമാത്രം.

house-shifting-close

സാൻഫ്രാൻസിസ്കോയിലാണ് സംഭവം.139 വർഷം പഴക്കമുള്ള പ്രൗഢമായ ഒരു വിക്ടോറിയൻ വീട്. ഇതിനെ 807 ഫ്രാങ്ക്ലിന്‍ സ്ട്രീറ്റില്‍ നിന്നും 635 ഫുള്‍ട്ടന്‍ സ്ട്രീറ്റിലേക്കാണ് പറിച്ചുനട്ടത്. ഒന്നും രണ്ടുമല്ല 5,170 ചതുരശ്രയടിയുള്ള വീടാണ് ഇങ്ങനെ പുഷ്പം പോലെ മറ്റൊരിടത്തേക്ക് മാറ്റിയത്.  ഇതിനായി ഉടമ ചിലവഴിച്ചത് 400,000 ഡോളറും.  വീട് സാന്‍ഫ്രാന്‍സിസ്കോ തെരുവുകളിലൂടെ നീങ്ങി പോകുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വമ്പന്‍ ഹിറ്റായി മാറിയിരുന്നു.  

ആറു കിടപ്പുമുറികളും മൂന്നു ബാത്ത്റൂമും ഉള്ള രണ്ടുനില  വീട് നീക്കാനായി വഴികളില്‍ ഉണ്ടായിരുന്ന മരങ്ങള്‍ വെട്ടിഒതുക്കിയിരുന്നു. ഈ വീട് എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വ്യക്തി അന്ന് മുതല്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഒടുവില്‍ കഴിഞ്ഞ ദിവസം വീട് മാറ്റി സ്ഥാപിച്ചത് എന്നാണ് റിപ്പോര്‍ട്ട്‌. ഇതിനായി അധികൃതരുടെ അനുമതിയും അദ്ദേഹം തേടിയിരുന്നു. ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യപെട്ട വീടിന്റെ വിഡിയോ നിമിഷനേരങ്ങള്‍ കൊണ്ടാണ് വൈറലായത്. 

English Summary- House Lifted and shifted to New place; House Lifting Technology

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com