ADVERTISEMENT

ലക്നൗ∙ പുൽവാമ ആക്രമണം നടത്തിയ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിലേക്ക് യുവാക്കളെ ചേർക്കുന്നവരെന്നു സംശയിക്കുന്ന 2 പേരെ ഉത്തർപ്രദേശ് സഹറൻപുർ ജില്ലയിലെ ദേവ്ബന്ദിൽ അറസ്റ്റ് ചെയ്തു. കശ്മീരിലെ കുൽഗാം സ്വദേശി ഷാനവാസ് അഹമ്മദ് തേലി, പുൽവാമ സ്വദേശി ആഖിബ് അഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. 2 പിസ്റ്റളും തിരകളും പിടിച്ചെടുത്തു; ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും വിഡിയോകളും ഫോട്ടോകളും കണ്ടെടുത്തു. 

രാജ്യത്തെ പ്രമുഖ മുസ്‌ലിം മതപണ്ഡിത പരിശീലനകേന്ദ്രമായ ദാറുൽഉലൂം പ്രവർത്തിക്കുന്നത് ദേവ്‌ബന്ദിലാണ്. പിടിയിലായവർ മതപാഠശാലയിൽ പ്രവേശനം നേടിയവരല്ല; വിദ്യാർഥികളെന്ന വ്യാജേന ഇവിടെ കഴിയുകയായിരുന്നുവെന്ന് യുപി ഡിഐജി ഒ.പി. സിങ് അറിയിച്ചു. 

ബാരാമുല്ലയിൽ 2 ഭീകരരെ വധിച്ചു

ശ്രീനഗർ ∙ കശ്മീരിലെ ബാരാമുല്ലയിൽ 2 ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തര കശ്മീരിലെ സൊപോർ വാർപോറയിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരാൾ ജയ്ഷ് കമാൻഡർ ആണെന്നു സൂചനയുണ്ട്.  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com