ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ അതിർത്തിയിലെ വിഷയങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കസഖ്സ്ഥാനിന്റെ തലസ്ഥാനമായ അസ്താനയിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് എത്തിയതായിരുന്നു ഇരു മന്ത്രിമാരും. 

ചൈനയുടെ കടന്നുകയറ്റം ഉണ്ടായതിനെ തുടർന്നാണ് അതിർത്തിയിൽ 2020 ജൂലൈയിൽ സംഘർഷം രൂപപ്പെട്ടത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. 4 ചൈനീസ് ഭടന്മാരും കൊല്ലപ്പെട്ടു. 

അതിർത്തിയിൽ തുടരുന്ന സംഘർഷം നീണ്ടുപോകുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമല്ലെന്നും കൂടിക്കാഴ്ചയിൽ മന്ത്രിമാർ വിലയിരുത്തി. നയതന്ത്ര തലത്തിലും സൈനിക തലത്തിലും നടത്തിവരുന്ന ചർച്ചകളുടെ എണ്ണം വർധിപ്പിക്കുക വഴി എത്രയും വേഗം പരിഹാരത്തിലേക്ക് എത്തണമെന്നാണ് ധാരണയായത്. 

English Summary:

India-China agree to resolve border dispute

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com