ADVERTISEMENT

ന്യൂഡൽഹി ∙ പാതിരാത്രിയുള്ള ചോദ്യം ചെയ്യൽ വേണ്ടെന്നു വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കു സർക്കുലർ അയച്ചു. ചോദ്യം ചെയ്യലും മൊഴി രേഖപ്പെടുത്തലും ഓഫിസ് സമയത്തു മാത്രമാക്കി നിജപ്പെടുത്തണമെന്നാണ് നിർദേശം. ബോംബെ ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ തിരുത്തൽ നടപടി.

അന്വേഷണം നേരിടുന്നവരാണെങ്കിലും ഉറങ്ങാനുള്ള അവരുടെ അവകാശത്തെ മാനിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ചോദ്യം ചെയ്യൽ സമയത്തിന്റെ കാര്യത്തിൽ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ തിരുത്തൽ നടപടി ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർക്കു മാത്രമായുള്ളതായിരുന്നു ഇ.ഡിയുടെ സർക്കുലർ. എന്നാൽ, ഇക്കാര്യം ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടെ നൽകാനാണ് ബോംബെ ഹൈക്കോടതി നിർദേശിച്ചത്. 

വ്യവസായിയായ രാം ഇസ്രാണിയുടെ ഹർജി പരിഗണിക്കവേയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ രീതിയിൽ കോടതി സംശയമുന്നയിച്ചത്. പിഎംഎൽഎ കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച ഇസ്രാണിയെ രാത്രി മുഴുവൻ ഇ.ഡി ഓഫിസിൽ ഉദ്യോഗസ്ഥർ കാത്തിരുത്തിയിരുന്നു. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയെങ്കിലും ഉറങ്ങാനുള്ള അവകാശം ലംഘിച്ചതിൽ കോടതി വിമർശനം ഉയർത്തിയിരുന്നു. 

English Summary:

Interrogation only during office hours; Enforcement Directorate circular released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com