പട്ടയം: വിവാദ ഉത്തരവിൽ മാറ്റം വരുത്തിയേക്കും

Mail This Article
×
തിരുവനന്തപുരം ∙ പട്ടയം മുൻപു ലഭിച്ചതായി അവകാശപ്പെടുന്ന ഭൂമിയിൽ രേഖകൾ കണ്ടെത്താനായില്ലെങ്കിലും കൈവശക്കാരനു പട്ടയം നൽകാമെന്ന റവന്യു വകുപ്പിന്റെ ഉത്തരവിൽ മാറ്റം വരുത്തിയേക്കും. ഉത്തരവിലെ ചില ഭാഗങ്ങൾ ദുരുപയോഗം ചെയ്യാൻ ഇടയുണ്ടെന്ന ‘മനോരമ’ വാർത്ത ശ്രദ്ധയിൽപെട്ടതായും പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
റവന്യു സെക്രട്ടറി 16ന് ഇറക്കിയ ഉത്തരവാണു വിവാദമായത്. ഭൂമി പതിച്ചു നൽകിയ ചില കേസുകളിൽ ഓഫിസ് ഫയൽ നഷ്ടപ്പെടുകയോ കണ്ടെത്താനാവാതെ വരികയോ ചെയ്താൽ പട്ടയത്തിന്റെ പകർപ്പു നൽകുന്നതിന് ഇറക്കിയതാണ് ഉത്തരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.