ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി∙ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ റോയ് ജെ.വയലാറ്റ് (49), സൈജു എം.തങ്കച്ചൻ (41) എന്നിവർക്ക് എറണാകുളം പോക്സോ കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലുമാണു കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.

കേസിൽ കുറ്റപത്രം സമർപ്പിക്കും വരെ എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ രണ്ടു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണം, കേസിലെ പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്, പരാതിക്കാർ താമസിക്കുന്ന കോഴിക്കോട് ജില്ലയിൽ പ്രതികൾ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഇവരുടെ കൂട്ടുപ്രതിയായ അഞ്ജലി റീമദേവിനു മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ ഇതുവരെ പൂർത്തിയായിട്ടില്ല.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ കാര്യം ചൂണ്ടിക്കാണിച്ചാണു പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയത്. മിസ് കേരള ജേതാക്കളായ രണ്ടു മോഡലുകൾ അടക്കം 3 പേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ റോയിക്കും സൈജുവിനും ജാമ്യം ലഭിച്ചിരുന്നു. പോക്സോ കേസിൽ 2 പേരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഘട്ടത്തിൽ മോഡലുകൾ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. 

English Summary: Bail for Roy J. Vayalat and Saiju Thankachan in pocso case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com