ADVERTISEMENT

പാലാ ∙ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നിന്റെ ശേഖരവുമായി ഉള്ളനാട്‌ ചിറയ്ക്കൽ ജിതിൻ ജോസ് (കണ്ണൻ-32)   എക്സൈസിന്റെ പിടിയിലായി. ഹൃദയശസ്ത്രക്രിയാ സമയത്ത് രക്തസമ്മർദം താഴ്ന്നു പോകാതിരിക്കാൻ നൽകുന്ന ഈ മരുന്ന് ലഹരിമരുന്നായി ദുരുപയോഗം ചെയ്യാനാണു കൊണ്ടുവന്നതെന്ന് എക്സൈസ് അറിയിച്ചു. കുറിയറിലൂടെ എത്തിച്ച മരുന്നിന്റെ 300 വയലുകളാണു പിടികൂടിയത്.

കഞ്ചാവ് അടക്കമുള്ള ലഹരിക്കു ബദലായി ഞരമ്പുകളിൽ കുത്തിവച്ചാണ് ഇത് ഉപയോഗിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു. മെഡിക്കൽ സ്റ്റോറുകളിൽ 140 രൂപ വരുന്ന മരുന്ന് 500 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നതെന്നും അറിയിച്ചു. ഞരമ്പുകളിൽ കുത്തിവയ്ക്കുന്നതിനാൽ എച്ച്ഐവി ഉണ്ടാകാൻ ഇതിന്റെ ഉപയോഗം കാരണമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത മരുന്ന് ഡ്രഗ്സ് ഡിപ്പാർ‌ട്മെന്റിനു കൈമാറി.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി.ദിനേശ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, ഡ്രഗ് ഇൻസ്പെക്ടർമാരായ ബബിത കെ.വാഴയിൽ, താരാ എസ്.പിള്ള എന്നിവരുടെ നേതൃത്വത്തിലാണു റെയ്ഡ് നടത്തിയത്.

English Summary:

Jithin Jose Arrested: Kerala Excise Department arrests Jithin Jose for misusing blood pressure medication. The 300 vials seized were smuggled and sold at inflated prices, posing a serious public health risk due to intravenous use.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com