30 വർഷത്തിലധികം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു പോസ്റ്റ്‌മോർട്ടത്തിന്റെ പേരിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത് ഒരൊറ്റത്തവണയാണ്. രണ്ടാം കോവിഡ് തരംഗത്തിന്റെ അവസാന നാളുകളിലായിരുന്നു അത്. 2022ൽ. അന്നത്തെ ദിവസം 8 പോസ്റ്റ്‌മോർട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നേമുക്കാൽ ആയപ്പോഴേക്കും അതിൽ അഞ്ചെണ്ണം തീർത്ത്, ഊണുകഴിക്കാൻ പോകാമെന്ന് കരുതിയപ്പോഴാണ് ഇൻക്വസ്റ്റുമായി ഒരു പൊലീസുകാരൻ വരുന്നത്. തലേന്ന് ആശുപത്രിയിൽ മരിച്ചനിലയിൽ കൊണ്ടുവന്ന ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ആവശ്യം. 50 വയസ്സിനടുത്ത് പ്രായമുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീ. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്. തലേദിവസം നടന്ന മരണമാണ്. ഇത്തരം കേസുകളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നൽകണമല്ലോ. ഊണ് കഴിക്കുന്നത് ഇത്കൂടി കഴിഞ്ഞിട്ടാകാം എന്ന തീരുമാനത്തോടെ വീണ്ടും മോർച്ചറിക്കുള്ളിലേക്ക് കയറി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകി, ഞാൻ എഴുത്തുകുത്തുകൾ പൂർത്തീകരിക്കുമ്പോൾ പുറത്തുനിന്ന് ബഹളം കേൾക്കാനുണ്ട്. ചെന്നു നോക്കുമ്പോൾ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com