Activate your premium subscription today
Monday, Mar 31, 2025
പുത്തൻകുരിശ് ∙ പാത്രിയർക്കാ ആസ്ഥാനം വീണ്ടുമൊരു ജനസഞ്ചയത്തിനു സാക്ഷിയായി, സഭയുടെ പുതിയ സൂര്യന്റെ ഉദയത്തിന്. പരിശുദ്ധ പാത്രിയർക്കീസ് ബാവായിൽ നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കൈവയ്പു ശുശ്രൂഷ സ്വീകരിച്ച ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു സ്നേഹോഷ്മള വരവേൽപാണു ലഭിച്ചത്. മാസങ്ങൾക്കു മുൻപ്, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കു വിട നൽകാനും ഇതേ ജനസഞ്ചയം പാത്രിയർക്കാ മൈതാനത്തു തടിച്ചുകൂടിയിരുന്നു.
അച്ചാനെ (ലബനൻ) ∙ മധ്യപൂർവ ദേശവുമായുള്ള ബന്ധം സഭാവ്യക്തിത്വത്തിന്റെ ആണിക്കല്ലായാണു യാക്കോബായ സമൂഹം കരുതുന്നത്. വിശ്വാസം, ആചാരം എന്നിവയിലെല്ലാം ചരിത്രപരമായ ആ സ്വാധീനമുണ്ട്. ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെ എന്ന സ്ഥലത്തെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്ന ശ്രേഷ്ഠ കാതോലിക്കാബാവായുടെ വാഴിക്കൽ അതിന് അടിവരയിടുന്നതായി.
പുത്തൻകുരിശ് ∙ യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പാത്രിയർക്കാ സെന്ററിൽ ഒരുക്കിയ വലിയ സ്ക്രീനിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായുടെ സ്ഥാനാരോഹണ ശുശ്രൂഷ കണ്ടു വിശ്വാസികളുടെ മനസ്സു നിറഞ്ഞു. വൈകിട്ട് 6 ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർഥനയ്ക്കു ശേഷമാണു വലിയ സ്ക്രീനിനു മുൻപിലേക്കു വിശ്വാസികൾ എത്തിയത്. ശുശ്രൂഷയ്ക്കു തുടക്കം കുറിച്ചപ്പോൾ കതിന മുഴങ്ങി.
അച്ചാനെ (ലബനൻ) ∙ തലയെടുപ്പിന്റെ മരമാണു ലബനനിലെ ദേവദാരു. നീതിമാനെ ദൈവം പനപോലെ വളർത്തുമെന്നും ലബനന്റെ ‘കാരകിൽ’ പോലെ അയാൾ തലയെടുപ്പോടെ നിൽക്കുമെന്നുമുള്ള വേദവാക്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർഥനാഗീതത്തിലുണ്ട്. ‘കാരകിൽ’ എന്നാൽ ദേവദാരുവാണ്. ശിഖരങ്ങൾ തമ്മിൽ കൊരുത്ത് ഉയരത്തിൽ, ആഴത്തിൽ വേരോട്ടവുമായി നിൽക്കുന്ന ദേവദാരുമരങ്ങൾ കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണു കാണുന്നത്.
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തുടർച്ചയായി അഞ്ചാം ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ആഞ്ചലൂസ് പ്രാർഥനയിൽ പങ്കെടുക്കാനായില്ല. ലോകമെങ്ങും നിന്നെത്തുന്ന വിശ്വാസികൾക്കായി ഞായറാഴ്ചകളിൽ മാർപാപ്പ പൊതുവേദിയിൽ ചൊല്ലുന്ന പ്രാർഥന എഴുതിനൽകിയത് ഇന്നലെയും വായിക്കുകയായിരുന്നു. മഹാജൂബിലി വിശുദ്ധ വാതിലിലൂടെ കടന്ന് പാപമോചനം നേടാനായി വത്തിക്കാനിലെത്തുന്ന തീർഥാടകർ 15 മിനിറ്റ് ട്രെയിൻ യാത്ര ചെയ്ത് മാർപാപ്പ ചികിത്സയിൽ കഴിയുന്ന ജമേലി ആശുപത്രി കവാടം സന്ദർശിച്ചാണു മടങ്ങുന്നത്.
എത്രയെത്ര കഥകൾ ജനിച്ച നാടാണ് ഇന്ത്യ. ഇക്കൂട്ടത്തിൽ അധികം അറിയപ്പെടാത്ത ഒരു ക്ലാസിക് കൃതിയാണു ശുകസപ്തതി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചിന്താമണിയെന്നയാളാണ് ഈ കൃതി രചിച്ചത്. ആയിരത്തൊന്നു രാവുകളിലേതുപോലെ കഥകളിൽ നിന്നു കഥകളിലേക്കു പോകുന്ന ശൈലിയാണ് ശുകസപ്തതിക്കും.ചന്ദ്രപുരം എന്ന ഗ്രാമത്തിലെ പ്രഭുവായ
പോത്തൻകോട് (തിരുവനന്തപുരം) ∙ ശാന്തിഗിരി ആശ്രമം മുൻ വൈസ് പ്രസിഡന്റും ഗുരുധർമ പ്രകാശ സഭയിലെ മുതിർന്ന സന്യാസിയുമായ സ്വാമി ധർമാനന്ദ ജ്ഞാനതപസ്വി (78) അന്തരിച്ചു. ഇന്ന് 11 മണി മുതൽ ആശ്രമം സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ പൊതുദർശനം. വൈകിട്ട് 5ന് ആശ്രമവളപ്പിൽ സംസ്കാരവും നടക്കും. വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം നടൻ എസ്.പി.പിള്ളയുടെ മകൾ കലാ നാരായണനെയാണ് വിവാഹം ചെയ്തത്. കുടുംബസമേതമാണ് ആശ്രമത്തിലെ ഗൃഹസ്ഥ ശിഷ്യനായി ആധ്യാത്മിക ജീവിതത്തിലേക്കും പിന്നീട് സന്യാസത്തിലേക്കും എത്തുന്നത്.
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയിൽ നിന്നു സുഖംപ്രാപിച്ചുവരുന്ന ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ ആശുപത്രി മുറിയിലിരുന്ന് പങ്കെടുക്കുന്നു. ഞായറാഴ്ച ആരംഭിച്ച ധ്യാനത്തിൽ വിഡിയോ കോൺഫറൻസിലൂടെയാണ് മാർപാപ്പ പങ്കുചേരുന്നത്. ധ്യാനത്തിനു നേതൃത്വം നൽകുന്നത് ഫാ. റോബർട്ടോ പസോളിനിയാണ്.കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്.
നമ്മുടെ അയൽരാജ്യമായ നേപ്പാൾ, സാംസ്കാരികമായി നമ്മോട് ഏറെ അടുത്തുനിൽക്കുന്ന രാജ്യമാണ്. ഇന്ത്യയും നേപ്പാളും തമ്മിൽ സഹസ്രാബ്ദങ്ങളോളം പഴയ ബന്ധമാണുള്ളത്. അനേകം കഥകളും മിത്തുകളുമൊക്കെ നിറഞ്ഞതാണു നേപ്പാളിന്റെ സാംസ്കാരിക മണ്ഡലം. ധോൻ ചോലേചാ നേപ്പാളിലെ പ്രശസ്തമായ ഒരു നാടോടിക്കഥയാണ്. നേപ്പാളിലെ കഠ്മണ്ഡു
നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവരാണ് യഥാർഥ വിശ്വാസികള്‍, ജീവിതത്തില്‍ എപ്പോഴും സന്തോഷം തരുന്ന കാര്യങ്ങള്‍ മാത്രം സംഭവിക്കുമ്പോള്‍ അല്ലാഹുവിന്റെ റഹ്മത്തെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അല്ലാഹു ഒരു മുഅ്മിനിന് നല്കുന്ന എന്തിലും അല്ലാഹുവിന്റെ റഹ്മത്ത്
Results 1-10 of 84
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.