Activate your premium subscription today
Tuesday, Apr 1, 2025
യുവാക്കളുടെ മനസ്സുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ അവർ സ്വന്തം സിരകളിൽ ലഹരി മരുന്ന് നിറയ്ക്കുമെന്നും പ്രതീക്ഷയില്ലാത്തതാണ് യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനു കാരണമെന്നും ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്. കേരളത്തിൽ കുട്ടികളിലെ ലഹരി ഉഫയോഗത്തെ കുറിച്ച് സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ, ഡോക്ടർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടയം ∙ എക്സൈസ് വകുപ്പിന്റെ ലഹരി മോചന പരിപാടി ‘വിമുക്തി’യിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് കോട്ടയത്ത്. 1642 പേരാണു കഴിഞ്ഞ 6 മാസത്തിനിടെ എക്സൈസിന്റെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടിയത്. പാലാ ജനറൽ ആശുപത്രിയിലാണ് എക്സൈസിന്റെ വിമുക്തി കേന്ദ്രം പ്രവർത്തിക്കുന്നത്.
2.08 ഗ്രാം എംഡിഎംഎയുമായി കരമനയിൽ യുവാവ് പൊലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന സിനിമ അസിസ്റ്റന്റ് ഡയറക്ടർ ജസീമിനെ (35) ആണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീം ബസിൽ 11ന് കൈമനത്ത് എത്തി.
തിരുവനന്തപുരം∙ നൈറ്റ് ലൈഫ് ഇരുട്ടിലുള്ള കാര്യമാണെന്ന ധാരണ ശരിയല്ലെന്നും ഇപ്പോൾ എല്ലായിടത്തും വെളിച്ചമെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനത്തിനെതിരെ കർമപദ്ധതി തയാറാക്കാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ ലഹരിമരുന്ന് കടത്തിയ യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി പൊലീസ്. ഇയാളുടെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരി പറമ്പിൽ സിറാജിന്റെ (30) വീടും സ്ഥലവുമാണ് ടൗൺ പൊലീസ് കണ്ടുകെട്ടിയത്.
ലഹരിക്ക് അടിപ്പെട്ട് കുടുംബത്തിനാകെ ഭീഷണിയായി മാറിയ മകനെ കോഴിക്കോട് എലത്തൂരിൽ ഒരമ്മ പൊലീസിനു കൈമാറിയ ദുഃഖചിത്രം കഴിഞ്ഞദിവസം കേരളം കണ്ടു. ലഹരി എന്ന വലിയ വിപത്ത് സൃഷ്ടിച്ചിരിക്കുന്ന ഭീതിദമായ സാമൂഹികാന്തരീക്ഷത്തിന്റെ നേർച്ചിത്രമായിരുന്നു അത്. ‘ശരീരത്തെ കാർന്നുതിന്നുന്നു’വെന്നു നാം പ്രയോഗിച്ചുപോരുന്നതു കാൻസറിനെപ്പറ്റിയാണെങ്കിൽ, ശരീരത്തെയും മനസ്സിനെയും സമൂഹത്തെയാകെത്തന്നെയും കാർന്നുതിന്നുന്ന മാരകരോഗമായി ലഹരിയുപയോഗം മാറിയിരിക്കുന്നു.
ദുബായ് ∙ യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പരാജയപ്പെടുത്തി. തുറമുഖത്ത് 147.4 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടികൂടി. ദുബായ് കസ്റ്റംസിന്റെ പരിശോധനാ സംഘങ്ങൾ നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്മെന്റിലെ ക്രമക്കേടുകൾ
വടക്കഞ്ചേരി (പാലക്കാട്)∙ ലഹരി വസ്തുക്കൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെട്ട പ്രതിയെ കോട്ടയം കറുകച്ചാലിൽനിന്നു പൊലീസ് അറസ്റ്റു ചെയ്തു. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം സ്വദേശിയായ പ്രതുൽ (20) ആണ് പിടിയിലായത്. പിടികൂടുമ്പോള് ഇയാളുടെ പക്കല് നിന്ന് എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വിതുര∙ മകൻ ലഹരി ഉപയോഗിക്കുന്നത് വിലക്കിയ അമ്മയെ മകനും പെൺ സുഹൃത്തും ചേർന്ന് മർദിച്ചു. വിതുര മേമല സ്വദേശി മേഴ്സിയ്ക്കാണ്(57) മർദനമേറ്റത്. ഇവർ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മകൻ അനൂപ്(23), പത്തനംതിട്ട ചിറ്റാർ സ്വദേശിനിയായ സുഹൃത്ത് സംഗീത ദാസ്(19) എന്നിവരെ വിതുര പൊലീസ് അറസ്റ്റ്
തിരുവനന്തപുരം ∙ ലഹരിവിപത്തിനെ ചെറുക്കാൻ സംസ്ഥാനസർക്കാർ നാടൊന്നാകെ പ്രതിരോധമൊരുക്കും. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ അതിശക്തമായ പ്രചാരണപരിപാടി ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായി വിവിധ വകുപ്പുകൾ ഉൾപ്പെട്ട സമിതി ലഹരിവിരുദ്ധ കർമപദ്ധതിയുടെ രൂപരേഖ തയാറാക്കും. സ്കൂളുകളിലെ ലഹരിവിരുദ്ധ ബോധവൽക്കരണം എൽപി ക്ലാസുകൾ മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
Results 1-10 of 1112
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.