Activate your premium subscription today
Saturday, Apr 12, 2025
തിരുവനന്തപുരം ∙ മന്ത്രിയായിപ്പോയതുകൊണ്ട് വായ്ക്കുരുചിയായി സംസാരിക്കാൻ പറ്റുന്നില്ലെന്നും ചിലരെയൊക്കെ വിളിക്കേണ്ട ചില പേരുകൾ വിളിക്കാൻ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. ജൻ ഔഷധി ദിവസ് സംസ്ഥാനതല ഉദ്ഘാടനവും പദയാത്രയുടെ ഫ്ലാഗ് ഓഫും നിർവഹിക്കുകയായിരുന്നു അദ്ദേഹം
നെടുമങ്ങാട് (തിരുവനന്തപുരം) ∙ തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി. വിചാരണ 23ന് ആരംഭിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന കേസിന്റെ വിചാരണ ഉടൻ ആരംഭിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനെത്തുടർന്നാണ്, കേസിലെ പ്രതികളായ ആന്റണി രാജുവും കോടതി മുൻ ജീവനക്കാരൻ ജോസും ഹാജരായത്. കേസ്, ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കോടതിയുടെ പരിധിയിൽ വരുന്നതാണെന്നു ആന്റണി രാജുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന് ഹർജി നൽകാൻ കോടതി നിർദേശിച്ചു.
പാലക്കാട്ട് ഈ രാഹുൽ (മാങ്കൂട്ടത്തിൽ) തോറ്റാൽ ഡൽഹിയിൽ സാക്ഷാൽ രാഹുൽ (ഗാന്ധി) ആണ് ഫലത്തിൽ തോൽക്കുന്നത് എന്നോർക്കുമ്പോൾ കോൺഗ്രസുകാരനായ എനിക്കു സഹിക്കാൻ കഴിയുന്നില്ല’’ എന്നാണ് മാങ്കൂട്ടത്തിൽ സ്ഥാനാർഥിയായി എന്നു വെളിവുവന്നപ്പോൾ ഡോ. പി.സരിൻ പരിതപിച്ചത്. പിന്നാലെ ഹൈക്കമാൻഡിന് അപകടസാധ്യത കാണിച്ച് കത്തും കൊടുത്തു. എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല. കൊള്ളാവുന്നവർ ആരെങ്കിലും എതിരായി മത്സരിച്ച് രാഹുലിനെ തോൽപിച്ചാലോ എന്നായി അതോടെ ഉൾഭയം. രണ്ടാമതൊന്നാലോചിക്കാതെ കൂടും കുടുക്കയുമെടുത്ത് സിപിഎമ്മിൽ ചെന്നുകയറി.
തിരുവനന്തപുരം∙ 34 വര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താന്‍ തൊണ്ടിയായ ഉൾവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുന്‍മന്ത്രി ആന്റണി രാജു ഇനി വിചാരണ നേരിടാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തന്നെയാണ് മുന്‍മന്ത്രിക്ക് കേസില്‍ വിനയായത്. കേസിലെ പ്രതിയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുകയാണോ എന്നു സുപ്രീംകോടതി വിമര്‍ശിച്ചതിനു ശേഷമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
തിരുവനന്തപുരം∙ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധിയെങ്കിൽ താൻ വിചാരണ നേരിടാൻ തയാറാണെന്ന് മുൻ മന്ത്രി ആന്റണി രാജു. തൊണ്ടിമുതൽ കേസിലെ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചതിലാണ് ആന്റണി രാജുവിന്റെ പ്രതികരണം.
ന്യൂഡൽഹി∙ മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിലെ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചു. സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, രാജുവിനെതിരായ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമെന്നും വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കാനുമാണ് ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കാരോൾ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
തിരുവനന്തപുരം ∙ കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ.തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹം ശരിവച്ചുള്ള റിപ്പോർട്ടാണ് കമ്മിഷൻ തയാറാക്കിയത്.
തിരുവനന്തപുരം∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റക്കോഴ ആരോപണം അന്വേഷിക്കുന്ന എൻസിപിയുടെ നാലംഗ കമ്മിഷൻ വിവാദത്തിൽ കക്ഷികളായ രണ്ട് എൽഡിഎഫ് എംഎൽഎമാരിൽ നിന്നു വിവരം ശേഖരിക്കാൻ ശ്രമിക്കും. ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവരെയാകും പാർട്ടി കമ്മിഷൻ സമീപിക്കുക. എൻസിപി നിയോഗിച്ച ഒരു കമ്മിഷനുമായി സഹകരിക്കണോ എന്ന് ആ പാർട്ടിക്കു പുറത്തുള്ള എംഎൽഎമാർ തീരുമാനമെടുത്തിട്ടില്ല.
തിരുവനന്തപുരം ∙ ബിജെപിക്കൊപ്പമുള്ള എൻസിപിയിലേക്ക് (അജിത് പവാർ) കൂറുമാറാൻ 2 എംഎൽഎമാർക്കു തോമസ് കെ.തോമസ് കോഴ വാഗ്ദാനം ചെയ്തെന്ന വിവരം സംബന്ധിച്ച് എൻസിപി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പു നൽകിയത് ഒന്നിലേറെത്തവണ. അതു കണക്കിലെടുക്കാതെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എൻസിപി നേതാക്കൾ എത്തിയപ്പോൾ നേരത്തേ പറഞ്ഞത് ഗൗരവത്തിലെടുത്തില്ലെന്ന നീരസം പിണറായി അവരോടു പ്രകടിപ്പിച്ചു.
തിരുവനന്തപുരം ∙ ബിജെപിക്കൊപ്പമുള്ള എൻസിപിയിലേക്ക് (അജിത് പവാർ പക്ഷം) കൂറുമാറാൻ 50 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളോടു ചോദിച്ചിരുന്നതായി എംഎൽഎമാരായ ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) കോവൂർ കുഞ്ഞുമോനും (ആർഎസ്പി –ലെനിനിസ്റ്റ്) സ്ഥിരീകരിച്ചു.
Results 1-10 of 420
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.