ADVERTISEMENT

തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണം സംബന്ധിച്ച കേസിൽ ശനിയാഴ്ച മുതൽ നേരിട്ടുള്ള മൊഴിയെടുപ്പ് ആരംഭിക്കും. ഇതിനായി സാക്ഷികൾക്കും കേസ് ആദ്യം അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന പൊലീസുകാർക്കും ഉൾപ്പെടെ ക്രൈംബ്രാഞ്ച് സംഘം നോട്ടിസ് നൽകിത്തുടങ്ങി.

പുരുഷന്മാരെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരിട്ട് ചെന്നു കണ്ടും മൊഴിയെടുക്കും. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധനാ ലബോറട്ടറിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകിയ സാംപിളുകളാണ് ഇവിടെ പരിശോധിച്ചത്. പൊലീസ് നേരിട്ട് സാംപിളുകൾ നൽകിയിട്ടില്ല. 

മരണം നടന്ന സ്ഥലത്തു ഫൊറൻസിക് പരിശോധന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. എന്നാൽ, കൊലപാതക സാധ്യതയെക്കുറിച്ച് ആദ്യ അന്വേഷണ സംഘം കൂടുതൽ അന്വേഷിക്കാത്തതിനാൽ വിശദമായ പരിശോധന നടന്നിട്ടില്ലെന്നു സൂചനയുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഫൊറൻസിക് അധികൃതരിൽ നിന്നു ശേഖരിക്കും. ആദ്യഘട്ട വിവരശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയുടെ വാടകവീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി അയൽക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com