ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോട്ടയം ∙ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ മാറ്റം വരുത്തില്ലെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഓരോ ക്ഷേത്രത്തിലും ഓരോ തരത്തിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. അതു തീരുമാനിക്കാനുള്ള അവകാശം തന്ത്രിക്കാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിലവിലുള്ള രീതികൾ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഇത്തവണ എല്ലാ ഭക്തർക്കും സുഗമദർശനത്തിന് അവസരമൊരുക്കി. സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനംകൊണ്ടാണ് അതു സാധ്യമായത്. 

ആകെ 53.60 ലക്ഷം തീർഥാടകരെത്തി. നടവരവിൽ മാത്രം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടായി.

വിഴിഞ്ഞം തുറമുഖം പദ്ധതി 2028ൽ കമ്മിഷൻ ചെയ്യും. ഓഡിറ്റ് വിഭാഗം കണ്ടെത്തിയ കോടികളുടെ ക്രമക്കേടുകളെക്കുറിച്ചു വ്യക്തമായ മറുപടി നൽകാൻ പോലും കോട്ടയം നഗരസഭാധികൃതർക്കു കഴിഞ്ഞിട്ടില്ലെന്നും വാസവൻ പറഞ്ഞു

English Summary:

No Changes to Kerala Temple Rituals: Devaswom Board temples in Kerala will maintain existing rituals and customs, according to Minister V.N. Vasavan. He also addressed Sabarimala's successful pilgrimage and criticized Kottayam municipality for unaddressed audit findings

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com