ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂയോർക്ക് ∙ ഹൂസ്റ്റണിലെ നാസയുടെ ബഹിരാകാശകേന്ദ്രത്തിലെ കരുതൽവാസത്തിൽ സുനിത വില്യംസിനു ലഭിക്കുന്നതു പ്രത്യേക പരിശീലനമാണ്. തിരികെയെത്തുന്ന എല്ലാ യാത്രികർക്കും ഇതു നൽകാറുണ്ട്. 3 ഘട്ടങ്ങളായാണു പരിശീലനം. പ്രത്യേക വൈദഗ്ധ്യം നേടിയ ആസ്ട്രനോട്ട് സ്ട്രെങ്ത്, കണ്ടിഷനിങ് ആൻഡ് റീഹാബിലിറ്റേഷൻ (എസിസിആർ) പ്രഫഷനലുകളാണ് ഈ പരിശീലനം നയിക്കുന്നത്. ആദ്യഘട്ടത്തിൽ സുഗമമായി നടക്കാനുള്ള പരിശീലനം, പേശീബലവും ശരീരത്തിന്റെ വഴക്കവും കൂട്ടാനുള്ള വ്യായാമമുറകൾ എന്നിവയുണ്ടാകും.

രണ്ടാംഘട്ടത്തിൽ ശരീരത്തിന്റെ ബാലൻസ് വീണ്ടെടുക്കൽ, ഹൃദയപേശികളുടെ സൗഖ്യം എന്നിവ ലക്ഷ്യമിട്ടുള്ള പരിശീലനമാണ്. മൂന്നാംഘട്ടമാണ് ഏറ്റവും ദൈർഘ്യമുള്ളത്. ഓരോ യാത്രികർക്കും അനുസരിച്ചാണ് ഈ പരിശീലനം ചിട്ടപ്പെടുത്തുന്നത്. യാത്രികർക്കു താൽപര്യമുള്ള കായികവിനോദങ്ങൾ തുടങ്ങിയവ ഈ ഘട്ടത്തിലുണ്ടാകും. 

ബഹിരാകാശയാത്ര പുറപ്പെടുന്നതിനു മുൻപുള്ള ശാരീരിക, മാനസിക ആരോഗ്യനിലയിലേക്കു യാത്രികരെ എത്തിക്കുകയാണു ലക്ഷ്യം. ഇതിനുശേഷം ഡോക്ടറുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാം, വീട്ടിലേക്കു തിരിച്ചുപോകാം.

English Summary:

NASA's Post-Spaceflight Rehabilitation: Sunita Williams's rehabilitation involves a three-phase program at NASA. This comprehensive process focuses on regaining both physical and mental strength post-spaceflight, ensuring a full recovery.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com