Activate your premium subscription today
Tuesday, Apr 15, 2025
മാറഞ്ചേരി ∙ വേനൽമഴയിൽ പൊന്നാനി കോളിലെ രണ്ടായിരത്തോളം ഏക്കർ പാടശേഖരം വെള്ളക്കെട്ടിൽ. കൊയ്ത്ത് ആരംഭിച്ചതും കൊയ്യാൻ ആയതുമായ പാടശേഖരങ്ങളിൽ തുടർച്ചയായി പെയ്യുന്ന വേനൽ മഴയിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. മഴ ശക്തമായതോടെ അറുനൂറിലേറെ പാടശേഖരങ്ങളിലെ നെല്ല് വെള്ളത്തിൽ വീണു കിടക്കുകയാണ്. നെല്ല് വീണതോടെ ചില
കുട്ടനാട്∙ കൈനകരി ആർ ബ്ലോക്ക് കായൽ പാടശേഖരത്തിൽ പടർന്നുപിടിച്ച തീ 2 ദിവസമായിട്ടും നിയന്ത്രണമില്ലാതെ പടരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് അഗ്നിബാധ ശ്രദ്ധയിൽപെട്ടത്. തരിശായി കിടന്ന ഭാഗത്തെ പുല്ലിനുപിടിച്ച തീ ആളിപ്പടരുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന ഇന്നലെ രാവിലെ സ്ഥലത്തെത്തിയെങ്കിലും പാടശേഖരത്തിന് ഉള്ളിലേക്കു പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. വാഹനസൗകര്യം ഇല്ലാത്ത സ്ഥലമാണ് ആർ ബ്ലോക്ക്. ബോട്ടിൽ ഘടിപ്പിച്ച മോട്ടറിൽ നിന്നു തീപിടിത്തമുണ്ടായ സ്ഥലത്തേക്കു വെള്ളം പമ്പു ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. കർഷകർ കൃഷി സംരക്ഷിക്കാൻ മോട്ടറും ബക്കറ്റുകളും മറ്റുമായി കൃഷിയിടത്തിൽ രാപകൽ കാവൽ നിൽക്കുകയാണ്.
മാന്നാർ ∙ മില്ലുകാരുടെ പ്രതിനിധികൾ വരുന്നു പരിശോധനയ്ക്കായി നെല്ലിന്റെ സാംപിൾ എടുത്തു കൊണ്ടു പോകുന്നതല്ലാതെ എന്ന് നെല്ലെടുക്കുമെന്ന ആശങ്കയിലാണ് മാന്നാർ ഇടപുഞ്ച പടിഞ്ഞാറു പാടശേഖരത്തിലെ കർഷകർ. കഴിഞ്ഞ ശനിയാഴ്ചയാണ് ഇടപുഞ്ച പാടശേഖരത്തിൽ കൊയ്ത്തു തുടങ്ങിയത്. മൂന്നാം ദിനം സിവിൽ സപ്ലൈസിനു വേണ്ടി നെല്ലു
വടകര∙ നെല്ല് കതിരിട്ട ചെരണ്ടത്തൂർ ചിറയിൽ കനാൽ വെള്ളവും വേനൽ മഴയിലെ വെള്ളവും ഒന്നിച്ചെത്തിയപ്പോൾ കൃഷിനാശ ഭീഷണി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ കർഷകർക്കു തിരിച്ചടിയായി. കൃത്യസമയത്ത് എത്തിയ കനാൽ വെള്ളം അനുഗ്രഹമായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ പാടത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്.
മാന്നാർ∙ ഇടപുഞ്ച കിഴക്കു പടിഞ്ഞാറു പാടശേഖരത്തിലെ കൊയ്ത്തു തീർന്നിട്ടും നെല്ലു സംഭരണം നടക്കുന്നില്ലെന്ന് കർഷകർക്കു പരാതി.കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇവിടെ കൊയ്ത്തു തുടങ്ങിയത്. 3– ാം ദിനത്തിൽ സിവിൽ സപ്ലൈയിസിനു വേണ്ടി നെല്ലു സംഭരിക്കുന്ന ഏജന്റുമാരുടെ പ്രതിനിധികൾ പാടശേഖരത്തിലെത്തി പരിശോധനയ്ക്കായി
പെരുമ്പടപ്പ് ∙ വേനൽ മഴയെ തുടർന്ന് നൂണക്കടവ് പാടശേഖരത്തിൽ കൊയ്ത്തിനു പാകമായ നെല്ല് വീണു. പാടശേഖരത്തിൽ പലയിടങ്ങളിലായി 30 ഏക്കറിലധികം ഭാഗത്ത് നെല്ല് വീണിട്ടുണ്ടെന്നാണ് പറയുന്നത്. പാടത്ത് വെള്ളം നിൽക്കുന്നതിനാൽ കൊയ്ത്തും വൈകുകയാണ്. 3 ദിവസമായി രാത്രി കനത്ത മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം കാറ്റും ഉള്ളതാണ്
എടത്വ∙ സംഭരിച്ച നെല്ല് തിരികെ റോഡിൽ തള്ളി കർഷകരോടു ക്രൂരത കാട്ടി മില്ലുകാർ. പിന്നീട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഇടപെടലിൽ ഇടനിലക്കാരൻ തന്നെ മറ്റൊരു ലോറി അയച്ച് ഇന്നലെ വൈകിട്ട് നെല്ല് ഏറ്റെടുത്തു. ഇതിനായി കർഷകർ അധികമായി ചെലവാക്കേണ്ടി വന്നത് ആയിരക്കണക്കിന് രൂപ. നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന 52
പെരുമ്പടപ്പ് ∙ വേനൽമഴയിൽ പൊന്നാനി കോളിൽ കൊയ്യാറായ നെല്ലു വീഴുന്നു. കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ പെയ്യുന്നുണ്ടെങ്കിലും തുടർച്ചയായി പെയ്ത മഴയിലാണ് കോൾ മേഖലയിലെ തെക്കൻ മേഖലയിൽ കൊയ്തെടുക്കാറായ നെല്ലുകൾ വീണുതുടങ്ങിയത്. നേരത്തെ കൃഷി ഇറക്കിയ പാടശേഖരങ്ങളിലെ നെല്ലാണ് പാടശേഖരങ്ങളിൽ വെള്ളക്കെട്ടിൽ
എടത്വ∙ സപ്ലൈകോ നെല്ലു സംഭരണം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് കർഷകരിൽ നിന്ന് ഇത്രയേറെ നെല്ല് കിഴിവിന്റെ പേരിൽ (അധിക നെല്ല്) കൊള്ളയടിച്ചതെന്ന് ആക്ഷേപം. ഏറ്റവും നല്ല നെല്ലു കൊടുത്ത പാടശേഖരത്തിലടക്കം ഇക്കുറി കിഴിവ് വാങ്ങിയാണ് സംഭരിച്ചത്. ക്വിന്റലിന് 2 കിലോഗ്രാം മുതൽ 10 കിലോഗ്രാം നെല്ലു വരെ കിഴിവ്
കുമരകം ∙ നെല്ലുസംഭരണത്തിനു മില്ലുകാർക്കു വേണ്ടി ഇടനിലക്കാരായി വരുന്നവരാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്നു കർഷകർ. മില്ലുകാർ ഓരോ പ്രദേശത്തും ഇടനിലക്കാരെ വച്ചാണു നെല്ല് സംഭരണം നടത്തുന്നത്. നെല്ലിന്റെ ഗുണനിലവാരം പരിശോധന, കിഴിവ് എത്രയെന്നു നിശ്ചയിക്കുക, കൈപ്പറ്റ് രസീത് നൽകൽ, സംഭരിക്കുന്ന നെല്ല് എങ്ങനെ
Results 1-10 of 1008
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.