Activate your premium subscription today
Saturday, Mar 29, 2025
അരൂർ∙വേനൽച്ചൂടും, കായലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവും കാരണം ഉൾനാടൻ മത്സ്യമേഖലയിൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. കൂടാതെ കായലിൽ മാലിന്യം നിറഞ്ഞു മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി.ഇതുമൂലം വേമ്പനാട്, കൈതപ്പുഴ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ഉൾനാടൻ പരമ്പരാഗത
പനമരം∙ ചുട്ടു പൊള്ളുന്ന വേനലിൽ ജില്ലയിൽ കാപ്പി അടക്കമുള്ള കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. കാപ്പിയുടെ വില റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് വേനൽ ചൂട് കർഷകർക്ക് തിരിച്ചടിയാകുന്നത്. കടുത്ത ചൂടിൽ കൃഷികൾ ഉണങ്ങി നശിക്കുന്നതിനാൽ വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. കാപ്പിക്ക് പുറമേ കുരുമുളക്, വാഴ, ഏലം,
ചെറുപുഴ∙ വേനൽച്ചൂട് കടുത്തതോടെ മലയോരത്തെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയിലെയും തിരുമേനി പുഴയിലെയും ജലനിരപ്പാണു വൻതോതിൽ കുറയാൻ തുടങ്ങിയത്. തേജസ്വിനിപ്പുഴയുടെ കൊല്ലാട പാലത്തിനു താഴെ ഭാഗം പൂർണമായും വറ്റിവരണ്ട നിലയിലാണ്. ചെറുപുഴ കമ്പിപ്പാലത്തിനു
തിരുവനന്തപുരം ∙ ചൂട് ഈ നിലയിൽ തുടർന്നാൽ സംസ്ഥാനം കൊടുംവരൾച്ചയിലേക്കു നീങ്ങുമെന്ന് ആശങ്ക. കഴിഞ്ഞ വർഷം ഇതേസമയത്ത് ഏറ്റവും ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെങ്കിൽ ഇക്കുറി കണ്ണൂർ വിമാനത്താവളത്തിൽ 40 ഡിഗ്രി രേഖപ്പെടുത്തി. കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽനിന്നു കുറഞ്ഞിട്ടില്ല. അതേസമയം, ഈ മാസം 30% അധികം വേനൽമഴ ലഭിച്ചത് ആശ്വാസം നൽകുന്നു.
ആലപ്പുഴ ∙ ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ അന്തരീക്ഷ താപനില 37 ഡിഗ്രി കടന്നു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു നടപടികൾ വിലയിരുത്തി.കായലും കടലുമുള്ളതിനാൽ ജില്ലയുടെ അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പമുണ്ട്. ഇതുകാരണം താപമാപിനിയിൽ രേഖപ്പെടുത്തുന്നതിനെക്കാൾ
കണ്ണൂർ∙ ജില്ലയിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, വേനലവധി സമയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രമേ വിദ്യാലയങ്ങളിൽ സ്പെഷൽ ക്ലാസുകൾ നടത്താൻ പാടുള്ളൂവെന്ന് ജില്ലാ കലക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം നിർദേശിച്ചു.ക്ലാസുകൾ താപനിലയ്ക്കനുസരിച്ച് (11 മണി മുതൽ 3 മണി വരെ ഒഴികെ) സമയം
പത്തനംതിട്ട∙ അത്യുഷ്ണ സാഹചര്യത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ ഉറക്കം കെടുത്തി അൾട്രാവയലറ്റ് (യുവി) രശ്മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും. സംസ്ഥാനത്തെ 14 ജില്ലകളിലും താപനിലയ്ക്കു പുറമെ സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങളുടെ തീവ്രത സൂചിപ്പിക്കുന്ന സൂചികകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
വേനൽച്ചൂട് പൊള്ളിച്ചുതുടങ്ങിയതോടെ സംസ്ഥാനത്ത് എസിക്ക് ചൂടൻ വിൽപന. മുൻകാലങ്ങളിൽ സമ്പന്നരുടെ വീടുകളുടെ ആഡംബരമായിരുന്നു എസിയെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും എസി വാങ്ങിത്തുടങ്ങി. തവണവ്യവസ്ഥയിൽ (ഇഎംഐ) എസി വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ നിരവധിയാണെന്ന് വിതരണക്കാർ
പാലക്കാട് ∙ നഗരങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണം കഴിഞ്ഞ വർഷത്തെക്കാൾ ഒന്നര ഡിഗ്രി കൂടുതലാണെന്നു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. വരും ദിവസം പാലക്കാട് ഉൾപ്പെടെ വടക്കൻ മേഖലയിൽ ചൂടു കൂടുമെന്നാണു സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനമാണു യെലോ അലെർട്ട് പ്രഖ്യാപിച്ചത്. ഇത്തവണ ആ ദിവസം ചില സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് ഉയർന്ന ചൂടിന് സാധ്യത. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. സാധാരണയേക്കാൾ രണ്ടു ഡിഗ്രി മുതൽ മൂന്നു ഡിഗ്രി വരെ ഉയർന്ന താപനിലയാണ് ഇത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂട് കൂടുതൽ അനുഭവപ്പെടും. പകൽ വെയിലിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Results 1-10 of 696
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.