Activate your premium subscription today
Tuesday, Mar 18, 2025
25 minutes ago
ആലപ്പുഴ∙ തിരുവനന്തപുരത്ത് ആശാ പ്രവർത്തകർ നടത്തുന്ന സമരം പൊളിക്കാൻ ജില്ലയിലെ സിപിഎം, സിഐടിയു നേതൃത്വത്തിന്റെ ഇടപെടൽ. ആശാ പ്രവർത്തകരുടെ സിഐടിയു യൂണിയൻ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പരസ്യമായപ്പോഴാണ് ഈ ഇടപെടലും പുറത്തുവന്നത്. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനു സംഘടനയിലെ ആരും ആലപ്പുഴയിൽ നിന്നു പോകില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് ഈ സന്ദേശത്തിൽ ഉടനീളം ഉള്ളത്. പോകുന്നവർക്ക് ഓണറേറിയം നൽകില്ലെന്ന താക്കീതുമുണ്ട്. ഇക്കാര്യം ജില്ലാ പ്രോഗ്രാം മാനേജർ (ഡിപിഎം) അറിയിച്ചിട്ടുണ്ടെന്നാണു സെക്രട്ടറി പറയുന്നത്. സമരത്തിനു പോകുന്നവരുടെ പ്രശ്നങ്ങളിൽ ഇനി ഇടപെടില്ലെന്ന മുന്നറിയിപ്പുമുണ്ട്.
27 minutes ago
തിരുവനന്തപുരം∙ ആശാ വർക്കർമാർക്കു പിന്നാലെ, മിനിമം വേതന വർധന ആവശ്യപ്പെട്ട് സമരം നടത്തുന്ന അങ്കണവാടി ജീവനക്കാർക്കെതിരെയും പ്രതികാര നടപടിയുമായി സർക്കാർ. സമരം ചെയ്യുന്ന ജീവനക്കാർക്ക് ഓണറേറിയം അനുവദിക്കരുതെന്ന് വനിതാ ശിശു വികസന ഡയറക്ടർ ഉത്തരവിറക്കി. അനിശ്ചിതകാല സമരം തുടർന്നാൽ മറ്റു നടപടികൾ സ്വീകരിക്കാനും ജില്ലാ വനിതാ ശിശു വികസന ഓഫിസർമാർ, പ്രോഗ്രാം ഓഫിസർമാർ, ശിശു വികസന പദ്ധതി ഓഫിസർമാർ എന്നിവർക്ക് ഡയറക്ടർ നിർദേശം നൽകി.
15 hours ago
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാര്‍ക്കു പിന്നാലെ സമരത്തിനിറങ്ങിയ അങ്കണവാടി ജീവനക്കാര്‍ക്കെതിരെയും പ്രതികാരനടപടിയുമായി സര്‍ക്കാര്‍. സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന ഡയറക്ടര്‍ ഉത്തരവിറക്കി. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റു നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വിഭാഗം അങ്കണവാടി ജീവനക്കാര്‍ മാര്‍ച്ച് 17 മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
17 hours ago
തിരുവനന്തപുരം∙ കേന്ദ്ര ബജറ്റിൽ ഉയർന്ന ഇടത്തരക്കാരെ സന്തോഷിപ്പിക്കാനായി നൽകിയ ആദായ നികുതിയിളവ് ഒഴിവാക്കിയിരുന്നെങ്കിൽ അതിലൂടെ ലഭിക്കുമായിരുന്ന ഒരു ലക്ഷം കോടി രൂപകൊണ്ട് കേന്ദ്രത്തിന് ആശമാരും അങ്കണവാടി ജീവനക്കാരും ഉൾപ്പെടെയുള്ളവരുടെ വേതനം ഉയർത്താമായിരുന്നെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി.
തിരുവനന്തപുരം ∙ ആശാ വർക്കർമാർക്കു പിന്നാലെ, വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചു. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലേക്കു നോക്കി പെമ്പിളൈ ഒരുമൈ നേതാവ് ജി.ഗോമതി ചോദിച്ചു– ‘ ഉങ്കളുക്ക് തെരിയുമാ. 232 രൂപയ്ക്ക് ഒരു കുടുംബത്തിക്ക് എപ്പടി വാഴമുടിയുമെന്ന് ?... മറുപടിയും ഗോമതി തന്നെ പറഞ്ഞു.. ‘തെരിയാത്.. എനന്താൽ നീങ്കളും ഉങ്ക കുടുംബവും വാഴ്വത് നാങ്കൾ നൽകും വരിപ്പണത്താൽ താൻ’ - പൊള്ളുന്ന
Mar 17, 2025
∙ താഴെത്തട്ടിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ആശാ വർക്കേഴ്സിനെ നിയോഗിക്കാൻ തീരുമാനിച്ചത് 2005ൽ യുപിഎ സർക്കാർ. ∙ കേരളത്തിൽ ഇവരെ നിയോഗിച്ചു തുടങ്ങിയതു 2008ൽ.
കണ്ണൂർ ∙ സമരം അവസാനിപ്പിക്കാൻ ആശാ വർക്കർമാരെ മുഖ്യമന്ത്രിതന്നെ ചർച്ചയ്ക്കു വിളിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജനാധിപത്യസമൂഹത്തിൽ സമരം നടത്തുന്നതിൽ കുഴപ്പമില്ല.
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിൽ ഉയർന്ന ഇടത്തരക്കാരെ സന്തോഷിപ്പിക്കാനായി നൽകിയ ആദായ നികുതിയിളവ് ഒഴിവാക്കിയിരുന്നെങ്കിൽ അതിലൂടെ ലഭിക്കുമായിരുന്ന ഒരു ലക്ഷം കോടി രൂപകൊണ്ട് കേന്ദ്രത്തിന് ആശമാരും അങ്കണവാടി ജീവനക്കാരും ഉൾപ്പെടെയുള്ളവരുടെ വേതനം ഉയർത്താമായിരുന്നെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി.
തിരുവനന്തപുരം∙ ഒരു മാസത്തിലേറെയായി നടക്കുന്ന രാപ്പകല്‍ സമരത്തിനൊടുവില്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിനു പിന്നാലെ ആശമാര്‍ നിരാഹാരസമരത്തിലേക്കു കടക്കുമ്പോഴാണ് ഓണറേറിയം അനുവദിക്കുന്നതിനു നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും നിശ്ചിത ഇന്‍സെന്റീവ് അനുവദിക്കുന്നതിനു നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയും സര്‍ക്കാര്‍ 12ന് ഉത്തരവ് പുറത്തിറക്കിയത്. സങ്കീര്‍ണമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ തുച്ഛമായ ഓണറേറിയമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.
Results 1-10 of 145
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.