Activate your premium subscription today
Tuesday, Apr 15, 2025
തിരുവനന്തപുരം ∙ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവയ്ക്കുന്നതിനെ എതിർക്കുന്ന സിപിഐ നിലപാടിനെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നു പറഞ്ഞ മന്ത്രി, പ്രതിപക്ഷത്തിന്റെ കാര്യങ്ങൾ പറയാൻ പ്രതിപക്ഷ നേതാവ് ഉണ്ടല്ലോയെന്നും അതിനു തടസ്സം വരുത്തേണ്ടതില്ലെന്നു പരിഹസിക്കുകയും ചെയ്തു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട കേസില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക്. കേസിനെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്നും എക്സാലോജിക് കേസ് എല്‍ഡിഎഫിന്റെ കേസ് അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾക്കായി മാനേജർമാർ ഇതുവരെ റിപ്പോർട്ട് ചെയ്തത് 3025 ഒഴിവുകൾ. ഇതിൽ 580 പേരെയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന മാനേജർമാർ ഇതിനകം നിയമിച്ചത്. 2445 ഒഴിവുകളാണ് ബാക്കി. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥസമിതിയാകും ഇനി നിയമിക്കേണ്ടവരെ തിരഞ്ഞെടുക്കുക. അതേസമയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികളുടെ എണ്ണം 1040 ഉം അനധ്യാപക യോഗ്യതയുള്ളവരുടെ എണ്ണം 1,09,187 ഉം ആണെന്നു മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിൽ ഇപ്പോൾ കുട്ടികൾക്ക് പഠിക്കാൻ എസി മുറികൾ പോലുമുണ്ട്. കേരളം വിട്ട് പോയിക്കഴിഞ്ഞാൽ കൊച്ചുകൊച്ചു മാടക്കടകൾ പോലെ കെട്ടിവച്ച സ്ഥാപനങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത്.
തിരുവനന്തപുരം ∙ ആശാ സമരം പരിഹരിക്കുന്നതിൽ സർക്കാരിനും സമരക്കാർക്കും മുന്നിൽ തടസ്സമായി നിൽക്കുന്നത് പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന സർക്കാർ നിലപാട്. കമ്മിറ്റി 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പറഞ്ഞത്. എന്നാൽ, വർധന പ്രഖ്യാപിക്കണമെന്നും റിപ്പോർട്ട് വന്നശേഷം കൂടുതൽ തന്നാൽ മതിയെന്നുമുള്ള നിലപാടിലാണ് ആശാ പ്രവർത്തകർ. കമ്മിറ്റിയെ നിയോഗിക്കുമെന്ന തീരുമാനവുമായി മുന്നോട്ടു പോകുമെന്നാണ് മന്ത്രി വീണാ ജോർജ് ഇന്നലെയും പറഞ്ഞത്.
തിരുവനന്തപുരം ∙ എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ ‘സബ്ജക്ട് മിനിമം’ നേടാത്തവർ 21 ശതമാനം ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആകെ എട്ടാം ക്ലാസ് പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളിൽ ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്.
കൊച്ചി ∙ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാർ തൊഴിൽ പീഡനമേറ്റെന്ന ആരോപണത്തിൽ തുടർ പരിശോധനയുമായി തൊഴിൽ വകുപ്പ്. തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ആരോപണവിധേയമായ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് ഉൾപ്പെടെ പരിശോധന നടത്തിയത്.
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം സമരസമിതി മന്ത്രിക്കു നല്കി.
തിരുവനന്തപുരം∙ മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ ഉണ്ടാകും. എഴുത്തു പരീക്ഷയിൽ യോഗ്യത മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാർഥികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേക ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നാം വയസ്സില്‍ പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്‍ഇപി) നിര്‍ദേശങ്ങളാണ് 2026-27 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 എന്‍ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്കൂള്‍ പ്രവേശനം നടത്തുന്ന കുട്ടികള്‍ വലിയതോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. 6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്‍) 90.9 ശതമാനമാണെങ്കില്‍ 9-10 ക്ലാസില്‍ 79.3 ശതമാനവും 11-12 ക്ലാസില്‍ എത്തുമ്പോള്‍ അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല്‍ 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല്‍ മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.
Results 1-10 of 873
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.