ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മദീന ∙ റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന റൗദാ ശരീഫ് സന്ദർശിക്കാൻ 3.79 ലക്ഷം പേർക്ക് അനുമതി നൽകി.

പ്രത്യേക അനുമതിയെടുത്തവർക്ക് മാത്രമാണ് റൗദാ ശരീഫിലേക്ക് പ്രവേശനം. പള്ളിയിലെത്തിയ സന്ദർശകർക്കായി 45 ലക്ഷം ഇഫ്താർ പാക്കറ്റുകളും 3650 ടൺ സംസം വെള്ളവും വിതരണം ചെയ്തതായി ഹറം കാര്യ അതോറിറ്റി അറിയിച്ചു.

അബുദാബി മദീന സായിദ് ബിൻ ഹമൂദ മസ്ജിദിൽ പ്രസംഗിക്കാനെത്തിയ അബൂബക്കർ സഖാഫിയെ ഔഖാഫ് പ്രതിനിധികൾ സ്വീകരിച്ചപ്പോൾ.
അബുദാബി മദീന സായിദ് ബിൻ ഹമൂദ മസ്ജിദിൽ പ്രസംഗിക്കാനെത്തിയ അബൂബക്കർ സഖാഫിയെ ഔഖാഫ് പ്രതിനിധികൾ സ്വീകരിച്ചപ്പോൾ.

തെറ്റുകളിൽ പശ്ചാത്തപിച്ച് പാപമോചനം തേടണം
അബുദാബി ∙ ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിച്ച് സ്രഷ്ടാവിനോട് പാപമോചനം തേടണമെന്ന് കാരന്തൂർ മർക്കസ് സഖാഫി സുന്നിയ്യ ഹിസ്ബുൽ ഖുർആൻ കോളജ് പ്രിൻസിപ്പൽ അബൂബക്കർ സഖാഫി പറഞ്ഞു. റമസാനിലെ സവിശേഷ ലൈലത്തുൽ ഖദർ രാത്രി പാപമോചനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബി മദീന സായിദ് ബിൻ ഹമൂദ മസ്ജിദിലായിരുന്നു പ്രസംഗം.യുഎഇ പ്രസിഡന്റിന്റെ റമസാൻ അതിഥിയായി എത്തിയതാണ് അദ്ദേഹം.

English Summary:

flow of believers to the Prophet's Mosque continues unabated during Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com