ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ മാർച്ച് 3ന് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന സർവകലാശാല നിയമഭേദഗതി ബില്ലിൽ  ഉന്നതവിദ്യാഭ്യാസകാര്യ മന്ത്രി ആർ.ബിന്ദുവിന് ഗുണകരമാകുന്ന പുതിയ വകുപ്പ് എഴുതിച്ചേർത്തെന്ന് ആരോപണം. കോർപറേഷൻ മേയർ, മുൻസിപ്പൽ കോർപറേഷൻ അധ്യക്ഷൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളിൽ നിയോഗിക്കപ്പെടുന്ന സ്വകാര്യ കോളജ് അധ്യാപകർക്ക് പ്രസ്തുത പദവിയിലിരിക്കുന്ന കാലയളവ് ഔദ്യോഗിക അവധിയായി കണക്കാക്കുന്ന പുതിയ വകുപ്പ് അക്കാദമിക് മികവിനുള്ള നിയമഭേദഗതികൾക്കൊപ്പം പുതുതായി കൂട്ടിച്ചേർത്തെന്നാണ് ആരോപണം.

എയ്ഡഡ് കോളജ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ട് കേരള സർവീസ് ചട്ടങ്ങളിൽ 2021ൽ ഭേദഗതി വരുത്തിയെങ്കിലും അതിൽ  സുപ്രീംകോടതിയുടെ സ്റ്റേ തുടരുമ്പോൾ തന്നെ നിയമഭേദഗതി കൊണ്ടുവരുന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഗുണകരമാക്കുന്നതിനാണെന്നാണ് ആക്ഷേപം. 2005 മുതൽ 2010 വരെയുള്ള അഞ്ച് വർഷം ആർ. ബിന്ദു തൃശൂർ കോർപറേഷൻ മേയർ ആയിരുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മന്ത്രി തൃശൂർ കേരളവർമ കോളജിൽനിന്ന് സ്വമേധയാ വിരമിച്ചിരുന്നു. നിയമഭേദഗതി വരുന്നതോടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് മേയർ പദവിയിലെ കാലയളവുകൂടി പെൻഷൻ ആനുകൂല്യങ്ങൾക്ക് കണക്കാക്കി വർധിച്ച പെൻഷൻ അനുകൂല്യങ്ങൾ വാങ്ങാനാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുൻപ് അധ്യക്ഷരായിരുന്ന എയ്ഡഡ് കോളജ് അധ്യാപകർ, പ്രസ്തുത കാലയളവ് സർവീസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ സർക്കാരിന്റെ പരിഗണയിലുണ്ട്. നിയമസഭ പാസാക്കുന്ന സർവകലാശാല ഭേദഗതി നിയമത്തിൽ പുതിയ വകുപ്പ് എഴുതി ചേർക്കുന്നതോടെ ഉത്തരവിറക്കുന്നതിലുള്ള തടസങ്ങൾ നീങ്ങി കിട്ടും. 2023 മേയ്‌ വരെ സർവീസ് ഉണ്ടായിരുന്ന മന്ത്രി ആർ.ബിന്ദു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 2021 മാർച്ചിലാണ്  സ്വമേധയാ വിരമിച്ചത്. അഞ്ച് വർഷം മേയർ ആയിരുന്നതുൾപ്പടെ 26 വർഷത്തെ സർവീസാണുള്ളത്.

English Summary:

Kerala Governent's University Amendment Bill: Controversy Erupts Over Clause Benefiting Minister R. Bindu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com