Activate your premium subscription today
Saturday, Mar 29, 2025
കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാൻ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി എം.കെ.സുനിൽകുമാർ (കൊടി സുനി) കോടതി വരാന്തയിൽ കാത്തുനിന്നു. ഇന്നലെ ഫസൽ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി.
തലശ്ശേരി ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടിസുനിക്ക് പരോൾ ലഭിച്ചത് ഇയാൾ രണ്ടാംപ്രതിയായ ഇരട്ടക്കൊലക്കേസിൽ വിചാരണ തുടങ്ങാനിരിക്കെ. ബിജെപി–ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ 22ന് ആണ് ആരംഭിക്കുക. 2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിലായിരുന്നു കൊലപാതകം. ഒരു കേസിൽ മാഹി കോടതിയിൽ ഹാജരായി തിരിച്ചുപോകുമ്പോൾ ബൈക്ക് തടഞ്ഞ് രണ്ടുപേരെയും സമീപത്തെ ആടുവളർത്തു കേന്ദ്രത്തിൽ ഓടിച്ചുകയറ്റി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നെന്നാണ് കേസ്.
കണ്ണൂർ ∙ ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണ്. പരോൾ സര്ക്കാര് സംവിധാനത്തിന്റെ ഭാഗമായി ജയിലുമായി ബന്ധപ്പെട്ട കാര്യമാണ്. അതില് പാര്ട്ടി ഇടപെടേണ്ട കാര്യമില്ല.
കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് ജാമ്യം അനുവദിച്ച തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടി സുനിയെ പരോളിൽ വിടാൻ പൊലീസ് റിപ്പോർട്ട് ലംഘിച്ചാണു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അതിനു മനുഷ്യാവകാശ കമ്മിഷന്റെ പേര് ഉപയോഗിച്ചിരിക്കുകയാണ്.
കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയ്ക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിനു ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തുപോലും പരോൾ നൽകിയിരുന്നില്ലെന്നും ആറു
കോട്ടയം∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇഷ്ടാനുസരണം പരോൾ. ജയിലിൽ ആവശ്യത്തിനു സ്വാതന്ത്ര്യവും. ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം പ്രതികൾക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. ആരോപണങ്ങളെ തുടർന്ന് ജയിൽ മാറ്റിയിട്ടും സൗകര്യങ്ങൾ തുടരുന്നു. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.
തിരുവനന്തപുരം ∙ 8 മാസം മുൻപു ജയിലിൽ ടി.പി കേസ് കുറ്റവാളി കൊടി സുനിയും സംഘവുമുണ്ടാക്കിയ കലാപം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സംഭവമുണ്ടായപ്പോൾ കൊടി സുനിയുടെ അഭിഭാഷകനും സുഹൃത്തുക്കളും ഈ ഉദ്യോഗസ്ഥന്റെ പേര് പരാമർശിച്ചു വിമർശിച്ചിരുന്നു. സ്വന്തം ജില്ലയായ തൃശൂരിൽനിന്ന് എറണാകുളത്തേക്കാണു മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റം. കലാപം നിയന്ത്രിക്കാൻ മുന്നിൽനിന്ന മറ്റൊരുദ്യോഗസ്ഥനെ നേരത്തേ മലപ്പുറത്തേക്കു മാറ്റിയിരുന്നു.
‘ആയിരം കയ്യുകൾ വാരിയെറിയുന്ന, ചെന്നിണപ്പൂവുകൾ നെഞ്ചേറ്റുവാങ്ങുമ്പോൾ, നമ്മുടെ ടിപി ഉണരാതിരിക്കില്ല...’ ഇന്നും മുഴങ്ങുകയാണ് ഈ ആരവം ഒഞ്ചിയത്ത്. 2024 മേയ് 4ന് ഒഞ്ചിയം ഉണർന്നത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ്, നൊമ്പരപ്പെടുത്തുന്ന ടിപിയുടെ ഓർമകളിലേക്കാണ്. പല നാട്ടുവഴികളിലൂടെയായി ആൾക്കൂട്ടത്തിന്റെ യാത്ര ആറുമണിയോടെ ആരംഭിച്ചു. പല കോണുകളിലുമുള്ള ടി.പി. ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപങ്ങളിൽ പൂക്കളർപ്പിച്ചും, കൊടിയുയർത്തിയും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയും ജനം പലവഴി പിരിഞ്ഞു നടന്നു. വീടുകൾക്കു മുൻപിലൂടെ ജാഥ കടന്നതോടെ വീട്ടുകാർ അവർക്കൊപ്പം ചേർന്നു. ആ ജാഥകൾ എത്തിച്ചേർന്നത്, ജീവിച്ചിരിക്കെ ചന്ദ്രശേഖരന് ഒരു ദിനം പോലും കയറിക്കിടന്നുറങ്ങാനാവാതെപോയ, അദ്ദേഹം നിർമിച്ച പുതിയ വീടിന്റെ പടിക്കലാണ്. അവിടെ അവരെ സ്വീകരിക്കാൻ ടിപിയില്ല. അതേ സമയം ടിപിയുടെ ഓർമകൾ അവരെ സ്വീകരിച്ചു. ആ ഓർമകൾ ഇന്നും അവരെ നയിക്കുന്നു. അപ്പോഴും വലിയൊരു ചോദ്യം ബാക്കിയാണ്. മറ്റൊരു വിഭാഗത്തെ ടിപിയുടെ ഓർമകൾ ഇന്നും വേട്ടയാടുകയാണോ? ടിപി കൊലക്കേസിലെ പ്രതികളെ ജയിലിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ പലവഴിക്ക് ഇന്നും നടക്കുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം പോലും നടന്നു. ശിക്ഷാഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ടിപി എന്ന വാക്കു പോലും സിപിഎം ഭയക്കുന്നത് എന്തുകൊണ്ടായിരിക്കും?
കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് നടപടി. തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നു കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ വ്യക്തമാക്കി. കൊടി സുനി തവനൂർ
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വിധി വന്ന് പത്തുവർഷം തികയുമ്പോഴാണ് 12 പ്രതികൾ കുറ്റക്കാർ തന്നെയെന്ന ഹൈക്കോടതി വിധി വന്നത്. രണ്ടു സിപിഎം നേതാക്കളെ വിട്ടയച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി. സാക്ഷികളുടെ കൂറുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വേട്ടയാടലും പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങളുമടക്കം കഴിഞ്ഞ 12 വർഷമായി വിവാദങ്ങളൊഴിഞ്ഞിട്ടില്ല ടി.പി.ചന്ദ്രശേഖരൻ കേസിൽ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിൽ സമാനതകളില്ലാത്ത ക്രൂരതയായി ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം മാറി. ഏറ്റവുമൊടുവിൽ സിപിഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.സത്യനാഥന്റെ(62) കൊലപാതകത്തോടെ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പിടിയിലായ പ്രതിയെ മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സിപിഎം വിശദീകരിക്കുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി വരുമ്പോൾ കൊലപാതകം നടത്തുകയെന്നത് സിപിഎമ്മിന്റെ ശൈലിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ചത്. ടിപി കേസിന്റെ തുടക്കം മുതൽ നൈതികതയേതുമില്ലാതെ കേസിനെ ദുർബലപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനും സിപിഎം കാണിച്ച വ്യഗ്രതയെ കുറിച്ച് മനോരമ ഓണ്ലൈൻ പ്രീമിയത്തിൽ തുറന്നുപറയുകയാണ് ആർഎംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ സഹയാത്രികനുമായിരുന്ന എൻ.വേണു. ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഈ മേയ് നാലിന് 12 വർഷം പൂർത്തിയാകുകയാണ്. കേസ് അന്വേഷണവും നിയമനടപടികളും ഒരു വ്യാഴവട്ടത്തോട് അടുക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകമായ വിധി വന്നിരിക്കുന്നത്. വിധിയെ ആർഎംപി എങ്ങനെ നോക്കിക്കാണുന്നു?
Results 1-10 of 42
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.