Activate your premium subscription today
Sunday, Mar 30, 2025
ഇന്ത്യയുടെ നിയന്ത്രണത്തിൽ ഇറാനിലുള്ള ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യയെ മധ്യേഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാർ തുറമുഖത്തിന് ഉപരോധം വന്നാൽ, തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള ഇന്ത്യക്കത് കനത്ത അടിയാകും.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡോണൾഡ് ട്രംപിന്റെയും കമലാ ഹാരിസിന്റെയും മാത്രമല്ല മധ്യപൂർവദേശത്ത് ഇറാന്റെയും നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്ന ഭീതിയിലാണ് ഇറാൻ. ഇറാന്റെ മാത്രമല്ല അവരുടെ സഖ്യകക്ഷികളായ ലബനൻ, ഇറാഖ്, യെമൻ എന്നിവരും ആശങ്കയിലാണ്. തിരഞ്ഞെടുപ്പിൽ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് അഭിപ്രായ സർവേകളുടെ പ്രവചനമെങ്കിൽ ആദ്യഫല സൂചനകളിൽ ട്രംപാണു മുന്നിൽ.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിക്കുക വഴി ഹമാസ് തുടക്കമിട്ട യുദ്ധം ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും തീക്ഷ്ണത ഒട്ടും കുറയാതെ പുരോഗമിക്കുകയാണ്. അടുത്തൊന്നും ഈ യുദ്ധം അവസാനിക്കുമെന്നോ സമാധാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. ഹമാസിനെ ഗാസയില്‍നിന്ന് തുരത്തണമെന്നു നിശ്ചയിച്ചു യുദ്ധം തുടങ്ങിയ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ച് അലോസരപ്പെടുത്തുന്ന ഹിസ്ബുല്ല എന്ന സംഘടനയ്ക്ക് നേരെ തിരിഞ്ഞ് അവര്‍ക്ക്ുമേൽ വന്‍ നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനു പുറമേ ഹിസ്ബുല്ലയ്ക്ക് അഭയവും സഹായവും നല്കുന്ന ലബനനിലേക്കും അവരുടെ ആക്രമണം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതോടൊപ്പംതന്നെ തങ്ങളെ ഏറ്റവും എതിര്‍ക്കുന്ന സംഘടനകളായ ഹമാസ്, ഹിസ്ബുല്ല, ഹൂതികൾ, ഹാഷിദുകള്‍ എന്നിവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് വേണ്ട സഹായവും ചെയ്തു കൊടുക്കുന്ന ഇറാനിനെ ആകും അടുത്ത് ലക്ഷ്യമിടുകയെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഈ യുദ്ധത്തിന്റെ ആഘാതം പശ്ചിമേഷ്യയെ പൂര്‍ണമായും ബാധിച്ചേക്കും. ലോകത്തിലെ ഏറ്റവും പ്രാചീന സംസ്കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന രാഷ്ട്രമാണ് ഇറാന്. പതിനായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ ഇവിടെനിന്നും കണ്ടെത്തുന്നത് ഈ സംസ്കാരത്തിന്റെ മഹിമയെയും പാരമ്പര്യത്തിന്റെയും കുറിച്ചുള്ള അവകാശങ്ങള്‍ക്ക് ബലം നല്കുന്നു. ക്രിസ്തുവിനു മുന്‍പും ശേഷവുമായി ആയിരം കൊല്ലത്തോളം ലോകത്തിലെ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്നു അന്ന് പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം. ഏഴാം നൂറ്റാണ്ട് മുതല്‍ ഇസ്ലാം മതം ഇവിടെ കാലുറപ്പിക്കുവാന്‍ തുടങ്ങിയതോടെ അതുവരെ ഇവിടെയുള്ള കൂടുതല്‍ ജനങ്ങളും
ന്യൂയോർക്ക്∙ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അമേരിക്ക. ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നൽകുക പ്രയാസമാണെന്നും അമേരിക്കൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു ഭാഗത്ത് ഇറാനും ഹിസ്ബുല്ലയും ഹൂതിയും ചേർന്ന സഖ്യം ഇസ്രയേലിനെ ആക്രമിക്കാൻ പടയൊരുക്കം നടത്തുന്നു. പിന്തുണയായി റഷ്യയും ചൈനയും. മറുഭാഗത്ത് ഇസ്രയേൽ ആയുധ ശേഖരം വർധിപ്പിക്കുന്നു. ഏതു സമയവും യുദ്ധത്തിനു തയാറാവാൻ ഒരുങ്ങുന്നു. ഇസ്രയേലിനെ സഹായിക്കാനും ഇറാനെ പ്രതിരോധിക്കാനുമായി യുഎസും രംഗത്ത് എത്തി. എന്തും സംഭവിക്കാവുന്ന ഈ സാഹചര്യത്തിൽ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ദോഹയിലേയ്ക്കാണ്. മധ്യപൂർവേഷ്യയിൽ സമാധാനത്തിനുള്ള അവസാന അവസരമായാണ് ഇന്നത്തെ ചർച്ചയെ ലോകം വിശേഷിപ്പിക്കുന്നത്. ദോഹയിൽ എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ ചർച്ച ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്കു വേണമെങ്കിലും മാറാമെന്നു സൂചനയുണ്ട്. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നു ഹമാസും പ്രതികാര നടപടികളിൽ നിന്നു പിന്മാറാമെന്നു ഇറാനും നിലപാടെടുത്തിട്ടുണ്ട്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുൻപായി മധ്യപുർവേഷ്യയിൽ സമാധാനം കൊണ്ടുവരേണ്ട കടമ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമുണ്ട്. വെടിനിർത്തൽ പ്രഖ്യാപിക്കാൻ
റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ– ഹമാസ് സംഘർഷങ്ങള്‍ ലോക സമ്പദ്വ്യവസ്ഥയുടെ ഉൾപ്പെടെ നടുവൊടിച്ചു മുന്നേറുമ്പോഴായിരുന്നു ആ ആക്രമണം. 2024 ഏപ്രിൽ 13ന് രാത്രിയിൽ. അന്ന് മുന്നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടത്. അതിനും രണ്ടാഴ്ച മുൻപ്, ഏപ്രിൽ ഒന്നിന്, സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു അത്. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു. രഹസ്യ ഓപറേഷനുകളും സൈബർ ആക്രമണങ്ങളും നേരത്തേ നടത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിനു നേരെ ഇറാൻ പ്രത്യക്ഷത്തിൽ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഏപ്രില്‍ 13നു രാത്രി ലോകം കണ്ടത്. അന്ന് ഇറാൻ ആഞ്ഞടിക്കുമ്പോൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെയും അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മൗനാനുവാദമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നു ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ലോകം പ്രതീക്ഷിച്ചു.
ഇസ്രയേലുമായി നേരിട്ടും അല്ലാതെയുമുള്ള സംഘർഷാവസ്ഥയിലായിരിക്കെ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടത് പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാൽ, അട്ടിമറിസൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നു മാത്രമല്ല, ഇറാനും അങ്ങനെയൊരു സംശയം ഉയർത്തിയിട്ടില്ല. അധികാരത്തിലിരിക്കെ മരിക്കുന്ന ഇറാന്റെ രണ്ടാമത്തെ പ്രസിഡന്റാണ്. 1981ൽ പ്രസിഡന്റ് മുഹമ്മദ് അലി രജയ് ബോംബ് സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ഉറച്ച ഭരണവ്യവസ്ഥിതിയുള്ള ഇറാനിൽ റഈസിയുടെ മരണം നയപരമായ മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ല.
1979 നവംബർ 4. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ യുഎസ് എംബസി കെട്ടിടം. അന്നു രാവിലെ അവിടേക്ക് ഇരച്ചുകയറിയെത്തിയത് നൂറുകണക്കിന് കോളജ് വിദ്യാർഥികളായിരുന്നു. മുസ്ലിം സ്റ്റുഡന്റ് ഫോളോവേഴ്സ് ഓഫ് ദി ഇമാം ലൈൻ എന്ന സംഘടനയുടെ വക്താക്കളെന്നു സ്വയം വിശേഷിപ്പിച്ച സംഘമായിരുന്നു എംബസിയിലേക്ക് കടന്നു കയറിയത്. പൊലീസ് വെറും കാഴ്ചക്കാരായി നിന്നു. ഇറാൻ സർക്കാരിനോട് സഹായം അഭ്യർഥിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. സുരക്ഷാവേലി കടന്നെത്തിയ വിദ്യാർഥികൾക്കു മുന്നിൽ എംബസി ഉദ്യോഗസ്ഥർക്കു ‘കീഴടങ്ങേണ്ടി’ വന്നു. 66 യുഎസ് പൗരന്മാരാണ് അന്ന് എംബസിയിൽ ബന്ദികളായത്. യുഎസ്– ഇറാൻ ബന്ധം പിന്നീടൊരിക്കലും വിളക്കിച്ചേർക്കാൻ സാധിക്കാത്ത വിധം തകർന്നടിഞ്ഞത് ആ ഒരൊറ്റ സംഭവത്തോടെയായിരുന്നു. ഇറാനെതിരെ തുടർ ഉപരോധങ്ങള്‍ അടിച്ചേൽപ്പിച്ചായിരുന്നു യുഎസിന്റെ പ്രതികാരം. ആ സംഭവം നടന്ന് നാലരപ്പതിറ്റാണ്ട് കഴിഞ്ഞു. യുഎസ് അന്ന് ഏർപ്പെടുത്തിത്തുടങ്ങിയ ഉപരോധമാണ് ഇപ്പോൾ അവരുടെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജീവനെടുത്തതെന്നു പറഞ്ഞാൽ പ്രതിരോധിക്കാനാകില്ല. അതിനു ചില വ്യക്തമായ കാരണങ്ങളുമുണ്ട്.
വാഷിങ്ടൻ ∙ ഇസ്രയേലിൽ ആക്രമണത്തിന് ഇറാൻ ഉപയോഗിച്ച ഡ്രോണുകളുടെ എൻജിൻ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് യുഎസും യുകെയും ഉപരോധം ഏർപ്പെടുത്തി. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രയേൽ തയാറെടുപ്പു തുടരുന്നത് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കി. ഇറാന്റെ ഡ്രോൺ, മിസൈൽ, വ്യവസായവുമായി
ബഗ്ദാദ് ∙ ഇറാൻ സൈന്യവുമായി ബന്ധമുള്ള സായുധ ഷിയാ സംഘടന കതബ് ഹിസ്ബുല്ലയുടെ ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തി. 39 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ജോർദാനിലെ യുഎസ് സേനാത്താവളത്തിനുനേരെ കതബ് ഹിസ്ബുല്ല നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയാണിത്.
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.