ADVERTISEMENT

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന് (South Indian Bank) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) നാലാംപാദത്തിലും (ജനുവരി-മാർച്ച്) മികച്ച ബിസിനസ് പ്രവർത്തനനേട്ടം. മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയിൽ നിന്ന് 9.97% മെച്ചപ്പെട്ട് 88,447 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബാങ്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് പ്രവർത്തനക്കണക്കുകൾ വ്യക്തമാക്കി.

മൊത്തം നിക്ഷേപം 1.01 ലക്ഷം കോടി രൂപയിൽ നിന്ന് 1.07 ലക്ഷം കോടി രൂപയായി വളർന്നു; നേട്ടം 5.50 ശതമാനം. റീട്ടെയ്ൽ ഡെപ്പോസിറ്റ് 1.05 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിലെ 97,743 കോടി രൂപയേക്കാൾ 7.44 ശതമാനം അധികം. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം (കാസ/CASA) 32,693 കോടി രൂപയിൽ നിന്ന് 3.17% ഉയർന്ന് 33,730 കോടി രൂപയായി. 

എന്നാൽ, കാസ അനുപാതം (CASA Ratio) 32.08 ശതമാനത്തിൽ നിന്ന് 31.37 ശതമാനമായി കുറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ ഡിസംബർ പാദത്തിലെ 31.15 ശതമാനത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടുവെന്നത് നേട്ടമാണ്. 0.13% നേട്ടത്തോടെ 23.66 രൂപയിലാണ് ഇന്നലെ ബാങ്കിന്റെ ഓഹരികൾ എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞവർഷം ഏപ്രിൽ 30ന് കുറിച്ച 31.80 രൂപയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 18ലെ 22.27 രൂപയും. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരി വിലയുള്ളത് 1.23% ഉയർന്ന് 23.94 രൂപയിൽ. ഒരുവേള വില 24 രൂപയിലും എത്തിയിരുന്നു.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

South Indian Bank's Deposits and Advances Soar in Q4 FY25, Shares Rise.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com