Activate your premium subscription today
Wednesday, Apr 2, 2025
തിരുവനന്തപുരം ∙ ലഹരി കിട്ടാത്തതിനാൽ ‘വയലന്റ്’ ആകുന്ന യുവാക്കളെ ചികിത്സിക്കുന്ന ഡിഅഡിക്ഷൻ സെന്ററുകൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും അടിയന്തരമായി തുടങ്ങണമെന്ന് സർക്കാരിലേക്ക് പൊലീസിന്റെ ശുപാർശ നൽകി. മദ്യപാനം നിർത്തുന്നതിന്റെ ഭാഗമായി സ്വമേധയാ ചികിത്സിക്കാൻ വരുന്നതോ വീട്ടുകാരുടെ നിർബന്ധത്തിൽ ചികിത്സ തേടുന്നവർക്കോ ഉള്ളതാണ് നിലവിലുള്ള സെന്ററുകൾ. കൂടുതലും സംഘടനകൾ നടത്തുന്നതാണ്. എന്നാൽ ‘വയലന്റ്’ ആകുന്നവരെ ചികിത്സിക്കാൻ സംവിധാനങ്ങളില്ല.
തിരുവനന്തപുരം ∙ കുട്ടികളിലെ സമ്മര്‍ദം കുറയ്ക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളിലും യുവജനങ്ങള്‍ക്കും ഇടയില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗം അക്രമവാസന എന്നിവ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു നിർദേശം.
പത്തനംതിട്ട ∙ ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വ്യാപനത്തിനെതിരെ ഒരു വർഷത്തെ കർമപദ്ധതിക്ക് രൂപം നൽകി. ബോധവൽകരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, കുടുംബ സംരക്ഷണ വലയം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടികൾ. ഗാന്ധി സ്ക്വയറിൽ നടന്ന ജില്ലാതല ഉദ്ഘാടനം ശാസ്ത്ര വേദി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. സതീഷ് പഴകുളം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു.
അജ്മാൻ ∙ കേരളത്തിലെ ലഹരി വ്യാപനത്തിൽ പ്രവാസികളുടെ ആശങ്ക അകറ്റണമെന്ന് അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ആവശ്യപ്പെട്ടു.
ലഹരി ഉപയോഗത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ ശക്തമായ പ്രചാരണ, പ്രതിരോധ പരിപാടികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുമ്പോൾ കേട്ടൊരു വാർത്ത കേരളത്തെ നടുക്കുന്നതായി. സിറിഞ്ച് പങ്കുവച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചത് നാം അഭിമുഖീകരിക്കുന്ന സാമൂഹിക വിപത്തിന്റെ മാരകസ്വഭാവമാണ് വ്യക്തമാക്കുന്നത്. മരുന്നു കുത്തിവയ്ക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചതിലൂടെ എയ്ഡ്സ് പകർന്ന സംഭവങ്ങൾ മുൻപേ കേൾക്കുന്നതാണെങ്കിലും ലഹരി കുത്തിവയ്ക്കാൻ സിറിഞ്ച് പങ്കിട്ടതിലൂടെയുള്ള എച്ച്ഐവി വ്യാപനത്തിനു കൂടുതൽ ഗൗരവമാനങ്ങളുണ്ട്.
ആലപ്പുഴ∙ ജില്ലയിൽ 46 സ്ഥലങ്ങളിൽ ലഹരി ഉപയോഗ സാധ്യതയേറെയെന്ന് എക്സൈസ് കണ്ടെത്തൽ. ലഹരി ഉപയോഗ സാധ്യതയേറിയ സ്ഥലങ്ങളെ ഹോട്സ്പോട്ടുകളായി പരിഗണിച്ച് അവിടങ്ങളിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണു ജില്ലയിലെ സ്ഥലങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ ജില്ലയുടെ എല്ലായിടത്തും ലഹരി
തിരുവനന്തപുരം ∙ ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന പ്രത്യേക പരിശോധനകളിൽ കേസും അറസ്റ്റും വർധിക്കുന്നുണ്ടെങ്കിലും ജയിലിലാകുന്നവർ കുറവ്. അറസ്റ്റിലായവരിൽനിന്നു ‘വലിയ അളവി’ലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുക്കാത്തതിനാൽ ഇവർക്കു സ്റ്റേഷൻ ജാമ്യം ലഭിക്കും. ലഹരിവിൽപനയ്ക്കെതിരെയുള്ള കേന്ദ്രനിയമമായ എൻഡിപിഎസിൽ ലഹരിവസ്തുക്കളുടെ അളവു നിർണയിച്ച രീതിയാണു വില്ലനാകുന്നത്.
പാലാ ∙ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നിന്റെ ശേഖരവുമായി ഉള്ളനാട് ചിറയ്ക്കൽ ജിതിൻ ജോസ് (കണ്ണൻ-32) എക്സൈസിന്റെ പിടിയിലായി. ഹൃദയശസ്ത്രക്രിയാ സമയത്ത് രക്തസമ്മർദം താഴ്ന്നു പോകാതിരിക്കാൻ നൽകുന്ന ഈ മരുന്ന് ലഹരിമരുന്നായി ദുരുപയോഗം ചെയ്യാനാണു കൊണ്ടുവന്നതെന്ന് എക്സൈസ് അറിയിച്ചു. കുറിയറിലൂടെ എത്തിച്ച മരുന്നിന്റെ 300 വയലുകളാണു പിടികൂടിയത്.
മലപ്പുറം ∙ പ്രതികളിൽ എച്ച്ഐവി കണ്ടെത്തിയ സംഭവങ്ങൾ ജില്ലയിൽ നേരത്തെയും. പൊന്നാനിയിൽ പിടിയിലായ ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതിയെ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോൾ ഡോക്ടർക്ക് സംശയം തോന്നി നടത്തിയ എച്ച്ഐവി പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇയാളുടെ 2 കൂട്ടാളികളെ പരിശോധിച്ചപ്പോൾ അതിലൊരാൾക്കും
താനൂർ ∙ ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. എറണാകുളത്ത് ജോലി നോക്കിയിരുന്ന യുവാവ് അവിടെവച്ചാണ് ലഹരിക്കടിമപ്പെടുന്നത്. ഇതിനായി പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ അക്രമിക്കുകയായിരുന്നു.മാതാവിനെയും പ്രായം ചെന്ന
Results 1-10 of 529
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.