Activate your premium subscription today
Saturday, Mar 29, 2025
കരിമ്പൂച്ചകൾ ലോകത്ത് പല രാജ്യങ്ങളിലും ദൗർഭാഗ്യത്തിന്റെ പ്രതീകങ്ങളാണ്. കരിമ്പൂച്ചയെ കണ്ടാൽ അതത്ര നല്ല ശകുനമല്ലെന്ന വിശ്വാസം പലയിടങ്ങളിലും ശക്തമാണ്. പൊതുവെ പൂച്ചകളെ ദത്തെടുക്കുന്നവർ കരിമ്പൂച്ചകളോട് അത്ര താൽപര്യം പ്രകടിപ്പിക്കാറില്ലെന്നും പറയപ്പെടാറുണ്ട്.
മുംബൈ ∙ ‘മ്യാവൂ മ്യാവൂ...’ കേട്ടാണ് പുണെ മാർവൽ ബൗണ്ടി പാർപ്പിടസമുച്ചയത്തിലെ താമസക്കാരുടെ ദിവസം തുടങ്ങുന്നത്. രാത്രി വൈകും വരെ പൂച്ചകളുടെ കരച്ചിൽ. ഇടയ്ക്ക് വരാന്തയിലും ലിഫ്റ്റിലുമൊക്കെ അവ മിന്നിമറയും. ഫ്ലാറ്റുകൾക്കുള്ളിലും പൂച്ചകൾ കയറിയതോടെ കൗതുകം പരാതിക്കു വഴി മാറി
പൂച്ചകൾ ഒട്ടേറെ ശാസ്ത്രജ്ഞരെ ആകർഷിച്ചിട്ടുണ്ട്. ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പരിണാമജീവശാസ്ത്രജ്ഞ ഡോ. അഞ്ജലി ഗോസ്വാമി ഈയിടെ പൂച്ചയ്ക്കു മണികെട്ടുന്ന ഒരു പ്രസ്താവന നടത്തി. പരിണാമജീവശാസ്ത്രമനുസരിച്ച് പൂർണത നേടിയതാണത്രേ പൂച്ചകളുടെ വംശം. വീട്ടിലെ പൂച്ച മുതൽ കാടു വാഴുന്ന കടുവയും സിംഹവും വരെ ഒട്ടേറെ ജീവികളുണ്ട് ഈ കുടുംബത്തിൽ. പലവഴികളിലൂടെ തിരിയാതെ, മുഖ്യധാരയിൽ നിലയുറപ്പിച്ചതാണ് ഈ വർഗത്തിന്റെ പ്രത്യേകത. നരിയുടെയും സിംഹത്തിന്റെയും തലയോടുകൾ തിരിച്ചറിയുക താനടക്കമുള്ള സാങ്കേതികവിദഗ്ധർക്കുപോലും വിഷമമാണെന്നു അഞ്ജലി പറയുന്നു. പൂച്ചയുടെ വശ്യത വിഖ്യാതമാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിതാവ് ആൽബർട്ട് ഐൻസ്റ്റൈന് തന്റെ പൂച്ചയായ ടൈഗറുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. മഴദിവസങ്ങളിൽ പൂച്ച വിഷാദത്തിലേക്കു വഴുതുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. ഗുരുത്വാകർഷണത്തിന്റെയും ചലനനിയമങ്ങളുടെയും ഉപജ്ഞാതാവായ ഐസക് ന്യൂട്ടൻ, താൻ ജോലി ചെയ്യുമ്പോൾ തന്റെ പൂച്ചയ്ക്കു സ്വതന്ത്രമായും സ്വച്ഛമായും സഞ്ചരിക്കാൻ മുറിയിൽ പ്രത്യേക സംവിധാനമൊരുക്കി. ഓൾട്ടർനേറ്റ് കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്ല തന്റെ പൂച്ചയായ മിസിക്കിലിൽ അതീവ ആകൃഷ്ടനായിരുന്നു. മിസിക്കിലിന്റെ പുറംരോമങ്ങളിൽ സ്റ്റാറ്റിക് വൈദ്യുതി പൊട്ടിത്തെറിക്കുന്ന കാഴ്ച അദ്ദേഹത്തിനു വൈദ്യുതിയോടുള്ള ആകർഷണം നിലനിർത്തി.
ഓൾഡ്ജെൻ മുതൽ സ്കിബിഡി കിഡ്സ് വരെ ആരാധനയോടെ 'സെർ' എന്ന സ്ഥാനപ്പേര് നൽകി ബഹുമാനിക്കുന്ന ജീവി, സിംഹം, കടുവ ഉൾപ്പെടെയുള്ള ക്യാറ്റ് ഫാമിലിക്ക് സ്വന്തം പേര് നൽകി ബഹുമാനിച്ച നമ്മുടെ സ്വന്തം പൂച്ച. വെള്ളത്തിലിറങ്ങാനുള്ള പേടി(?)യില്ലായിരുന്നെങ്കിൽ തിമിംഗലത്തിന്റെ വരെ മൂക്ക് ചൊറിയാനുള്ള ധൈര്യമുണ്ടെന്നാണ്
മരണവക്കിലെത്തിയ ജീവികളുടെ അതിജീവന കഥകൾ പലപ്പോഴും അദ്ഭുതപ്പെടുത്തുന്നതും അവിശ്വസനീയവുമായിരിക്കും. അടുത്തിടെ ജപ്പാനിലും അങ്ങനെയൊരു സംഭവം നടന്നു. ഉടമ ഉപേക്ഷിച്ചുപോയ പെൺപൂച്ച കൊടുംചൂടിൽ അടച്ചിട്ട കെട്ടിടത്തിൽ ജീവിച്ചത് ഒരുമാസമാണ്. അനിമൽ റെസ്ക്യൂ ടാൻപോപ്പോ എന്ന സംഘടനയാണ് പൂച്ചയെ രക്ഷിച്ചത്.
പാമ്പുകളെ കണ്ടാൽ ഭയമില്ലാതെ ആക്രമിക്കാൻ ഒരുങ്ങുന്നവരാണ് പൂച്ചകൾ. പലപ്പോഴും പാമ്പിന്റെ കടിയേറ്റ് ജീവൻ നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ കൂട്ടത്തോടെയുള്ള ആക്രമണമാണെങ്കിൽ വിജയം പൂച്ചകൾക്കൊപ്പമാകും. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ഒരു വിഡിയോ ഇതിനുദാഹരണമാണ്
ഉമ്മർവില്ലെ(സൗത്ത് കരോലിന) ∙ ഒരു ഡസനിലധികം പൂച്ചകൾക്ക് വിഷം നൽകിയതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ബെർക്ക്ലി കൗണ്ടിയിലെ അധികൃതർ ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തു.
നെടുമ്പാശേരി ∙ കൊച്ചി വിമാനത്താവളം വഴി വിദേശത്തു നിന്നുള്ള ആദ്യ ഓമന മൃഗം നാളെ കൊച്ചിയിലെത്തും. ബെൽജിയത്തിലെ ബ്രസ്സൽസിൽ നിന്ന് ദേവിക എന്ന വീട്ടമ്മയോടൊപ്പമാണ് അവരുടെ ഓമനയായ പൂച്ചക്കുട്ടി എത്തുക.
കഴിഞ്ഞ 18 വർഷമായി പൂച്ചകളെ പരിപാലിച്ച് ഓമനിച്ച് വളർത്തുകയാണ് അൽഖസിം സ്വദേശിയായ സൗദി പൗരൻ ഇബ്രാഹിം അൽ ഹംദാൻ. ഒന്നും രണ്ടുമല്ല 200ലേറെ പൂച്ചകളാണ് ഫാമിനോട് ചേർന്നുള്ള സ്വകാര്യ വളർത്തുകേന്ദ്രത്തിലെ സ്നേഹ തണലിൽ വളരുന്നത്.
ലണ്ടനിലെ വാൾതാംസ്റ്റോ ആംബുലൻസ് സ്റ്റേഷനിലെ ജീവനക്കാർക്ക് ആശ്വാസമായി ഒരു പൂച്ചയുണ്ട്. ഡെഫിബോ! കഴിഞ്ഞ 16 വർഷമായി സ്റ്റേഷനിലെ താമസക്കാരനാണ്. കുഞ്ഞായിരുന്നപ്പോൾ രക്ഷിച്ചെടുത്ത പൂച്ചയെ ജീവനക്കാർ സ്റ്റേഷനിൽ തന്നെ അരുമയായി വളർത്തുകയായിരുന്നു.
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.