Activate your premium subscription today
Friday, Mar 28, 2025
2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന് വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത് പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ് ലോകം കണ്ടത്. ഇങ്ങനെ പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ് ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത് എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക് തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്ഗാനിസ്ഥാന്. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന് ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 1948 മുതല്‍ അഫ്ഗാനിസ്ഥാന് ഡ്യൂറന്‍ഡ് ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത് പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക് അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക് കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന് ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്ഗാനിസ്ഥാന് സോവിയറ്റ് യൂണിയനോട് കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു. ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍
നിരവധി യുദ്ധങ്ങളിൽ തിളക്കമേറിയ സേവനം നൽകിയ ഹവിൽദാർ ബൽദേവ് സിങ് (93) അന്തരിച്ചു. ജമ്മുവിലെ നൗഷേര സ്വദേശിയാണ്. ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ 4 വലിയ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ളവരിൽ ജീവിച്ചിരുന്ന ചുരുക്കം സൈനികരിലൊരാളാണു സിങ്. 1931 സെപ്റ്റംബർ 27ന് നൗഷേരയിലെ നൗനിഹാൽ ഗ്രാമത്തിലാണ് ബൽദേവ്
മുംബൈ∙ 22 വർഷമായി പാക്കിസ്ഥാനിൽ താമസിച്ചിരുന്ന ഇന്ത്യൻ വനിത തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിർത്തി വഴി മാതൃരാജ്യത്തിലേക്ക് മടങ്ങി. മുംബൈ സ്വദേശിയായ ഹമീദ ബാനോ 2002ലാണ് പാക്കിസ്ഥാനിലെ ഹൈദരാബാദിൽ എത്തി. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് കബളിപ്പിച്ച് ഇവരെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ്
ന്യൂഡൽഹി ∙ ഇന്ത്യയുടെ അതിർത്തിഭൂമിയിലെ ഒരിഞ്ചുപോലും വിട്ടുകൊടുക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധസേനയുടെ കരുത്തിൽ ജനങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യൻ സേനയെ കാണുമ്പോഴേക്കും ശത്രുക്കളുടെ ഗൂഢപദ്ധതികളുടെ അന്ത്യമാകുന്നുവെന്ന് ഗുജറാത്തിലെ കച്ച് ജില്ലയിൽ പാക്ക് അതിർത്തിയിലെ സർ ക്രീക്കിൽ ബിഎസ്എഫ്, കരസേന, നാവികസേന, വ്യോമസേനാ വിഭാഗങ്ങളിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കവേ മോദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും നിർണായകമായ യുദ്ധങ്ങളിലൊന്നായിരുന്നു 1971ലെ ബംഗ്ലാ വിമോചന യുദ്ധം. ഇന്നത്തെ ബംഗ്ലദേശ് വിമുക്തമാക്കാൻ വേണ്ടി പാക്കിസ്ഥാനുമായാണ് ഈ യുദ്ധം നടന്നത്. പിൽക്കാലത്ത് യുദ്ധചരിത്രത്തിൽ തന്നെ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ഒരേടായി ഈ യുദ്ധം മാറി. അനേകം ചരിത്രപോരാട്ടങ്ങൾ നടന്ന ഈ യുദ്ധത്തിൽ ഇന്ത്യൻ
സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യത്തിന്റെ ഇടതും വലതും ചിറകുകൾപോലെ രൂപംകൊണ്ട പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നൽകിയ തലവേദന ചെറുതല്ല. ഇന്ത്യയുടെ ഇരുവശത്തുമായി 1600 കിലോമീറ്റർ അകലത്തിലാണ് കിഴക്കും പടിഞ്ഞാറും പാക്കിസ്ഥാൻ നിലകൊണ്ടത്. എന്നാൽ 1971ൽ പാക്കിസ്ഥാന്റെ ചിറകുകളിൽ ഒരെണ്ണം മുറിച്ചുമാറ്റാൻ കിട്ടിയ അവസരം ഇന്ത്യ കൃത്യമായി ഉപയോഗിച്ചു. പാക്കിസ്ഥാനുമായി മുൻപ് ഇന്ത്യ നടത്തിയ രണ്ട് യുദ്ധങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു 1971ലെ യുദ്ധം. പടിഞ്ഞാറൻ പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള പരിചിതമായ യുദ്ധഭൂമിയിൽ അനായാസം മുന്നേറാൻ സൈന്യത്തിനാവുമായിരുന്നു. എന്നാൽ 1971ൽ കിഴക്കൻ പാക്കിസ്ഥാനിലെ ധാക്ക ലക്ഷ്യമാക്കിയുള്ള യുദ്ധത്തിൽ പാക്ക് പട്ടാളമല്ല, പ്രകൃതിയായിരുന്നു വലിയ വെല്ലുവിളി. വയനാട്ടിലെ ദുരന്തഭൂമിയിലെത്തി ബെയ്ലി പാലം നിർമിച്ച് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടിയ മദ്രാസ് എന്‍ജിനീയർ ഗ്രൂപ്പിലുള്ള ഓരോരുത്തരും കേരളത്തിന്റെ മനസ്സുനിറച്ചാണ് മടങ്ങിയത്. ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമലയിലെ പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമിച്ചാണ് ഇവർ കൈയ്യടി നേടിയത്. പാലം പൂർത്തീകരിച്ചതിനു പിന്നാലെ മറുകരയിലേക്ക് രക്ഷാപ്രവർത്തനത്തിന് വേഗം കൂടി. രക്ഷാവാഹനങ്ങൾ പട്ടാള ട്രക്കിന്റെ കരുത്ത് താങ്ങിയ പാലത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഉറ്റവരെ കാണാതായവരുടെ കണ്ണീരും യന്ത്രസഹായത്തോടെ മറുകരയിൽ തിരച്ചിൽ നടത്തിയാൽ ജീവനോടെ അവരെ വീണ്ടെടുക്കാനാവുമെന്ന പ്രാർഥനകളുമായിരുന്നു പാലം പണിയുന്നതിന്റെ വേഗം കൂട്ടാൻ സൈനികർക്ക് പ്രേരകമായത്. അതേസമയം പാക്ക് പട്ടാളം ഭയന്ന് പൊളിച്ചിട്ട പാലങ്ങളുടെയെല്ലാം പണി വേഗത്തിൽ തീരാൻ കാത്തുനിന്ന ഇന്ത്യൻ ഭടൻമാരുടെ യുദ്ധവീര്യമാണ് 1971ൽ കരുത്തായത്. ഇപ്പോഴത്തെ ബംഗ്ലദേശിനെ യാഥാർഥ്യമാക്കിയതായിരുന്നു ആ യുദ്ധവീര്യം. 1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിലെ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായ, പട്ടാളത്തിലെ എന്‍ജിനീയർമാരുടെ സേവനത്തെ കുറിച്ചും യുദ്ധവും സമാധാനവും എന്ന വേർതിരിവില്ലാതെ 'സർവത്ര' സേവനസന്നദ്ധരായി നിലകൊള്ളുന്ന കോർ ഓഫ് എന്‍ജിനീയേഴ്സിന്റെ ഘടനയും പ്രവർത്തനങ്ങളും അടുത്തറിയാം.
ഒട്ടേറെ ഇന്ത്യൻ യുദ്ധവീരൻമാരുടെ സമാനതകളില്ലാത്ത ധീരതയുടെയും തിളക്കമാർന്ന രക്തസാക്ഷിത്വങ്ങളുടെയും ജ്വലിക്കുന്ന ഏടാണ് കാർഗിൽ. 1999ൽ തീവ്രപോരാട്ടം നടന്ന ആ കുന്നിൻമുകൾ ബത്ര ടോപ് എന്നാണ് അറിയപ്പെടുന്നത്. അതെപാകിസ്ഥാൻ സേനയോട് പോരാടി വീരമൃത്യു വരിച്ച കാർഗിൽ യുദ്ധ വീരൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ഇന്ത്യ–പാക്ക് രാജ്യാന്തര അതിർത്തിയോടു ചേർന്ന ഹരാമി നാലാ മേഖലയിൽ സൂര്യാഘാതവും നിർജലീകരണവും മൂലം അതിർത്തി രക്ഷാസേന (ബിഎസ്ഫ്) ഓഫിസറും ജവാനും മരിച്ചു. അസിസ്റ്റന്റ് കമൻഡാന്റ് വിശ്വ ദേവും ഹെഡ് കോൺസ്റ്റബിൾ ദയാൽ റാമും ആണു മരിച്ചത്. കച്ച് മേഖലയിൽ എത്തിച്ചേരാൻ പ്രയാസമുള്ള ഹരാമി നാലായിൽ കനത്ത ചൂടിൽ പട്രോളിങ് നടത്തുകയായിരുന്നു ഇരുവരുമടങ്ങിയ ബിഎസ്എഫ് സംഘം.
ന്യൂഡൽഹി ∙ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ നിർണായക മുന്നേറ്റത്തിനു വഴിയൊരുക്കി ടൈഗർ ഹില്ലിൽ കരസേന ത്രിവർണപതാക പാറിച്ചതിന് 25 വയസ്സ്. ടൈഗർ ഹിൽ നിയന്ത്രണത്തിലാക്കി 25 വർഷം പൂർത്തിയായ ഇന്നലെ നടന്ന ചടങ്ങിൽ സേനാംഗങ്ങളുമായി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ കൂടിക്കാഴ്ച നടത്തി. യുദ്ധമുറകൾ അതിവേഗം മാറുകയാണെന്നും ഭാവി വെല്ലുവിളികൾ നേരിടാൻ സേന സജ്ജമായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വാഷിങ്ടൻ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിർത്തി കടക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.
Results 1-10 of 96
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.