Activate your premium subscription today
Tuesday, Apr 15, 2025
കർഷകരെ അവഹേളിച്ചതിന്റെ പേരിൽ വിവാദത്തിലായ മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി മണിക്റാവു കൊക്കാട്ടെ മാപ്പുപറഞ്ഞു. തമാശരൂപേണ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് നാസിക്കിലെ കാലാറാം ക്ഷേത്രം സന്ദർശിക്കാനെത്തിയ മന്ത്രി അറിയിച്ചു.
സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് വിളിച്ച് ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ കമ്രയുമായി ബന്ധപ്പെട്ട മുഴുവൻ ഉള്ളടക്കങ്ങളും ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്മൈഷോ നീക്കം ചെയ്തു. കലാകാരന്മാരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച ഭാഗത്തുനിന്ന് പ്രൊഫൈലും ഒഴിവാക്കിയിട്ടുണ്ട്. ശിവസേനാ നേതാവ് രാഹുൽ എൻ.കനാൽ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. എന്നാൽ, ബുക്മൈഷോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
മുംബൈ ∙ മറാഠി സംസാരിക്കാൻ വിസമ്മതിക്കുന്നവരുടെ മുഖത്ത് അടി കിട്ടിയാൽ പരിതപിച്ചിട്ട് കാര്യമില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ പറഞ്ഞു. മുംബൈയിൽ ജീവിക്കുകയും മറാഠിയോട് അനാദരവു കാട്ടിയാൽ അത് അംഗീകരിക്കാനാകില്ലെന്ന് മറാഠി പുതുവർഷമായ ഗുഢീ പാഡ്വയോട് അനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ രാജ് വ്യക്തമാക്കി.
മുംബൈ∙ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായവ കണ്ടെത്താനും നിലപാട് വിശദീകരിക്കാനുമുള്ള നടപടികൾക്ക് മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ തുടക്കമിട്ടു. വാർത്തകളുടെ നിരീക്ഷണത്തിനായി 10 കോടി ചെലവിൽ മീഡിയ മോണിറ്ററിങ് സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ വിജ്ഞാപനം.
ഒരുകാലത്ത് പരുത്തിയും സോയാബീനും സമൃദ്ധമായി വിളയുന്ന മണ്ണായിരുന്നു വിദർഭ. വിദേശത്തേക്കും വൻതോതിൽ പരുത്തി കയറ്റുമതി ചെയ്തിരുന്നു. ഒരു ക്വിന്റൽ പരുത്തി കൊടുത്താൽ ഒന്നരപ്പവൻ സ്വർണം വാങ്ങാവുന്ന കാലം ഉണ്ടായിരുന്നെന്ന് ഷേത്കാരി (കർഷക) സംഘടനയുടെ സ്ഥാപക നേതാവ് വിജയ് ജാവന്തിയ പറഞ്ഞു. ഇന്ന് ഒന്നരപ്പവൻ സ്വർണത്തിന് ഒരു ലക്ഷത്തോളം രൂപ നൽകണം; ഒരു ക്വിന്റൽ പരുത്തിക്ക് 7000 രൂപപോലും കിട്ടില്ല. കർഷകദുരിതം എത്രയെന്നു മനസ്സിലാക്കാൻ ഇൗ കണക്കു മാത്രം മതി. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോളവൽക്കരണവും ഗാട്ട് കരാറുമെല്ലാം വിപണിയുടെ രൂപം മാറ്റി. ടാറ്റയുടേതടക്കം 13 കോട്ടൺ മില്ലുകൾ വിദർഭയിൽ അടച്ചുപൂട്ടി. വിദേശത്തുനിന്നുള്ള വിത്തുകളും കീടനാശിനികളുമെത്തി. പതിവുരീതിവിട്ടുള്ള രാസവളപ്രയോഗങ്ങൾ
മുംബൈ ∙ രൺബീർ അലാബാദിയയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ഷോയ്ക്കു പിന്നാലെ, മറ്റൊരു പരിപാടി കൂടി വിവാദത്തിലായിരിക്കുകയാണ്. സ്റ്റാൻഡ് അപ് കൊമീഡിയൻ കുനാൽ കമ്ര അവതരിപ്പിക്കുന്ന കോമഡി ഷോയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ എകനാഥ് ഷിൻഡെയ്ക്കെതിരായ വിവാദ പരാമർശത്തോടെ പുലിവാലു പിടിച്ചത്. ഈ രണ്ടു വിവാദ പരിപാടികളും ചിത്രീകരിച്ചത് മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ ആണെന്നതു യാദൃച്ഛികം. കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തിൽ നടത്തുന്ന ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് റിയാലിറ്റി ഷോയിൽ അലാബാദിയ നടത്തിയ അശ്ലീല പരാമർശമാണ് വിവാദമായത്.
മുംബൈ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ‘രാജ്യദ്രോഹി’ എന്നു വിളിച്ച സ്റ്റാന്‍ഡ് അപ് കൊമീഡിയൻ കുനാല്‍ കമ്രയ്ക്കെതിരെ പരോക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട്. വെറും രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണെന്ന് കങ്കണ ചോദിച്ചു.
പപ്പായയും വാഴയും കൃഷിചെയ്യുന്ന തോട്ടത്തിൽ വേണം എന്നെ സംസ്കരിക്കാൻ. അടുത്തുള്ള ജലാശയത്തിൽ നിമജ്ജനം നടത്തണം. കൃഷികൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. മക്കളെ പഠിപ്പിക്കാൻ പറ്റുന്നില്ല. കൃഷിക്കു വെള്ളം എത്തിക്കണമെന്ന് ഏറെക്കാലമായി പറഞ്ഞിട്ടും ആരും കേട്ട മട്ടില്ല. മടുത്തു... ജീവിതം അവസാനിപ്പിക്കുന്നു. എന്റെ മക്കളുടെ സംരക്ഷണം മുഖ്യമന്ത്രി ഏറ്റെടുക്കണം... ജീവിതത്തിൽ ഞാൻ ഒന്നുമാകാതെപോയി.’’ - മികച്ച യുവകർഷകനുള്ള പുരസ്കാരം നൽകി മഹാരാഷ്ട്ര സർക്കാർ ആദരിച്ച കൈലാഷ് അർജുൻ നാഗ്രെയുടെ (43) ആത്മഹത്യക്കുറിപ്പാണിത്. വിദർഭ മേഖലയിൽ, ബുൽഡാന ജില്ലയിലെ ശിവ്നി അർമാൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇൗ മാസം 12ന് ആണ് കൈലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. വരൾച്ചയും വിളനാശവും വിലയിടിവും മൂലം പ്രതിസന്ധിയിലായ വിദർഭ മേഖലയിൽ ഭാവി ചോദ്യചിഹ്നമായ ആയിരക്കണക്കിനു കർഷകരുടെ പ്രതീക്ഷയും ബലവുമായിരുന്നു കൈലാഷ്. ഖടക്പുർണ ജലസംഭരണിയിൽനിന്നു ബുൽഡാനയിലെ 14 ഗ്രാമങ്ങളിൽ വെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളോളം പോരാടി; ഡിസംബറിൽ 10 ദിവസം നിരാഹാരസമരം നടത്തുകവരെ ചെയ്തു. ആരും തിരിഞ്ഞുനോക്കിയില്ല. വെള്ളം കിട്ടാതെ കൃഷി നഷ്ടത്തിലായി, കടം പെരുകി. കൈലാഷ് തോറ്റു പിന്മാറി; ജീവിതത്തിൽനിന്നു തന്നെ. ഈ ഗ്രാമങ്ങളിലെ മുപ്പതിനായിരത്തോളം വരുന്ന ജനങ്ങൾക്കു
മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് ഹിന്ദി സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ആവിഷ്കാരസ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചത്. അതിന് മാപ്പുപറയേണ്ട ആവശ്യമില്ല. പൊലീസിനോടും കോടതിയോടും സഹകരിക്കും. തനിക്കെതിരെ കേസെടുത്ത പൊലീസ്, പരിപാടി അവതരിപ്പിച്ച കെട്ടിടം അടിച്ചുതകര്‍ത്തവര്‍ക്കെതിരെ കേസടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു.
മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പറ്റി സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന. സംഘടിച്ചെത്തിയ ശിവസേന പ്രവര്‍ത്തകര്‍, പരിപാടി നടന്ന ഹോട്ടലിന്റെ ഓഫിസ് അടിച്ചുതകർത്തു. ഞായറാഴ്ചത്തെ ഷോയിൽ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു കുനാൽ
Results 1-10 of 1432
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.