ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നവകേരള യാത്രയില്‍ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് തകര്‍ന്ന നിലയില്‍ കിടക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ‌ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം

∙ അന്വേഷണം

ഇതാ തമ്പുരാക്കന്മാർ കയറിയ കോടികളുടെ ബസ് അല്ലെ.ഇത് ഈ പരുവം ആയോ? എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.

കീവേഡുകളുടെ പരിശോധനയിൽ നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു.ഇതിൽ നവകേരള ബസ് ഇപ്പോഴും ‘പൊളിയാ’; ശുചിമുറി മാറ്റും, സീറ്റ് കൂട്ടും എന്ന തലക്കെട്ടോടെ മനോരമ ന്യൂസ് ഒക്ടോബർ ആറിന് നൽകിയ ഏറ്റവും പുതിയ ഒരു വാർത്താ റിപ്പോർട്ട്  ഞങ്ങൾക്ക് ലഭിച്ചു. 

നവകേരള സദസിനു മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ബസ് വീണ്ടും പൊളിക്കുന്നു. ബസില്‍ കൂടുതല്‍ ഇരിപ്പിടമൊരുക്കാനാണ് ഇപ്പോഴത്തെ പൊളിക്കല്‍. നിലവിലെ 25 സീറ്റ് 38 ആക്കി വര്‍ധിപ്പിക്കാനാണ് നീക്കം. ബസിലെ ശുചിമുറി ഒഴിവാക്കി ആ ഭാഗത്തും സീറ്റുകള്‍ സ്ഥാപിക്കും. നവകേരള സദസിനു ശേഷം കുറച്ചുകാലം കട്ടപ്പുറത്തു കിടന്ന ബസ് നവീകരിച്ച് കോഴിക്കോട് ബംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം എന്ന പേരില്‍ ഓടിയിരുന്നു. മുഖ്യമന്ത്രി ഇരിക്കാന്‍ ഉപയോഗിച്ച സീറ്റ് ഡബിള്‍ സീറ്റാക്കി മാറ്റിയാണ് സര്‍വീസിനു ഇറക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വൈറൽ ചിത്രത്തിന് സമാനമായ ചിത്രം ഉൾപ്പെട്ട മറ്റൊരു റിപ്പോർട്ടിൽ മുഖം മിനുക്കാൻ നവകേരള ബസ്, പാൻട്രി ഉൾപ്പെടെ പൊളിക്കുന്നു എന്ന തലക്കെട്ടാണ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കർണാടകയിലെ സ്വകാര്യ വർക്ക് ഷോപ്പിലാണ്. 64 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസിന്റെ ബോഡിയിൽ, ഉൾഭാഗത്തിന് വീണ്ടും മാറ്റം വരുത്തുകയാണ്. ബസിന്റെ സൗകര്യങ്ങൾ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വർക്ക് ഷോപ്പിൽ കയറ്റിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ബസിന്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യൻ ക്ലോസറ്റ് ഒഴിവാക്കി ഇന്ത്യൻ ക്ലോസറ്റ് ആക്കും. യൂറോപ്യൻ ക്ലോസറ്റ് യാത്രക്കാർ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം. ഡ്രൈവർ സീറ്റ് ഉൾപ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത് . ഇത് 30തിൽ കൂടുതൽ സീറ്റാക്കി മാറ്റും. സീറ്റിന്റെ പ്ലാറ്റ്ഫോമും മാറ്റും എന്നാണ് വാർത്തയിൽ പറയുന്നത്.

കൂടുതൽ വ്യക്തതയ്ക്കായി കെഎസ്ആര്‍ടിസി അധികൃതരുമായും ഞങ്ങൾ സംസാരിച്ചു. നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് തകർ‌ന്ന നിലയിൽ കട്ടപ്പുറത്താണെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട്-ബെംഗളുരു റൂട്ടിൽ ഗരുഡ പ്രീമിയം എന്ന പേരിലാണ് ഈ ബസ് സര്‍വീസ് നടത്തിയിരുന്നത്. മുൻപ് മുഖ്യമന്ത്രിക്ക് വേണ്ടി സജ്ജീകരിച്ച സീറ്റ് ഡബിള്‍ സീറ്റാക്കിയിരുന്നു. ശുചിമുറി മാറ്റി കൂടുതല്‍ സീറ്റുകള്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള പണികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ്  ബസ് വർക്ക് ഷോപ്പിലുള്ളതെന്ന് അവർ പറഞ്ഞു

ലഭ്യമായ വിവരങ്ങളിൽ നിന്ന് നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് തകർ‌ന്ന നിലയിൽ കട്ടപ്പുറത്താണെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.

∙ വസ്തുത 

നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് തകർ‌ന്ന നിലയിൽ കട്ടപ്പുറത്താണെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ശുചിമുറി മാറ്റി കൂടുതല്‍ സീറ്റുകള്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള പണികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ്  ബസ് വർക്ക് ഷോപ്പിലുള്ളതെന്ന് അധിക‍ൃതർ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:The propaganda about the condition of NavaKerala Bus is Wrong

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com