ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വെയിൽസ് ∙ പതിനാലാമത് ഉഴവൂർ സംഗമം ഡിസംബർ 1,2,3 തീയതികളിൽ യുകെയിൽ നടക്കും. ഒരുമിക്കാനും പങ്കുവയ്ക്കാനും സന്തോഷത്തോടെ ഒത്തു ചേരാനുമായി യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ വെയിൽസിലേക്ക് യുകെയിലെ എല്ലാ ഉഴവൂർകാരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു. ഡിസംബർ  വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ വെയിൽസിലെ കഫൻലീ പാർക്കിൽ ഉഴവൂർ സംഗമം തുടങ്ങും. വൈകിട്ട് 6 ന് പതാക ഓപ്പൺ ചെയ്തു കൊണ്ട് ചെയർമാൻ അലക്സ് തൊട്ടിയിൽ സംഗമത്തിന് തുടക്കം കുറിക്കും.

മുന്നൂറിലധികം ആൾക്കാർപങ്കെടുക്കുന്ന സെലിബ്രേഷൻ നൈറ്റ് ആഘോഷമാക്കാൻഎല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഡിസംബർ 2 ന് 'മെഗാ സംഗമം' രാവിലെ 10 ന് ആരംഭിക്കും. അതിഥികളായി യുകെയിലേക്ക് വിദേശത്ത് നിന്നും എത്തിയവരെ ഉഴവൂർ സംഗമത്തിൽ ആദരിക്കും. ഡിസംബർ 2 ന് 10 ന് ആരംഭിക്കുന്ന സംഗമം രാത്രി 10 വരെ നീണ്ടുനിൽക്കും. ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി തുടങ്ങിയ വിവിധ തരത്തിലുള്ള മത്സരങ്ങളും ആഘോഷങ്ങളും ഉണ്ടാകും. ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും ഉണ്ടാകും. കുട്ടികൾക്കും ടീനേജേഴ്‌സിനും ഉൾപ്പടെ എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി ചെയർമാൻ അലക്സ് തൊട്ടിയിൽ അറിയിച്ചു.

uzhavoor

ബെന്നി വേങ്ങാച്ചേരീൽ, അഭിലാഷ് തൊട്ടിയിൽ, സിബി വാഴപ്പിള്ളിൽ, ഷാജി എടത്തിമറ്റത്തിൽ, സാബു തൊട്ടിയിൽ, മജു തൊട്ടിയിൽ, സുബിൻ പാണ്ടിക്കാട്ട്, അജീഷ് മുപ്രാപ്പിള്ളിൽ എന്നിവരാണ് സംഘാടനത്തിന് നേതൃത്വം നൽകുന്നത്. ലൈഫ് ലൈൻ പ്രൊട്ടക്ഷൻ ആൻഡ് മോർഗേജസ് മുഖ്യ സ്പോൺസർ ആയ ഉഴവൂർ സംഗമം രാവിലെ 10 ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കുമെന്ന് ടീം ഷെഫീൽഡ് അറിയിച്ചു.

English Summary:

14th Uzhavoor Reunion from December 1st to 3rd at Wales Coffinleigh Park

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com