ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജാക്കി ചാന്റെ ഏറ്റവും പുതിയ ചിത്രമായ ‘റൈഡ് ഓൺ’ സിനിമയിൽ നിന്നുള്ള ഒരു ക്ലിപ്പാണ് ആരാധകരുടെ ഇടയിൽ ൈവറലാകുന്നത്. ഇതിഹാസ നടനും മകളായി അഭിനയിക്കുന്ന ലിയു ഹാക്കൂനും ജാക്കി ചാൻ സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ കണ്ട് കണ്ണീരണിയുന്നതാണ് വിഡിയോ. ജാക്കിയുടെ യഥാർഥ മകളായ എറ്റ നഗ് ആണ് വിഡിയോയിലുള്ളതെന്ന് തെറ്റിദ്ധരിച്ചാണ് ആരാധകർ ഈ ക്ലിപ്പ് ഷെയർ ചെയ്യുന്നത്. എലൈന്‍ എന്ന സൗന്ദര്യമത്സര ജേതാവിൽ ജാക്കി ചാന്‌ പിറന്ന മകളാണ് എറ്റ. 1990-കളിൽ ഭാര്യ ജോവാൻ ലിനുമായുള്ള വിവാഹബന്ധം നിലനിൽക്കുമ്പോഴാണ് ജാക്കി ചാന് എലൈനിൽ മകൾ ജനിക്കുന്നത്.

മകൾ പിറന്നതോടെ എലൈൻ, ജാക്കി ചാനുമായി അകന്നു. മകളുടെ സംരക്ഷണം എലൈൻ സ്വയം ഏറ്റെടുത്തു. 2015-ലാണ് എറ്റ തന്റെ പിതാവ് ജാക്കി ചാൻ ആണെന്ന് വെളിപ്പെടുത്തുന്നത്. തന്റെ ജൈവപരമായ പിതൃത്വം മാത്രമാണ് അതെന്നും അദ്ദേഹം തന്റെ പിതാവ് അല്ലെന്നും അത്തരം ഒരു വികാരമേ തനിക്കില്ലെന്നുമാണ് പിതാവിനെക്കുറിച്ച് എറ്റ പറഞ്ഞത്. എറ്റയും അമ്മയും ഹോങ്കോങ്ങിലാണ് ജീവിക്കുന്നത്.

jackie-chan-daughter-etta
പങ്കാളിയായ ആൻഡിക്കൊപ്പം എറ്റ

2018 ൽ സ്വവര്‍ഗ പങ്കാളിയെ വിവാഹം ചെയ്ത് എറ്റ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. എറ്റ തന്റെ മകളാണെന്ന് ജാക്കി ചാൻ ഒരിക്കലും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2013 ൽ റിലീസ് ചെയ്ത തന്റെ ‘പൊലീസ് സ്റ്റോറി 2013’ എന്ന സിനിമയുടെ പ്രമോഷനിടെ അദ്ദേഹം വികാരനിർഭരനായിരുന്നു. സിനിമയിൽ തന്റെ മകൾ തന്നിൽനിന്ന് അകന്ന് പോകുന്ന ഒരു രംഗമെത്തിയപ്പോൾ അത് തന്റെ ഹൃദയത്തെ സ്പർശിച്ചതായി ജാക്കി വെളിപ്പെടുത്തി.

നടി ജോവാൻ ലിൻ ആണ് ജാക്കി ചാന്റെ ഭാര്യ. 1982 ലായിരുന്നു ഇവരുടെ വിവാഹം. നീണ്ട വർഷത്തെ ദാമ്പത്യം ഉണ്ടായിരുന്നിട്ടും ജാക്കിയും ജോവാനും തമ്മിൽ സംസാരിക്കാൻ പോലും കഴിയാത്ത രീതിയിൽ അകന്നിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. ജെയ്സീ ചാൻ ആണ് ഈ ബന്ധത്തിലുള്ള മകൻ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com