ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിലെ അസി. സൂപ്രണ്ടിനെ തലയ്ക്കിടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി വിയ്യൂർ പൊലീസ് കേസെടുത്തു. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. അസി.സൂപ്രണ്ട് രാകുലിനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു.

കാപ്പ നിയമം ചുമത്തി കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ ആകാശ്, വിയ്യൂർ സെൻട്രൽ ജയിലിൽ ജീവനക്കാരുമായി പലവട്ടം വാക്കേറ്റത്തിനു തുനിഞ്ഞിട്ടുണ്ട്. സെല്ലിനുള്ളിലെ ഫാൻ കേടായതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അസി. സൂപ്രണ്ടിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കാൻ പ്രകോപനമായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ഉദ്യോഗസ്ഥനെ പ്രഥമശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് കോടതിയുടെ അനുവാദം തേടി.

English Summary: Non bailable case against Akash Thillankeri for attacking jail official

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com