വിലയേറിയ ലോഹങ്ങളാൽ സമ്പന്നം, എന്നാല്‍ രാജ്യത്തെ ജനത്തിന് അതിന്റെ ഗുണം ലഭിക്കുന്നില്ല. ഇതാണ്, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപുരാജ്യമായ പാപ്പുവ ന്യൂ ഗിനിയുടെ അവസ്ഥ.
ദാരിദ്ര്യത്താൽ വലഞ്ഞ ജനം കലാപവുമായി തെരുവിലേക്കിറങ്ങുന്ന കാഴ്ചയാണ് പാപ്പുവയിൽ. തുടർന്ന് അവിടെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുന്നു. എന്താണ് അവിടുത്തെ യഥാർഥ പ്രശ്നം?
പാപ്പുവ ന്യൂഗിനിയിലെ കലാപത്തിനിടെ ആൾക്കൂട്ടം കടകൾ കൊള്ളയടിച്ചപ്പോൾ ശീതളപാനീയ കുപ്പികളുമായി നടന്നു നീങ്ങുന്നയാൾ (Photo by Andrew KUTAN / AFP)
Mail This Article
×
ലോകത്തെ ചെമ്പ്, സ്വർണ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവുമുള്ള, എണ്ണ, വാതക നിക്ഷേപത്താൽ സമ്പന്നമായ ഒരു രാജ്യം. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, അവിടുത്തെ ജനതയിൽ ഏറിയ പങ്കും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പാപ്പുവ ന്യൂ ഗിനി എന്ന ദ്വീപു രാജ്യത്തിൽ ഏതാനും ദിവസം മുൻപ് നടന്ന കലാപത്തിൽ കൊല്ലപ്പെട്ടത് 16 പേർ. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയ ജനം ഒരവസരം കിട്ടിയതോടെ തെരുവിലിറങ്ങി, കടകൾ കൊള്ളയടിച്ചു, സ്ഥാപനങ്ങൾ കത്തിച്ചു. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാന മേഖല കൂടിയായ പാപ്പുവ ന്യൂ ഗിനിയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഒട്ടേറെ മാനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപുരാജ്യമായ പാപ്പുവ ന്യൂ ഗിനിയെ കലാപത്തിലേക്ക് നയിച്ചത് എന്തെല്ലാം ഘടകങ്ങളാണ്? എന്താണ് ഈ രാജ്യത്തെ നിലവിലെ സ്ഥിതിഗതി?
English Summary:
What Are the Reasons Behind the Unrest Going on in Papua New guinea?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.